Thursday, May 24, 2012

പെട്രോള്‍ വിലവര്‍ധനവിനെതിരെ ഉമ്മന്‍ ചാണ്ടി സോണിയ ഗന്ധിക്കെഴുതിയ കത്തിന്റെ കോ

**പെട്രോള്‍ വിലവര്‍ധനവിനെതിരെ ഉമ്മന്‍ ചാണ്ടി സോണിയ ഗന്ധിക്കെഴുതിയ കത്തിന്റെ കോപ്പി പത്രങ്ങള്‍ക്കു ലഭിച്ചു ***
പ്രിയപ്പെട്ട സോണിയാജിക്ക്‌ ...
           സുഖമാണെന്ന് വിശ്വസിക്കുന്നു .ഇവിടെ അത്ര സുഖം പോര . ഞാനും രമേഷ്ജിയും ടി പി യുടെ കൊലപാതകം വച്ച് നെയ്യാറ്റിന്‍കര ഒന്ന് പിടിക്കാന്‍ എല്ലാം റെഡി ആക്കി വരികയായിരുന്നു അപ്പോഴാണ് പെട്രോള്‍ വില കൂട്ടി ഈ കൊലച്ചതി ചെയ്തത് . വില കൂട്ടുന്നതോന്നും ഒരു പ്രശ്നമല്ല കാരണം എന്റെ വണ്ടിക്കു ഞാന്‍ സര്‍ക്കാര്‍ ചിലവില്‍ ആണെല്ലോ അടിക്കുനത് . പക്ഷെ ഈ ജനങ്ങള്‍ കഴുതകള്‍ അവരുടെ വികാരം കേറി മൂത്ത് നില്‍ക്കുകയാണ് .. അതിനെപറ്റി പറഞ്ഞാല്‍ ആ തലേകെട്ടുകാരന്‍ മന്മോഹന് ഒരു കോപ്പും മനസിലാകില്ല .. കാരണം നമ്മുടെ പ്രധാന നേതാക്കളായ മന്‍മോഹന്‍ , പ്രണബ് മുകര്‍ജി തുടങ്ങിയവരൊക്കെ ജനങ്ങളെ കാണിക്കാതെ നമ്മള്‍ രാജ്യ സഭയിലൂടെ ആണെല്ലോ അങ്ങ് വല്യ പുള്ളിയാക്കിയത് അത് കൊണ്ട് ഈ ജനങ്ങള്‍ അവരുടെ വികാരം എന്നൊക്കെ കേട്ടാല്‍ അവര്‍ക്ക് മനസിലാകില്ല.. ഏതായാലും അവരോടെ സൂക്ഷിച്ചു പുറത്തിറങ്ങി നടക്കാന്‍ പറയണം ..പിള്ളേര്‍ കീറി ഭിത്തിയില്‍ ഒട്ടിക്കും, . ഇവിടെ കുളിക്കാന്‍ പോലും വെള്ളം ഇല്ലഞ്ഞിട്ടും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഞാനും ആര്യാടനും കൂടി ലോഡ് ഷെട്ടിംഗ് എല്ലാം പിന്‍വലിച്ചു ഇരിക്കുമ്പോഴാണ് ഈ വില കൂട്ടല്‍ ഉണ്ടായതു . അത് കൊണ്ട് ആ വാര്‍ത്ത‍ വരെ മുങ്ങിപോയി ..ഈ TAX  കുറച്ചുള്ള ഏര്‍പ്പാട് ഇനി പറ്റില്ല 10  പൈസ കുറച്ചാല്‍ ഇവന്മാര്‍ എന്റെ തന്തക്കു വിളിക്കും .കൂടാതെ ഈ നെയ്യാറ്റിന്‍കരയിലെ സകല തെണ്ടികളും മീന്‍ പിടുത്തം ഒക്കെ ആയി ജീവിക്കുന്ന ടീമുകള്‍ ആണ് . അവര്‍ക്ക് കടലില്‍ പോകുന്ന ബോട്ടിലോക്കെ മുടിയാന്‍ ആയിട്ട്  ഈ പണ്ടാരം പെട്രോള്‍ ഒക്കെ ആണ് പോലും ഒഴിക്കുന്നത് അത് കൊണ്ട് പേടിച്ചു അങ്ങോട്ട്‌ വോട്ടു ചോദിച്ചു പോകാന്‍ മേല . ഇന്നലെ അവിടെ പോയ നമ്മുടെ വയലാര്‍ രവി അണ്ണനെ ആരോക്കൊയോ ചേര്‍ന്ന് സംസ്കൃതം പഠിപ്പിച്ചു പോലും. പുള്ളി ഇപ്പോള്‍ ചെവിയുടെ ഡോക്ടറെ കാണാന്‍ പോയി ഇരിക്കുകയാണ് . അത്  കൊണ്ട് അത് പോലെ അവിടെ നമ്മള്‍ നിര്‍ത്തിയ ആ പഴയ സഖാവ് ശെല്‍വരാജ് മൊബൈല്‍ ഫോണ്‍ ഓഫ്‌ ആക്കി വച്ചിരിക്കുകയാണ് കാരണം ഗള്‍ഫില്‍ നിന്നൊക്കെ ആണ് പോലും തെറി വിളി വരുന്നത്. അത് കൊണ്ട് ഈ  പെട്രോള്‍ വില ഒന്ന് കുറക്കാന്‍ ആലോചിക്കുന്നതയിട്ടു ഒരു പ്രസ്താവന ഇറക്കണം , തിരഞ്ഞെടുപ്പ് കഴിഞ്ഞു നമുക്ക് ഇത് 100 രൂപ ആക്കാം . പിന്നെ എന്റെ കത്ത് കിട്ടിയ കാര്യം വാര്‍ത്ത‍ സമ്മേളനത്തില്‍ പറയണം എന്നാലെ വോട്ടു കിട്ടു,
                            പിന്നെ വേറെ എന്തുണ്ട് വര്‍ത്തമാനങ്ങള്‍ . UP തിരഞ്ഞെടുപ്പ് കഴിഞ്ഞു രാഹുല്‍ജിയെയും , പ്രിയ മോളെയും കണ്ടില്ലല്ലോ. വല്യ ക്ഷീണം ആയി അല്ലെ.. സാരമില്ല തിരഞ്ഞെടുപ്പ് അടുത്ത കൊല്ലവും ഉണ്ടല്ലോ അപ്പോള്‍ നോക്കാം എന്ന് പറ. പിന്നെ രഹുല്ജിക്ക് ഒരു MCR മുണ്ടും , പൂമെരിന്റെ ഒരു അണ്ടര്‍വേറും, പ്രിയക്ക് ഒരു കസവ് സാരിയും ഇതോടൊപ്പം അയക്കുന്നു .അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ അത് ഇട്ടു കൊണ്ട് വരാന്‍ പറയണം ചുമ്മാ ആളുകള്‍ക്കൊരു രസമാകും .മനോരമയില്‍ പറഞ്ഞു ഞാന്‍ അതിനെ പറ്റി ലേഖനം ഇട്ടോളാം. ഇപ്പോള്‍ സീസണ്‍ അല്ലാത്ത കൊണ്ട് ചക്ക വറുത്ത് അടുത്ത തവണ വരുമ്പോള്‍ കൊണ്ട് വരാം .പിന്നെ ഇവിടെയുള്ള മാഡത്തിന്റെ നാട്ടുകാരായ വെടി വെപ്പുകാര്‍ക്ക്  പറഞ്ഞ പോലെ ഉള്ള ഫുഡ്‌ ഒക്കെ കൊടുക്കുന്ന്ട്. സോണിയാജി ഉള്ളത് കൊണ്ട് ഭാഷ ഒരു പ്രശ്നമില്ല സംശയം ഉള്ളപ്പോള്‍ വിളിക്കാം .പിന്നെ  എ.കെ ആന്റണി ക്ക് കൊടുത്തപോലെ വല്ല പോസ്റ്റും നമ്മുടെ രമേഷ്ജിക്ക് അവിടെ കൊടുക്കാന്‍ പറ്റുമോ എന്ന് നോക്കണം . എന്നാല്‍ പിന്നെ തലവേദന ഇല്ലാതെ ഭരിക്കമായിരുന്നു .കാര്യങ്ങള്‍ എല്ലാം പരിഗണിക്കും എന്ന് കരുതുന്നു. നിര്‍ത്തട്ടെ
എന്ന്
വിശ്സ്തന്‍
കുഞ്ഞൂഞ്ഞു .

