Monday, December 12, 2011

ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കണം !



തലവാചകം കണ്ടു എന്നെ തല്ലാന്‍ വരണ്ട ഇതു പറഞ്ഞത് ഞാന്‍ അല്ല. തമിഴ് നാട്ടിലെ കോണ്‍ഗ്രസ്‌ എം പി മാരാണ് . ഇവിടുത്തെ കോണ്‍ഗ്രസ്‌ ദേശീയ സ്നേഹത്തില്‍ മതി മറന്നു പ്രധാന മന്ത്രി , മദാമ്മ , അമൂല്‍ ബേബി എന്നൊക്കെ പറഞ്ഞു കാല് നക്കി നടക്കുമ്പോള്‍ തമിഴ് നാട് കഴിഞ്ഞിട്ടേ ഇന്ത്യ ഉള്ളു എന്ന് പറഞ്ഞു തമിഴ് കൊണ്ഗ്രെസ്സ് നയം വ്യക്തമാക്കുന്നു . അവരുടെ കാഴ്ചപാടില്‍ മുല്ലപെരിയാര്‍ പ്രശനം തീരാന്‍ ഉള്ള ഏക മാര്‍ഗം ഇടുക്കിയെ തമിഴ് നാട്ടില്‍ ചേര്‍ക്കുക എന്നുള്ളതാണ് .കാര്യം എന്താണെങ്കിലും എന്റെ അഭിപ്രായം അനുസരിച്ച് ഇടുക്കി മാത്രമല്ല മുല്ലപെരിയാര്‍ തകര്‍ന്നാല്‍ പ്രശനം ഉണ്ടാകാന്‍ സാധ്യത ഉള്ള എല്ലാ ജില്ലകളും തമിഴ് നാട്ടില്‍ ചേര്‍ക്കണം എന്നാണ് . അപ്പൊ പിന്നെ മരിക്കുന്നത് മുഴുവന്‍ തമിഴന്‍ മാര്‍ ആയിരിക്കുമല്ലോ .ഒരു മലയാളി പോലും മരിക്കില്ലല്ലോ തമിഴന്‍ മാര്‍ക്ക് അങ്ങനെ തന്നെ വേണം .
ഈ ജില്ലകള്‍ തമിഴ് നാട്ടില്‍ ആകുന്നതോട് കൂടി രാഷ്ട്രീയവും സാമൂഹികവും ആയ കുറെ മാറ്റങ്ങള്‍ ഉണ്ടാകും . ഇപ്പോള്‍ പുതിയ അണകെട്ട് വേണം എന്ന് പറഞ്ഞു സമരം ചെയ്യുന്ന ഇടുക്കിക്കാര്‍ മുദ്രാവാക്യം മാറ്റി " നമ്മ അണയെ കാപ്പാത്തും" എന്ന് പറഞ്ഞു സമരം ചെയ്യും . നിരാഹാരം കിടക്കുന്ന റോഷി അഗസ്റിന്‍ എം എല്‍ എ യുടെ പേര് റോഷി സെല്‍വം എന്നാക്കും , ബിജി മോള്‍ ഇനി മുതല്‍ ബിജി മൊഴി എന്നോ ബിജി സെല്‍വി എന്നോ അറിയപ്പെടും , തമിഴ് നാടിന്‍റെ ജലവകുപ്പ് മന്ത്രി ആകാന്‍ സാധ്യത ഉള്ള പി ജെ ജോസഫ്‌ ഇനി മുതല്‍ ജോസഫ്‌ ചാമി എന്നാ പേരില്‍ അറിയപ്പെടും . കേരള കോണ്‍ഗ്രസ്‌ പേര് മാറ്റി തമിള്‍ കൊണ്ഗ്രെസ്സ് എന്നോ തമിള്‍ മുന്നേറ്റ കഴകം എന്നോ ആകും . കെ എം മാണിയെ കലൈഞ്ഞെര്‍ കെ എം കരുണമണി എന്നോ മണിയപ്പന്‍ എന്നോ വിളിക്കാം . പി സി ജോര്‍ജിനെ ജൈക്കോ എന്ന് പേര് മാറ്റി വൈക്കോ അവര്‍കളുടെ കൂടെ കൂട്ടും .കോട്ടയം ജില്ലയുടെ പേര് കൊട്ടയാംപെട്ടി , എറണാകുളം ജില്ല എറണാകോവില്‍ എന്നും അറിയപ്പെടും..