Thursday, February 23, 2012

പിറവത് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്ങില്‍?


പിറവത് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്ങില്‍ നോമ്പ് കാലത്ത് മുടങ്ങാതെ പള്ളിയില്‍ പോകുന്ന സകല ക്രിസ്ത്യാനികളും വോട്ട് ചെയ്തേനെ. എത്ര വയസായതായാലും ഞായറാഴ്ച കുര്‍ബാന മുടക്കാന്‍ സമ്മതിക്കാത്ത അപ്പനെയും അമ്മയെയും ഒക്കെ പെറുക്കി ജീപ്പിലോ ഓട്ടോയിലോ പള്ളിയില്‍ കൊണ്ട് പോകുന്നവരാണ് ക്രിസ്ത്യാനികള്‍ . അവരില്‍ ഭൂരിപക്ഷവും ഏതു നാറി മത്സരിച്ചാലും കൈപ്പത്തിക്കു വോട്ട് ചെയ്യുന്നവരും.അത് മുന്‍കൂട്ടി കണ്ടു പിണറായി എന്നാ ബുദ്ധി രാക്ഷസന്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി എന്നാ തരത്തില്‍ തിരെഞ്ഞെടുപ്പ് മാറ്റാന്‍ അവ്ശ്യപെട്ടുകൊണ്ട് ഒരു അമ്പു തൊടുത്തു. എന്നെക്കാളും ക്രിസ്ത്യനികളോട് സ്നേഹം പിണറായി കാണിക്കണ്ട എന്ന് പറഞ്ഞു മണ്ടന്‍ ഉമ്മന്‍ ചാണ്ടിയും സഭ പിതാക്കന്മാരും ഉടനെ പിണറായിയെ കടത്തി വെട്ടി തിരെഞ്ഞെടുപ്പ് മാറ്റിപ്പിച്ചു. അങ്ങെനെ കിട്ടേണ്ട നാലു വോട്ട് പോയിക്കിട്ടി .കൂടാതെ മണ്ഡലത്തിലെ മുസ്ലിങ്ങളില്‍ ഭൂരി ഭാഗവും കാന്തപുരം വിരുദ്ധരാണ് എന്ന് അറിയാവുന്ന പിണറായി മുടി വിവാദം എടുത്തിട്ട് രണ്ടാമത്തെ വെടി പൊട്ടിച്ചു. ഒരു ബോണ്‌സ് വെടി ഇറ്റാലിയന്‍ ഭടന്മാരും കര്‍ദിനാലും പൊട്ടിച്ചതും കൂടുമ്പോള്‍. അടുത്ത വെടി അനൂപു പൊട്ടിക്കുമോ ജേക്കബ്‌ പൊട്ടിക്കുമോ എന്ന് കണ്ടറിയാം.

Monday, February 20, 2012

പഴത്തില്‍ കൂടോത്രവും , തീവ്രവാദവും പാവം മാലാഖമാരും



ആരെങ്കിലും ഉറക്കെ ചുമച്ചാലും മന്ത്രിയുടെ വാഹനത്തിന്റെ മുകളില്‍ ചക്ക വീണാലും ഹര്‍ത്താല്‍ നടത്തി ജനജീവിതം നിശ്ചലമാക്കുന്ന കേരളത്തില്‍ പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സമരം ചെയ്തു അവകാശങ്ങള്‍ക്കായി പൊരുതുന്ന ഒരു വിഭാഗമാണ് നേര്ഴ്സുമാര്‍ അവരെ സഹായിചില്ലെങ്ങിലും ഉപദ്രവിക്കരുത് എന്നൊരു അപേക്ഷയുണ്ട് .