മേല്‍പറഞ്ഞത്‌ മുഴുവന്‍ ഒരു തമാശ ആയി കാണണ്ട . ഇന്ത്യ പാക്‌ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരെ നേരിടുന്ന സ്ഥിതി വിശേഷം ആണ് ഇപ്പോള്‍ കേരള തമിഴ് നാട് അതിര്‍ത്തിയില്‍ . ആളുകള്‍ സംഘം ചേര്‍ന്ന് വന്നു അക്രമം അഴിച്ചു വിടുന്നു ,അവരെ അറസ്റ്റ് ചെയ്യാന്‍ എന്നാ വ്യാജേനെ പിന്നാലെ വരുന്ന തമിഴ് നാട് പോലീസ് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന . പ്രതിരോധിക്കാന്‍ പോലും കഴിയാതെ ഒരു ജനം മുഴുവന്‍ ആശങ്കയുടെ ഭീതിയില്‍ കഴിയുമ്പോള്‍ ഒരു രാഷ്ട്രീയ നേതാക്കള്‍ പോലും ആശ്വാസവുമായി എത്തുന്നില്ല . ബധിര കര്‍ണം ബാധിച്ച മുഖ്യനും കൂട്ടുകാരും ഒരു ഗൃഹപാഠം പോലും ചെയ്യാതെ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ നാള്‍ക്കു നാള്‍ തോല്‍വി ഏറ്റുവാങ്ങുന്നു . നിയമവും വാദങ്ങളും മാത്രം അടിസ്ഥാനമാക്കി വിധി പറയുന്ന കോടതി തമിഴ്നാടിനു അനുകൂലമായി വിധിച്ചാല്‍ അത് കേരളത്തിന്റെ തോല്‍വിയായി വിലയിരുത്തണം . വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ തോന്നിവാസം കാണിച്ച ഒരു സര്‍ക്കാരിന്റെ തോല്‍വി . സ്വന്തം ജനത്തെ സംരക്ഷിക്കാം കഴിയാത്ത ഈ സര്‍ക്കാര്‍ ഇനി കേരളം പകുതി തമിഴ്നാട്ടില്‍ ചേര്‍ക്കാന്‍ പറഞ്ഞാല്‍ പോലും മിഴിച്ചു നോക്കി ഇരിക്കുകയെ ഉള്ളു .
എങ്കിലും തമിഴാ നീ വീണ്ടും വീണ്ടും ഞങ്ങളെ അതിശയിപ്പിക്കുന്നു .പണ്ട് നിന്നോട് ഞങ്ങളുടെ കൊച്ചിന്‍ ഹനീഫ " നിന്റെയൊക്കെ കളി ഈ തമിഴ്നാട്ടില്‍ അല്ലെ നടക്കു ദൈര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലോട്ടു വാടാ എന്ന് പറഞ്ഞത് എത്ര ശരി ".

Friday, December 9, 2011

ആള്‍ ദൈവവും ഭൂമിയിലെ മാലാഖമാരും !


ലോകത്തിലെ ജനലക്ഷങ്ങള്‍ക്ക് സ്നേഹമന്ത്രം പകരുന്ന സുധാമണി എന്നാ മാതാ അമൃതാനന്തമയി ആണോ അതോ പാലാക്കാരന്‍ മത്തായി ചേട്ടന്റെ രണ്ടാമത്തെ മകളും രണ്ടു കുട്ടികളുടെ മാതാവും അമൃത ഹോസ്പിറ്റലില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഹെഡ് നേഴ്സായി ജോലി നോക്കുന്ന വെറും സാധാ മാതാവായ മറിയാമ ആണോ യഥാര്‍ത്ഥ ദൈവത്തിന്റെ മുന്‍പില്‍ നീതികരിക്കപെട്ടവള്‍ എന്ന് ചോദിച്ചാല്‍ മാര്‍ക്ക് നൂറില്‍ നൂറും മരിയമക്ക് പോകും . കാരണം തനിക്ക് കിട്ടുന്ന തുച്ചമായ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കുന്നതിനു പുറമേ പാവപെട്ട രോഗികള്‍ക്ക് തന്നാല്‍ കഴിയും വിധം ഭക്ഷണവും പഴയ വസ്ത്രങ്ങളും കൊണ്ട് വന്നു കൊടുക്കുന്ന മറിയാമ , ദൈവത്തിന്റെ മാലാഖ ആണ് . അവര്‍ക്ക് പാവപെട്ട രോഗികളുടെ പ്രാര്‍ത്ഥന എപ്പോഴും കൂടെയുണ്ട് . അവര്‍ അമൃതാനന്തമയി പോലെ മണ്ണില്‍ ഇറങ്ങാത്ത മാതാവ്‌ അല്ല . മണ്ണില്‍ പണിയെടുത്തു കഷ്ട്ടപെട്ടു കുടുംബം നോക്കി തന്റെ കഠിന അദ്വാനത്തിന്റെ ബാക്കി പത്രമായ ദാരിദ്രത്തിന്റെ കുറവില്‍ നിന്ന് പാവങ്ങളെ സഹായിക്കുന്നവള്‍ ആണ് . അമൃതാനന്തമയി ആയിരങ്ങളെ കരങ്ങള്‍ കൊണ്ട് ആലിംഗനം ചെയ്യുമ്പോള്‍ , മാറാ രോഗികളെയും മാരക രോഗികളെയും വര്‍ഷങ്ങളായി ഹൃദയം കൊണ്ടും ശരീരം കൊണ്ടും ആലിംഗനം ചെയ്ത മഹതിയാണ് മറിയാമ്മ .എന്നാല്‍ അവളുടെ അലിഗനങ്ങള്‍ക്ക് പത്രക്കാരുടെ അകമ്പടി ഇല്ല , വീഡിയോ കാമറകളുടെയും , ഫ്ലാഷ് ലൈറ്റ്കളുടെയും വെള്ളി വെളിച്ചം ഇല്ല . ദൈവത്തിന്റെ പ്രതിരൂപം സൃഷ്ട്ടികാനുള്ള വര്‍ണജാലങ്ങള്‍ ഇല്ല . താടിയും മുടിയും നീട്ടിയ അഭിനവ വിവേകാനെന്ദന്‍ സ്വാമികളുടെ സുരക്ഷ വലയം ഇല്ല . ആകെയുള്ളത് മരുന്നുകളുടെ മനം മടുപ്പിക്കുന്ന മണവും , മരണത്തിന്റെ നിഴല്‍ വീണ ആശുപത്രി ഇടനാഴികളുടെ ഇരുണ്ട നിറവും മാത്രമാണ് .

ഈ മറിയാമ ഇന്നൊരു പ്രതിസന്ധിയില്‍ ആണ് . ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന അവര്‍ ഇന്നത്തെ ചിലവേറിയ ലോകത്ത് ജീവിക്കാന്‍ ഒരല്‍പം ശമ്പളം കൂട്ടിചോദിച്ചു . ലോകത്ത് സ്നേഹത്തിന്റെ മതം പ്രചരിപിക്കുന്ന അമൃതാനന്തമയി മഠത്തിലെ സന്യാസികള്‍ക്ക് അത് ഇഷ്പെട്ടില്ല . സമരങ്ങള്‍ ആരംഭിച്ചു അമൃതാനന്തമയി മഠത്തില്‍ ആയുധ പരിശീലനം ഉണ്ടോ എന്ന് സംശയിക്കുന്ന വിധത്തില്‍ ആയിരുന്നു പിന്നീടുള്ള കാര്യങ്ങള്‍ നേഴ്സുമാര്‍ ഗുണ്ടകളാല്‍ ആക്രമിക്കപെട്ടു . ഏറ്റവും അവസാനം ഒരു വനിതാ നേഴ്സിനെ ക്രൂരമായി തല്ലിച്ചതച്ചു റൂമില്‍ ഇട്ടു പൂട്ടി അന്വോഷിക്കാന്‍ വന്ന പോലീസുകാരെ സ്വാമിമാര്‍ തടഞ്ഞു . അവസാനം രാജേഷ്‌ എം പി യും . ഹൈബി എം എല്‍ എ യും ചേര്‍ന്നാണ് ആ പെണ്‍കുട്ടിയെ രക്ഷിച്ചത്‌ .സമരത്തിന്‌ മുന്‍നിരയില്‍ നിന്ന ഒരാള്‍ക്ക് തന്റെ മുറിവുകള്‍ തുന്നി കെട്ടാന്‍ 36 തുന്നല്‍ വേണ്ടി വന്നു .ആശുപത്രി ഡ്രൈവര്‍ മാരും തൂപ്പുകരും ഒക്കെയാണ് ഈ പാവങ്ങളെ ആക്രമിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് .( SEE VIDEO)