കാര്യം പറയാം നേഴ്സുമാര്‍ക്ക് പട്ടിണി കിടക്കുക്ക എന്ന് പറഞ്ഞാല്‍ പുത്തരിയല്ല . കാരണം ദിവസവും അത് അനുഭവിക്കുന്നവരാണ് അവര്‍ .അധികസമയം , ഇരട്ട അധികസമയം , മുഴവന്‍ ദിവസ ഡ്യൂട്ടി എന്നൊക്കെ ഓമനപേരിട്ടു വിളിച്ചു ദിവസം മുഴുവന്‍ വെള്ളം പോലും കുടിക്കാതെ ജോലി ചെയ്യുന്നവരാണ് അവര്‍. അത്യാസന്ന നിലയില്‍ ഉള്ള രോഗിയുടെ അടുത്ത് നിന്ന് കണ്ണ് പോലും ചിമ്മാന്‍ പറ്റാതെ നേരം വെളുപ്പിക്കുന്നവര്‍ .
അങ്ങനെ കഷ്ട്ടപെട്ടിട്ടും നല്ല രീതിയില്‍ ആഹാരം ഉണ്ടാക്കാനോ , ഉണ്ടാക്കിയത് കഴിക്കാനോ സമയം ഇല്ലാതെ . ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടാന്‍ പാടുപെടുന്നവര്‍ . എങ്ങനെയെങ്ങിലും ഒന്ന് കര കയറി വിദേശത്ത് ജോലി കണ്ടു പിടിച്ചു കഷ്ട്ടപെട്ടു വളര്‍ത്തിയ മത പിതാക്കളുടെ കടവും തീര്‍ത്തു ഒരു വീടും പണിതു കൊടുത്തു ബാക്കി സമയം കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാനുള്ള പണവും ഉണ്ടാക്കാം എന്നാ മോഹവുമായി കഴിയുന്നവര്‍. അവര്‍ക്ക് പട്ടിണിയും കഷ്ട്ടപാടും പുതുമയല്ല . അത് കൊണ്ട് ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന അവരുടെ ഫോട്ടോ മോര്‍ഫു ചെയ്തു പഴം തിരുകി വച്ചവന്‍ ആരായാലും അവനോടു മാന്യമായ ഭാഷയില്‍ ഈ പഴം വാങ്ങാന്‍ കാശ് ഉണ്ടായിരുന്നെങ്ങില്‍ ഈ സമരം നടത്തണ്ട അവശ്യം ഇല്ലായിരുന്നു എന്നും . അവന്റെ തന്നെയോ അവന്റെ ശുനക വംശജനായ പിതാവിന്റെ ജനുസിന്റെയോ സംസ്കാരത്തില്‍ "ഈ പഴം നിന്റെ @##$%^& @#$@$^& #$%#% തിരുകി വച്ചാല്‍ മതിയെടോ പ്രകാശം പരത്തുന്ന ശുനക പുത്രാ " എന്നും പറയാം ( പൂരിപ്പിക്കാന്‍ മറക്കില്ലല്ലല്ലോ). നിന്നെയൊക്കെ വലിയ മാഫിയ എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല നീയൊക്കെ വെറും ഞരമ്പ്‌ രോഗിയാണ്‌ പഠിക്കണ്ട കാലത്ത് കാലാ പെറുക്കി നടന്നു കൂട്ടത്തില്‍ പഠിച്ച പിള്ളേര്‍ കഷ്ട്ടപെട്ടു നല്ല നിലയില്‍ ഉയര്‍ന്നു വരുന്നത് കാണുമ്പോള്‍ നാട്ടിലെ സാധാരണ പിതൃ ശൂന്യര്‍ക്കുണ്ടാകുന്ന ഒരു ഞരമ്പ്‌ രോഗം . അതിനു ചികിത്സ തേടി ഏതെങ്കിലും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അവിടെയും നിനക്ക് കാണാന്‍ കഴിയുന്നത്‌ നീ ചെറുതാക്കാന്‍ ശ്രമിച്ച ഒരു വലിയ മനസുള്ളവരുടെ ചിരിയാണ് അപ്പോള്‍ തീരെ ചെറുതായി പോകുന്നത് നീ തന്നെ ആയിരിക്കും .

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ജാസ്മിന്‍ ഷാ എന്നാ യുവാവിനെ പറ്റിയും രണ്ടു വാക്ക് പറയണം, നേഴ്സുമാരുടെ സമരമോ പ്രശ്നങ്ങളോ ഇത്തരത്തില്‍ ഉയര്‍ന്നു വരുന്നതിനു മുമ്പേ അവരെ ഒരുമിച്ചു നിര്‍ത്താന്‍ വേണ്ടി പണിയെടുത്ത ഒരു പറ്റം യുവാക്കളില്‍ ഒരാളാണ് ഇദ്ദേഹം . ഇയാളുടെ ജാതിയോ മതമോ ചരിത്രമോ ആരും ചികയാന്‍ മിനകെടണ്ട . അയാളുടെ കണ്ണുകളില്‍ ആദ്യകാലം കണ്ടിരുന്ന ഒരു അമ്പരപ്പ് ഇന്നു മാറിയിരിക്കുന്നു പകരം ഒരു ജനതയുടെ പ്രതീക്ഷയുടെ തിരി നാളം ഇന്നു ആ കണ്ണുകളില്‍ കാണാം . പണത്തിന്റെയും അധികാരത്തിന്റെയും മുന്നില്‍ പതറാതെ അവരെ നയിക്കുന്ന ഈ യുവാവിനെ ജാതി പറഞ്ഞും , തീവ്രവാദി ആകി ചിത്രീകരിച്ചും പലരും വന്നു തുടങ്ങിയിരിക്കുന്നു . ഒരു രാഷ്ട്രീയ പാര്‍ടിയുടെയും വക്താവകാതെ എല്ലാ പാര്‍ട്ടികളെയും സമരത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഈ യുവാവു ലക്ഷ്യം വയ്ക്കുന്നത് അധികാരമല്ല നേരെ മറിച്ചു താന്‍ പ്രതിധാനം ചെയ്യുന്ന ഒരു വിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് എന്നു സംശയം ഇല്ലാതെ പറയാം . അയാള്‍ക്ക് പിന്തുണ കൊടുക്കേണ്ടത് എല്ലാവരുടെയും കടമയാണ് നമുക്ക് ചെയ്യാന്‍ കഴിയാതെ ഇരുന്നത് അദ്ദേഹം ചെയ്തു . വരും കാലങ്ങളില്‍ നേര്ഴ്സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടന്ന സമരങ്ങള്‍ക്ക് കാരണ ഭൂതനായ ഈ ധീര യുവാവിനെ സമൂഹം അന്ഗീകരിക്കേണ്ടി വരും . ഏറ്റവും കുറഞ്ഞത്‌ ലോകത്തിന്റെ ഏതു ഭാഗത്തായാലും അവകാശപെട്ട ശമ്പളം കൃത്യമായി കയ്യില്‍ ലഭിക്കുമ്പോള്‍ അവരെങ്ങിലും ഇയാളെ ഓര്‍മിക്കും .