ഈ മറിയാമ വെറും ഒരു സാങ്കല്പിക കഥാപാത്രം അല്ല . അവഗണനയുടെ പടുകുഴിയില്‍ അടിമ ജീവിതം നയിക്കുന്ന നേഴ്സുമാരുടെ പ്രതീകം ആണ് . ലോകത്തില്‍ സ്നേഹത്തിന്റെ മതം പ്രസന്ഗിക്കുന്ന അമൃതാനന്തമയി നയിക്കുന്ന ആശുപത്രിയിലെ നേഴ്സുമാരുടെ സ്ഥിതി ഇതാണെങ്കില്‍ വെറും കച്ചവടക്കാര്‍ നയിക്കുന്ന ആശുപത്രിയിലെ സ്ഥിതി എന്തായിരിക്കും . ഇതൊന്നും അമൃതാനന്തമയി അറിഞ്ഞു കൊണ്ടല്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഞാന്‍ വിജയിച്ചു കാരണം അവര്‍ ദൈവം അല്ല സാധാരണ സ്ത്രീ മാത്രമാണ് . ജപ്പാനിലെ സുനാമി ബാധിതര്‍ക്കും , അമേരിക്കയിലെ പവപെട്ടവര്‍ക്കും അവര്‍ സഹായം ചെയ്യുകയും . സ്വന്തം പാടപീടത്തില്‍ ഉള്ള സ്ഥാപനത്തിലെ പാവങ്ങളുടെ കണ്ണ് നീര്‍ കാണാതെ പോകുകയും അവരെ തല്ലി ചതക്കുന്ന സ്വാമിമാരെ അറിയാതെ പോകുകയും ചെയ്യുന്നുണ്ടെങ്കില്‍ പലരും പറയും പോലെ അമൃതാനന്തമയി ഒരു കളിപ്പാവ ആണ് . പത്രക്കാരുടെ ഒരു ചോദ്യത്തിന് പോലും മറുപടി പറയാതെ മുന്‍പേ റെക്കോര്‍ഡ്‌ ചെയ്തു പഠിച്ച അമൃത ഭാഷണം പ്രസന്ഗിക്കുന്ന ഒരു യന്ത്രം . പാവപെട്ട സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്ന ആളുകളെ നയിക്കുന്ന നിങ്ങളെ ഒരു സ്ത്രീ എന്ന നിലയില്‍ പോലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല .സ്വന്തം മരണം വരെ പ്രവചിച്ച സത്യാ സായി ബാബാ എന്നാ ആള്‍ ദൈവം അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വലയം ചെയ്ത കച്ചവട സ്വാമിമാരെ ഭയന്ന് സമ്പത്തെല്ലാം ഒരു റൂമില്‍ പൂട്ടി വച്ച് നിധി കാക്കുന്ന ഭൂതത്തെ പോലെ അതിനു കാവല്‍ ഇരുന്നു മരണം വരിച്ചതു ഈ ലോകം കണ്ടതാണ് . താങ്കളുടെ സ്ഥിതിയും മറ്റൊന്നാകാന്‍ ഇടയില്ല .
എന്നോട് ആത്മരോഷം കൊള്ളുന്നവര്‍ ആലോചിക്കുക ഈ പ്രശ്നം തുടങ്ങിയിട്ട് ഒരു ആഴ്ച ആയി എവിടെയാണ് നിങ്ങളുടെ ഈ ആള്‍ ദൈവം .പോയി മര്‍ദനം ഏറ്റു കിടക്കുന്ന പെണ്‍കുട്ടികളെ കാണു. ആലോചിക്കൂ എന്ത് തെറ്റാണു അവര്‍ ചെയ്തത് . പറഞ്ഞാല്‍ വിശ്വസിക്കുമോ 2000 രൂപ മാത്രം ശമ്പളം കൊടുക്കുന്ന ആശുപത്രികള്‍ കേരളത്തില്‍ ഉണ്ട് . ലക്ഷകണക്കിന് രൂപ മുടക്കിയാല്‍ മാത്രമേ നേഴ്സിംഗ് എന്നാ ഡിഗ്രി കിട്ടു എന്ന് മറക്കരുത് ,. ഈ പറഞ്ഞതൊക്കെ തള്ളിക്കളഞ്ഞു ഇപ്പോഴും അമൃതാനന്തമയി ആണ് ദൈവം എന്നു നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ നേരെ പോയി അമൃതാനന്തമയി എന്നാ ദൈവത്തെ കാണുക ( ഒരാളുടെയും ശുപാര്‍ശ ഇല്ലാതെ ) നിങ്ങളെ ആലിംഗനം ചെയ്തു കഴിയുമ്പോള്‍ അവരോടു നിങ്ങളുടെ പേര് പറയാമോ എന്ന് ചോദിക്കുക . പേര് പോലും അറിയാത്ത ആ ദൈവത്തെ നിങ്ങള്‍ ആരധിക്കുന്നുവെങ്കില്‍ , പേര് അറിയില്ലെങ്കിലും സ്നേഹം കൊണ്ട് രോഗികളുടെ ഹൃദയം ആറിഞ്ഞ മറിയാമ്മ ആണ് എന്റെ ദൈവം .