ഇനി ഞങ്ങളുടെ ആശുപത്രി ഒരു ചാരിറ്റി സ്ഥാപനമാണ്‌ പാവപെട്ടവര്‍ക്ക് സേവനം ചെയ്യാനാണ് തുറന്നിരിക്കുന്നത് അത് കൊണ്ട് നേര്ഴ്സുമാര്‍ക്ക് ഇത്രയും ശമ്പളമേ കൊടുക്കാന്‍ പറ്റു എന്നു പറയുന്ന സാമിമാരോടും , പിതാക്കാന്‍ മാരോടും , മോല്ലാക്കമാരോടും ഒക്കെ ഒരു കാര്യമേ പറയാന്‍ ഉള്ളു . മഠത്തില്‍ പ്രാര്‍ത്ഥനകള്‍ കൊഴുപ്പിക്കാനും , പാദം പാലില്‍ കഴുകി പാദപൂജ നടത്താനും ഒക്കെ ആയി വന്നു കൂടി തിന്നു മുടിപ്പിക്കുന്ന ആളുകളെയും , പള്ളിയോടും , പിതാക്കന്മാരോടും കര്‍ത്താവിനെക്കാള്‍ കൂടുതല്‍ മമത കാണിച്ചു പ്രീതി പിടിച്ചു നടക്കുന്ന ആളുകളുടെ മക്കളെയും ബന്ധുക്കളെയും ഒക്കെ പഠിപിച്ചു നേര്ഴ്സുമാരക്കി നിങ്ങള്‍ ചാരിറ്റി നടത്തുക . ജീവിക്കാന്‍ വേണ്ടി ജോലിക്ക് വരുന്നവര്‍ക്ക് അതിന്റെ പുണ്യം കിട്ടിക്കോളും നിങ്ങള്‍ അവരെ സമൂഹ സേവകരാക്കി സ്വര്‍ഗം നേടിക്കൊടുക്കാന്‍ കഷ്ട്ടപെടണ്ട . അവര്‍ ചെയ്യുന്ന ജോലി തന്നെ അവരെ സ്വര്‍ഗത്തിന് അര്‍ഹാരാക്കി കൊടുക്കും . ഏറ്റവും കുറഞ്ഞത്‌ പാദപൂജ നടത്തുന്ന പാലോ , അരമനയിലെ സമ്പത്തോ എടുത്തു അവര്‍ക്കൊരു ചായയെങ്ങിലും വാങ്ങി കൊടുക്കുക അത് നിങ്ങളെ സ്വര്‍ഗത്തില്‍ എത്തിക്കും .

Wednesday, February 8, 2012

നിയമസഭാ തുമ്പികള്‍(A)


അങ്ങനെ അതും സംഭവിച്ചു നിയമ സഭയില്‍ ഇരുന്നു നീലച്ചിത്രം കണ്ടതിനു കുറച്ചു മന്ത്രിമാരെ കര്‍ണാടക നിയമ സഭയില്‍ നിന്നും പുറത്താക്കി .സത്യത്തില്‍ ചിരിക്കണോ കരയണോ എന്നറിയില്ല കാരണം അതിലൊരു മന്ത്രി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയാണ് .വകുപ്പ് വിഭജനം നടത്തിയ മുഖ്യമന്ത്രി പ്രവര്‍ത്തി പരിചയം വച്ചായിരിക്കും അങ്ങേര്‍ക് ഈ വകുപ് കൊടുത്തത് .പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് പുറകിലത്തെ ബഞ്ചിലിരുന്നു കൊച്ചു പുസ്തകം വായിച്ചതിനു ഇങ്ങേരെ ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ടാകും . ചെറുപ്പകാലങ്ങളില്‍ ഉള്ള ശീലം മറക്കുമോ മനുഷ്യന്‍ ഉള്ള കാലം എന്നാനെല്ലോ കവിവചനം.

എന്നാല്‍ അതില്‍ എന്താ എത്ര വലിയ തെറ്റ് എന്ന് ചിന്തിക്കുന്നവരും ഉണ്ട് . നിയമസഭയുടെ പരിപാവനത എന്നൊന്നും പറഞ്ഞു ചിരിപ്പിക്കരുത് . ഇന്നു ഒരു മാതിരി എല്ലാ തോന്നിവാസങ്ങളും നടക്കുന്ന ഒരു സ്ഥലം ആണ് നിയമ സഭ . കേരള നിയമ സഭ തന്നെ നോക്കിക്കേ ഒരു മുണ്ട് പോക്കും ,ഒരു വാച് ആന്‍ഡ്‌ വാര്‍ഡ്‌ ഉന്തും തല്ലുമില്ലാതെ ഒരു നിയമ സഭ സമ്മേളങ്ങളും നടക്കാറില്ല .ചിലപ്പോഴെങ്ങിലും ഭരണ പക്ഷവും പ്രതിപക്ഷവും ഒത്തു കൊണ്ടുള്ള കളയണോ എന്ന് പോലും തോന്നാറുണ്ട് . രാവിലെ ചോദ്യ ഉത്തര വേള കഴിഞ്ഞാല്‍ പിന്നെ ഒരു അടിയന്തര പ്രമേയം ആണ് . മാന്തിയതിനും തോണ്ടിയതിനും ഉണക്കാനിട്ട അടിവസ്ത്രം കാണാതെ പോയതിനും വരെ പ്രമേയേം കൊണ്ട് വരും . സ്പീക്കര്‍ അത് ചുരുട്ടി കൂട്ടി ഒരു ഏറു കൊടുക്കും ഉടനെ പ്രതിപക്ഷം സഭ വിട്ടിറങ്ങും ഉടനെ ഭരണക്കാരും പുറകെ ഇറങ്ങും എന്നിട്ട് MLA ഹോസ്റ്റലില്‍ പോയി ചീട്ടു കളിക്കും അല്ലെങ്ങില്‍ പോയി ക്രിക്കറ്റ്‌ കളി കാണും അതൊക്കെ പത്രങ്ങള്‍ ആയ പത്രങ്ങള്‍ ഒക്കെ ആഘോഷിക്കും .ഇവരോടൊന്നും ചോദിക്കാനും ആരുമില്ല പറയാനും ആരുമില്ല.
കോടികളാണ് ഓരോ സമ്മേളങ്ങളും നടത്താന്‍ സര്‍ക്കാര്‍ പോടിക്കുന്നത് എല്ലാ സംസ്ഥാനങ്ങളുടെയും സമ്മേളനവും ലോക രാജ്യ സഭ സമ്മേലനങ്ങളുടെയും ചിലവിലേക്കായി നീക്കി വച്ച തുക കേട്ടാല്‍ സാധാരണക്കാരന്‍ ഞെട്ടി പോകും . എന്നിട്ടോ പകുതി പേര്‍ വരില്ല . വന്നവര്‍ പലരും ഇരുന്നു ഉറങ്ങും ,ചിലര്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കും ചിലര്‍ മുകളില്‍ പറഞ്ഞ പോലെ എക്സ്ട്രാ കരിക്കുലര്‍ കലാപരിപാടികളില്‍ മുഴുകും . ബാക്കിയുള്ളവര്‍ പരസ്പരം ചെളിവാരി എറിഞ്ഞും തെറി വിളിച്ചും തങ്ങളുടെ നിലവാരം അറിയിക്കും .അവരെ ഒന്നും ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല അത് കൊണ്ട് കൈ കുഞ്ഞിനേയും ആയി പാര്‍ലിമെന്റ് സമ്മേളനത്തിന് വന്ന പടത്തില്‍ കാണുന്ന ഏതോ നാട്ടിലെ ആന്റിക്ക് ഒരു ചക്കര ഉമ്മ കൊടുത്തു ഇപ്പുറത്ത് ഇരിക്കുന്ന നമ്മുടെ തലവിധിയോര്‍ത്തു നെടുവീര്‍പ്പിടാം .

Tuesday, January 31, 2012

പത്മ ശ്രീയും കാസിനോവയും മലയാള സിനിമയും .



ഇപ്പോള്‍ രണ്ടു തരത്തിലുള്ള സിനിമ പ്രേമികളും നിരൂപകരും ആണ് സോഷ്യല്‍ സൈറ്റുകളില്‍ കിടന്നു തകര്‍ത്തു വാരുന്നതു .ഒരു വശത്ത് മോഹന്‍ലാല്‍ ആരാധകരും മറുവശത്ത് ബാക്കിയെല്ലാ നടന്മാരുടെയും ആരാധകരുടെ ഒരു സംഘവും കാരണം ഇപ്പോ മലയാളത്തില്‍ രണ്ടു സിനിമകള്‍ ആണ് പ്രധാന ചര്‍ച്ചാവിഷയം മോഹന്‍ലാല്‍ നായകനായ കാസിനോവ എന്ന ചിത്രവും മോഹന്‍ലാലിനെ വിമര്‍ശിച്ചു കൊണ്ട് പുറത്തു വന്ന പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രവും . സത്യം പറഞ്ഞാല്‍ രണ്ടു ചിത്രവും ഞാന്‍ കണ്ടിട്ടില്ല അത് കൊണ്ട് ചിത്രങ്ങളുടെ നിലവാരത്തെ കുറിച്ചോ കലമൂല്യങ്ങളെ കുറിച്ചോ പറയാന്‍ ഞാന്‍ ആള്‍ അല്ല. എനിക്ക് പറയാനുള്ളത് വേറെ ചിലതാണ് .
ഈ രണ്ടു സിനിമകളും ഇറങ്ങി നിമിഷങ്ങള്‍ക്കകം അതിനെ കളിയാക്കികൊണ്ടും ,വിമര്‍ശിച്ചു കൊണ്ടും , തരാം താണ രീതിയില്‍ ഉള്ള വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടു കൊണ്ട് സോഷ്യല്‍ സൈറ്റുകളില്‍ ഒരു പ്രവാഹമായിരുന്നു അതില്‍ പലതും കണ്ടാല്‍ അറിയാം അതെല്ലാം ദിവസങ്ങള്‍ എടുത്തു തയ്യാര്‍ ആക്കിയതായിരുന്നു എന്ന് . അതായതു ഒരു നടനോടുള്ള ഇഷ്ട്ടകെടിനെ വച്ച് കൊണ്ട് ദിവസങ്ങള്‍ ചിലവഴിച്ചു അയാള്‍ അഭിനയിക്കുന്ന ഒരു ചിത്രത്തെ പരാജയപെടുത്തുക എന്ന ലക്ഷ്യത്തോടെ മാഫിയ സംഘങ്ങളെ പോലെ ഒരു കൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നു . സത്യം പറഞ്ഞാല്‍ ഈ ആക്രമണം മേല്പറഞ്ഞ രണ്ടു സിനിമകളെയും തകര്‍ക്കുന്നതില്‍ ഒരു പങ്കു വഹിച്ചു എന്ന് പറഞ്ഞാല്‍ ഒരു തെറ്റും എല്ലാ കാരണം കാസിനോവ എന്ന സിനിമ കാണാന്‍ ബഹളം വച്ച എനിക്കറിയാവുന്ന ഒരു പറ്റം സുഹൃത്തുകള്‍ സോഷ്യല്‍ സൈറ്റുകളില്‍ കണ്ട കാട്ടിക്കൂട്ടലുകള്‍ കണ്ടു സ്വയം വിധിയെഴുതി ചിത്രം കാണണ്ട എന്ന് തീരുമാനിച്ചു . നഷ്ട്ടം മോഹന്‍ലാലിനും നിര്‍മാതാവിനും മാത്രമല്ല മലയാള സിനിമയ്ക്കു കൂടിയാണ് . കലാമൂല്യവും സാങ്കേതികമികവും ഉള്ള ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ വിജയിക്കൂ എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ എന്റെ ഉത്തരം നരസിംഹവും, രാജമാണിക്യവും ,അണ്ണന്‍ തമ്പിയും ഒക്കെയാണ് ഈ ചിത്രങ്ങള്‍ ഒക്കെ സാങ്കേതിക മികവു കൊണ്ട് അല്ല ആളുകളെ രസിപ്പിക്കുക എന്ന അടിസ്ഥാന ഘടകം നിറവേറ്റിയത് കൊണ്ടാണ് . ഒരു കുഞ്ഞിനെ അതിന്റെ ഗര്‍ഭകാലത്ത് കൊന്നു കളയുന്നപോലെയാണ് ഒരു ചിത്രത്തെ അതിന്റെ ആദ്യ ദിനം തന്നെ ആക്രമിച്ചു പരാജയപെടുതുന്നത് . രസകരമായ കാര്യം ഇതില്‍ പലതും ചെയ്യുന്നത് ഈ ചിത്രങ്ങള്‍ ഇതു വരെ പുറത്തിറങ്ങാത്ത പ്രവാസി ലോകങ്ങളില്‍ താമസിക്കുന്നവരാണ് .ചിത്രങ്ങള്‍ വിജയിക്കെണ്ടതും പരാജയപെടെണ്ടതും അത് കാണുന്ന പ്രേഷകരുടെ അഭിപ്രായം അനുസരിച്ചായിരിക്കണം ഏതെങ്കിലും നടനോടുള്ള സ്നേഹക്കൂടുതല്‍ മറ്റൊരാളെ ആക്രമിക്കാനുള്ള പ്രചോദനം ആകുമ്പോള്‍ ഓര്‍ക്കേണ്ടത് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ഇഷ്ട്ടനടനെ ആക്രമിക്കാന്‍ കോപ്പുകള്‍ കൂട്ടുകയയിരിക്കും നഷ്ട്ടം നടന്മാര്‍ക്ക് മാത്രമല്ല മലയാള സിനിമയ്ക്കു കൂടിയാണ് .