Tuesday, December 6, 2011

മുല്ലപെരിയാര്‍ ജലം ഒഴുകുന്ന വഴി കോടതിയും വക്കീലും തീരുമാനിക്കും .?


മഴ കുറയുമ്പോഴും , ജലനിരപ്പ്‌ താഴുമ്പോഴും മുല്ലപെരിയാര്‍ സമരങ്ങള്‍ സാധാരണ കുറഞ്ഞു കുറഞ്ഞു വരികയാണ്‌ പതിവ് . വര്‍ഷത്തില്‍ ഒരിക്കല്‍ മഹാബലി വരുമ്പോലെയാണ് മുല്ലപെരിയാര്‍ സമരവും . ഈ വര്‍ഷവും സാഹചര്യങ്ങള്‍ അങ്ങോട്ടാണ് നയിക്കുന്നത് . ജീവനില്‍ ഭയമുള്ള ഒരു ജനതയുടെ ചെറുത്‌ നില്‍പ്പ് മാത്രമാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത് . കൂട്ടി കുറച്ചു നോക്കിയാല്‍ മുല്ലപെരിയാര്‍ വയ്ക്കോ എന്ന തമിള്‍ നേതാവിനും ജോസഫ്‌ എന്ന കേരള നേതാവിനും അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ ആയി മാറി നീണ്ടു പോകാന്‍ ആണ് സാധ്യത . തമിള്‍ നാട്ടില്‍ പച്ച തൊടാതെ കുറച്ചു കാലമായി നില്‍ക്കുന്ന വയ്ക്കോ എന്ന അതിബുദ്ധിമാനായ രക്ഷസന് മലയാളികളുടെയും തമിഴന്മാരുടെയും ചോര വളമാകാന്‍ പോകുന്നു .വിമാന പീഡനവും , SMS വിവാദവും അവസാനിപ്പിക്കുമയിരുന്ന രാഷ്ട്രീയ ഭാവി സ്വന്തം പാര്‍ട്ടിയെ മാണിയുടെ കൂട്ടില്‍ കെട്ടി അതിജീവിച്ച ജോസഫ്‌ എന്ന ബുദ്ധിമാന് . തിരിച്ചു സ്വന്തം അസ്ഥിത്വം വീണ്ടെടുക്കാന്‍ ഉള്ള സമയം ആണ് . വേണ്ടി വന്നാല്‍ മുന്നണി വിടും , വി എസ് സഖാവിനോട് കൂടി സമരം ചെയ്യും എന്നെല്ലാം ഉള്ള പ്രസ്താവനകള്‍ വിരല്‍ ചൂണ്ടുന്നത് അങ്ങോട്ടാണ് .