എവിടെ വേറെ ചിലകാര്യങ്ങളും പറയാനുണ്ട്‌ സരോജ് കുമാറും കാസിനോവയും മാത്രമല്ല ലാല്‍ ജോസ് പോലുള്ള ആളുകളുടെ അത്യാവശ്യം നല്ല ചിത്രങ്ങള്‍ നല്ല രീതിയല്‍ ഓടുന്നുണ്ട് അതിനെ ഒന്നും ഒന്ന് പ്രൊമോട്ട് ചെയ്യണോ നാലു നല്ല വാക്കു പറയാനോ ഇവിടെ ഒരു സോഷ്യല്‍ മീഡിയ ആളുകളെയും കണ്ടില്ല .അതിനര്‍ത്ഥം സിനിമയെ നന്നാക്കുക എന്നതല്ല ഇവരുടെ ലക്ഷ്യം വ്യക്തിപരമായ ഇഷ്ട്ടനിഷ്ട്ടങ്ങള്‍ക്കായി മലയാള സിനിമ എന്നാ പൊന്‍ മുട്ടയിടുന്ന താറാവിനെ കൊല്ലുക എന്നതാണ് . മുന്പ് ടെലിവിഷന്‍ ചാനലുകള്‍ മലയാള സിനിമയെ തകര്‍ക്കും എന്ന് പറഞ്ഞു ഒരു വിവാദം ഉണ്ടായിരുന്നു . എന്നാല്‍ എപ്പോള്‍ നമുക്ക് പറയാം ഞാനും നിങ്ങളും ഉള്‍പെടുന്ന സോഷ്യല്‍ മീഡിയ പകല്‍മാന്യന്മാര്‍ ആണ് മലയാള സിനിമയെ നശിപ്പിക്കാന്‍ പോകുന്നത് . നമുക്ക് കാത്തിരുന്ന് കാണാം .

പത്മ ശ്രീയും കാസിനോവയും മലയാള സിനിമയും .



ഇപ്പോള്‍ രണ്ടു തരത്തിലുള്ള സിനിമ പ്രേമികളും നിരൂപകരും ആണ് സോഷ്യല്‍ സൈറ്റുകളില്‍ കിടന്നു തകര്‍ത്തു വാരുന്നതു .ഒരു വശത്ത് മോഹന്‍ലാല്‍ ആരാധകരും മറുവശത്ത് ബാക്കിയെല്ലാ നടന്മാരുടെയും ആരാധകരുടെ ഒരു സംഘവും കാരണം ഇപ്പോ മലയാളത്തില്‍ രണ്ടു സിനിമകള്‍ ആണ് പ്രധാന ചര്‍ച്ചാവിഷയം മോഹന്‍ലാല്‍ നായകനായ കാസിനോവ എന്ന ചിത്രവും മോഹന്‍ലാലിനെ വിമര്‍ശിച്ചു കൊണ്ട് പുറത്തു വന്ന പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രവും . സത്യം പറഞ്ഞാല്‍ രണ്ടു ചിത്രവും ഞാന്‍ കണ്ടിട്ടില്ല അത് കൊണ്ട് ചിത്രങ്ങളുടെ നിലവാരത്തെ കുറിച്ചോ കലമൂല്യങ്ങളെ കുറിച്ചോ പറയാന്‍ ഞാന്‍ ആള്‍ അല്ല. എനിക്ക് പറയാനുള്ളത് വേറെ ചിലതാണ് .
ഈ രണ്ടു സിനിമകളും ഇറങ്ങി നിമിഷങ്ങള്‍ക്കകം അതിനെ കളിയാക്കികൊണ്ടും ,വിമര്‍ശിച്ചു കൊണ്ടും , തരാം താണ രീതിയില്‍ ഉള്ള വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടു കൊണ്ട് സോഷ്യല്‍ സൈറ്റുകളില്‍ ഒരു പ്രവാഹമായിരുന്നു അതില്‍ പലതും കണ്ടാല്‍ അറിയാം അതെല്ലാം ദിവസങ്ങള്‍ എടുത്തു തയ്യാര്‍ ആക്കിയതായിരുന്നു എന്ന് . അതായതു ഒരു നടനോടുള്ള ഇഷ്ട്ടകെടിനെ വച്ച് കൊണ്ട് ദിവസങ്ങള്‍ ചിലവഴിച്ചു അയാള്‍ അഭിനയിക്കുന്ന ഒരു ചിത്രത്തെ പരാജയപെടുത്തുക എന്ന ലക്ഷ്യത്തോടെ മാഫിയ സംഘങ്ങളെ പോലെ ഒരു കൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നു . സത്യം പറഞ്ഞാല്‍ ഈ ആക്രമണം മേല്പറഞ്ഞ രണ്ടു സിനിമകളെയും തകര്‍ക്കുന്നതില്‍ ഒരു പങ്കു വഹിച്ചു എന്ന് പറഞ്ഞാല്‍ ഒരു തെറ്റും എല്ലാ കാരണം കാസിനോവ എന്ന സിനിമ കാണാന്‍ ബഹളം വച്ച എനിക്കറിയാവുന്ന ഒരു പറ്റം സുഹൃത്തുകള്‍ സോഷ്യല്‍ സൈറ്റുകളില്‍ കണ്ട കാട്ടിക്കൂട്ടലുകള്‍ കണ്ടു സ്വയം വിധിയെഴുതി ചിത്രം കാണണ്ട എന്ന് തീരുമാനിച്ചു . നഷ്ട്ടം മോഹന്‍ലാലിനും നിര്‍മാതാവിനും മാത്രമല്ല മലയാള സിനിമയ്ക്കു കൂടിയാണ് . കലാമൂല്യവും സാങ്കേതികമികവും ഉള്ള ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ വിജയിക്കൂ എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ എന്റെ ഉത്തരം നരസിംഹവും, രാജമാണിക്യവും ,അണ്ണന്‍ തമ്പിയും ഒക്കെയാണ് ഈ ചിത്രങ്ങള്‍ ഒക്കെ സാങ്കേതിക മികവു കൊണ്ട് അല്ല ആളുകളെ രസിപ്പിക്കുക എന്ന അടിസ്ഥാന ഘടകം നിറവേറ്റിയത് കൊണ്ടാണ് . ഒരു കുഞ്ഞിനെ അതിന്റെ ഗര്‍ഭകാലത്ത് കൊന്നു കളയുന്നപോലെയാണ് ഒരു ചിത്രത്തെ അതിന്റെ ആദ്യ ദിനം തന്നെ ആക്രമിച്ചു പരാജയപെടുതുന്നത് . രസകരമായ കാര്യം ഇതില്‍ പലതും ചെയ്യുന്നത് ഈ ചിത്രങ്ങള്‍ ഇതു വരെ പുറത്തിറങ്ങാത്ത പ്രവാസി ലോകങ്ങളില്‍ താമസിക്കുന്നവരാണ് .ചിത്രങ്ങള്‍ വിജയിക്കെണ്ടതും പരാജയപെടെണ്ടതും അത് കാണുന്ന പ്രേഷകരുടെ അഭിപ്രായം അനുസരിച്ചായിരിക്കണം ഏതെങ്കിലും നടനോടുള്ള സ്നേഹക്കൂടുതല്‍ മറ്റൊരാളെ ആക്രമിക്കാനുള്ള പ്രചോദനം ആകുമ്പോള്‍ ഓര്‍ക്കേണ്ടത് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ഇഷ്ട്ടനടനെ ആക്രമിക്കാന്‍ കോപ്പുകള്‍ കൂട്ടുകയയിരിക്കും നഷ്ട്ടം നടന്മാര്‍ക്ക് മാത്രമല്ല മലയാള സിനിമയ്ക്കു കൂടിയാണ് .

എവിടെ വേറെ ചിലകാര്യങ്ങളും പറയാനുണ്ട്‌ സരോജ് കുമാറും കാസിനോവയും മാത്രമല്ല ലാല്‍ ജോസ് പോലുള്ള ആളുകളുടെ അത്യാവശ്യം നല്ല ചിത്രങ്ങള്‍ നല്ല രീതിയല്‍ ഓടുന്നുണ്ട് അതിനെ ഒന്നും ഒന്ന് പ്രൊമോട്ട് ചെയ്യണോ നാലു നല്ല വാക്കു പറയാനോ ഇവിടെ ഒരു സോഷ്യല്‍ മീഡിയ ആളുകളെയും കണ്ടില്ല .അതിനര്‍ത്ഥം സിനിമയെ നന്നാക്കുക എന്നതല്ല ഇവരുടെ ലക്ഷ്യം വ്യക്തിപരമായ ഇഷ്ട്ടനിഷ്ട്ടങ്ങള്‍ക്കായി മലയാള സിനിമ എന്നാ പൊന്‍ മുട്ടയിടുന്ന താറാവിനെ കൊള്ളുക എന്നതാണ് . മുന്പ് ടെലിവിഷന്‍ ചാനലുകള്‍ മലയാള സിനിമയെ തകര്‍ക്കും എന്ന് പറഞ്ഞു ഒരു വിവാദം ഉണ്ടായിരുന്നു . എന്നാല്‍ എപ്പോള്‍ നമുക്ക് പറയാം ഞാനും നിങ്ങളും ഉള്‍പെടുന്ന സോഷ്യല്‍ മീഡിയ പകല്‍മാന്യന്മാര്‍ ആണ് മലയാള സിനിമയെ നശിപ്പിക്കാന്‍ പോകുന്നത് . നമുക്ക് കാത്തിരുന്ന് കാണാം .

Monday, December 12, 2011

ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കണം !



തലവാചകം കണ്ടു എന്നെ തല്ലാന്‍ വരണ്ട ഇതു പറഞ്ഞത് ഞാന്‍ അല്ല. തമിഴ് നാട്ടിലെ കോണ്‍ഗ്രസ്‌ എം പി മാരാണ് . ഇവിടുത്തെ കോണ്‍ഗ്രസ്‌ ദേശീയ സ്നേഹത്തില്‍ മതി മറന്നു പ്രധാന മന്ത്രി , മദാമ്മ , അമൂല്‍ ബേബി എന്നൊക്കെ പറഞ്ഞു കാല് നക്കി നടക്കുമ്പോള്‍ തമിഴ് നാട് കഴിഞ്ഞിട്ടേ ഇന്ത്യ ഉള്ളു എന്ന് പറഞ്ഞു തമിഴ് കൊണ്ഗ്രെസ്സ് നയം വ്യക്തമാക്കുന്നു . അവരുടെ കാഴ്ചപാടില്‍ മുല്ലപെരിയാര്‍ പ്രശനം തീരാന്‍ ഉള്ള ഏക മാര്‍ഗം ഇടുക്കിയെ തമിഴ് നാട്ടില്‍ ചേര്‍ക്കുക എന്നുള്ളതാണ് .കാര്യം എന്താണെങ്കിലും എന്റെ അഭിപ്രായം അനുസരിച്ച് ഇടുക്കി മാത്രമല്ല മുല്ലപെരിയാര്‍ തകര്‍ന്നാല്‍ പ്രശനം ഉണ്ടാകാന്‍ സാധ്യത ഉള്ള എല്ലാ ജില്ലകളും തമിഴ് നാട്ടില്‍ ചേര്‍ക്കണം എന്നാണ് . അപ്പൊ പിന്നെ മരിക്കുന്നത് മുഴുവന്‍ തമിഴന്‍ മാര്‍ ആയിരിക്കുമല്ലോ .ഒരു മലയാളി പോലും മരിക്കില്ലല്ലോ തമിഴന്‍ മാര്‍ക്ക് അങ്ങനെ തന്നെ വേണം .
ഈ ജില്ലകള്‍ തമിഴ് നാട്ടില്‍ ആകുന്നതോട് കൂടി രാഷ്ട്രീയവും സാമൂഹികവും ആയ കുറെ മാറ്റങ്ങള്‍ ഉണ്ടാകും . ഇപ്പോള്‍ പുതിയ അണകെട്ട് വേണം എന്ന് പറഞ്ഞു സമരം ചെയ്യുന്ന ഇടുക്കിക്കാര്‍ മുദ്രാവാക്യം മാറ്റി " നമ്മ അണയെ കാപ്പാത്തും" എന്ന് പറഞ്ഞു സമരം ചെയ്യും . നിരാഹാരം കിടക്കുന്ന റോഷി അഗസ്റിന്‍ എം എല്‍ എ യുടെ പേര് റോഷി സെല്‍വം എന്നാക്കും , ബിജി മോള്‍ ഇനി മുതല്‍ ബിജി മൊഴി എന്നോ ബിജി സെല്‍വി എന്നോ അറിയപ്പെടും , തമിഴ് നാടിന്‍റെ ജലവകുപ്പ് മന്ത്രി ആകാന്‍ സാധ്യത ഉള്ള പി ജെ ജോസഫ്‌ ഇനി മുതല്‍ ജോസഫ്‌ ചാമി എന്നാ പേരില്‍ അറിയപ്പെടും . കേരള കോണ്‍ഗ്രസ്‌ പേര് മാറ്റി തമിള്‍ കൊണ്ഗ്രെസ്സ് എന്നോ തമിള്‍ മുന്നേറ്റ കഴകം എന്നോ ആകും . കെ എം മാണിയെ കലൈഞ്ഞെര്‍ കെ എം കരുണമണി എന്നോ മണിയപ്പന്‍ എന്നോ വിളിക്കാം . പി സി ജോര്‍ജിനെ ജൈക്കോ എന്ന് പേര് മാറ്റി വൈക്കോ അവര്‍കളുടെ കൂടെ കൂട്ടും .കോട്ടയം ജില്ലയുടെ പേര് കൊട്ടയാംപെട്ടി , എറണാകുളം ജില്ല എറണാകോവില്‍ എന്നും അറിയപ്പെടും..
മേല്‍പറഞ്ഞത്‌ മുഴുവന്‍ ഒരു തമാശ ആയി കാണണ്ട . ഇന്ത്യ പാക്‌ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരെ നേരിടുന്ന സ്ഥിതി വിശേഷം ആണ് ഇപ്പോള്‍ കേരള തമിഴ് നാട് അതിര്‍ത്തിയില്‍ . ആളുകള്‍ സംഘം ചേര്‍ന്ന് വന്നു അക്രമം അഴിച്ചു വിടുന്നു ,അവരെ അറസ്റ്റ് ചെയ്യാന്‍ എന്നാ വ്യാജേനെ പിന്നാലെ വരുന്ന തമിഴ് നാട് പോലീസ് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന . പ്രതിരോധിക്കാന്‍ പോലും കഴിയാതെ ഒരു ജനം മുഴുവന്‍ ആശങ്കയുടെ ഭീതിയില്‍ കഴിയുമ്പോള്‍ ഒരു രാഷ്ട്രീയ നേതാക്കള്‍ പോലും ആശ്വാസവുമായി എത്തുന്നില്ല . ബധിര കര്‍ണം ബാധിച്ച മുഖ്യനും കൂട്ടുകാരും ഒരു ഗൃഹപാഠം പോലും ചെയ്യാതെ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ നാള്‍ക്കു നാള്‍ തോല്‍വി ഏറ്റുവാങ്ങുന്നു . നിയമവും വാദങ്ങളും മാത്രം അടിസ്ഥാനമാക്കി വിധി പറയുന്ന കോടതി തമിഴ്നാടിനു അനുകൂലമായി വിധിച്ചാല്‍ അത് കേരളത്തിന്റെ തോല്‍വിയായി വിലയിരുത്തണം . വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ തോന്നിവാസം കാണിച്ച ഒരു സര്‍ക്കാരിന്റെ തോല്‍വി . സ്വന്തം ജനത്തെ സംരക്ഷിക്കാം കഴിയാത്ത ഈ സര്‍ക്കാര്‍ ഇനി കേരളം പകുതി തമിഴ്നാട്ടില്‍ ചേര്‍ക്കാന്‍ പറഞ്ഞാല്‍ പോലും മിഴിച്ചു നോക്കി ഇരിക്കുകയെ ഉള്ളു .
എങ്കിലും തമിഴാ നീ വീണ്ടും വീണ്ടും ഞങ്ങളെ അതിശയിപ്പിക്കുന്നു .പണ്ട് നിന്നോട് ഞങ്ങളുടെ കൊച്ചിന്‍ ഹനീഫ " നിന്റെയൊക്കെ കളി ഈ തമിഴ്നാട്ടില്‍ അല്ലെ നടക്കു ദൈര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലോട്ടു വാടാ എന്ന് പറഞ്ഞത് എത്ര ശരി ".