കാര്യങ്ങള്‍ ഇതൊക്കെ ആണെങ്കിലും നമ്മുടെ സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ വീണ്ടും കരുത്തു തെളിയിച്ചു . മൂന്നു കോടി ജനങ്ങളും അവരെ നയിക്കുന്ന രാഷ്ട്രീയ കോമരങ്ങളും വര്‍ഷങ്ങളായി പറഞ്ഞു വന്നതെല്ലാം വെറും നുണയാണ് എന്ന് അദ്ദേഹം കോടതിയില്‍ സാങ്കേതിക വിദഗ്ദ്ധരെ കൊണ്ട് തെളിയിച്ചു. മാത്രമല്ല സത്യം പറഞ്ഞതിന്റെ പേരില്‍ തന്നെ ക്രൂശിക്കുന്ന ഇവിടുത്തെ മാധ്യമങ്ങളെ നിലക്ക് നിര്‍ത്തണം എന്നും അദ്ദേഹം ആവശ്യപെട്ടു . ആവശ്യം അംഗീകരിച്ച കോടതി എ . ജി പറയുന്നതാണ് വേദവാക്യം എന്നും . തീവ്രവാദികള്‍ ആയ ജനങ്ങളോ , വിവരം ഇല്ലാത്ത മാധ്യമങ്ങളോ , സൈബര്‍ കുറ്റവാളികളായ ഞാനോ നിങ്ങളോ ഒക്കെ പറയുന്ന കാര്യങ്ങള്‍ക്കു പുല്ലു വില പോലും ഇല്ല എന്ന് പറഞ്ഞു .
അപ്പോള്‍ സോമന്‍ ഊളയായി എന്ന് പറയും പോലെ നമ്മള്‍ എല്ലാം വിഡ്ഢികള്‍ ആയി . ഇവരുടെ എല്ലാം നിരീക്ഷണ പ്രകാരം മുല്ലപെരിയാര്‍ പൊട്ടാന്‍ സാധ്യത തീരെ ഇല്ല അഥവാ പൊട്ടിയാല്‍ തന്നെ വിദഗ്തര്‍ വരച്ചു നല്‍കിയ വഴിയിലൂടെ സാവധാനം ഒഴുകി . ഇടുക്കി ഡാമില്‍ വന്നു ചേരും . അല്ലാതെ ഒരു ചുക്കും സംഭവിക്കില്ല . അപ്പോള്‍ മുല്ലപെരിയാരിനും ഇടുക്കിക്കും ഇടയിലുള്ള ജനങ്ങളുടെ കാര്യമോ . കോടതി ചോദിച്ചപ്പോള്‍ വക്കീലിന്റെ മറുപടി വിചിത്രമായിരുന്നു . അതൊക്കെ സര്‍ക്കാരിന്റെ പണിയാണ് എന്റെ പണിയല്ല. അപ്പോഴാണ് ഞങ്ങള്‍ ചോദിക്കുന്നത് . പിന്നെ ആര്‍ക്കു വേണ്ടിയാണു താങ്കള്‍ കോടതിയില്‍ പോയത് . ഒരു കാര്യം ഉറപ്പാണ്‌ ഈ DHANDAPANI ഒരു ഒറ്റുകാരന്‍ ആണ് .
കേരളത്തിലെ ജനങ്ങളും രാഷ്ടീയക്കാരും എടുത്ത നിലപാടിന് വിരുദ്ധമായി കോടതിയില്‍ അയാള്‍ സര്‍കാരിന്റെ പേരില്‍ സംസാരിച്ചത് തമിഴ്നാടിനു വേണ്ടിയാണു . അതിനു എത്ര വാങ്ങി എന്ന് മാത്രം തിരഞ്ഞാല്‍ മതി .ഇതിനിടെ DHANDAPANI ഈഴവന്‍ ആയതു കൊണ്ടാണ് അങ്ങേരെ കുറ്റം പറയുന്നത് എന്ന് പറഞ്ഞു വന്ന വെള്ളാപ്പള്ളി നടെശനോട്‌ സഹതാപം മാത്രമേ എനിക്ക് കാണിക്കാന്‍ കഴിയുകയുള്ളൂ . കാരണം മുല്ലപെരിയരിലെ വെള്ളം കുത്തിയൊലിച്ചു വന്നു ആളുകള്‍ മരിക്കുമ്പോള്‍. ഈഴവര്‍ക്ക് പ്രത്യക സംവരണം വേണം എന്നും താമസിയാതെ ഇങ്ങേര്‍ പറഞ്ഞു കളയും കഷ്ട്ടം .
ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ ന്യായീകരിക്കുന്നവര്‍ ഉണ്ടാകാം അവരോടു എനിക്കൊരു ചോദ്യം ഉണ്ട് . ആലോചിച്ചു ഉത്തരം പറഞ്ഞാല്‍ മതി . "നാളെ കോടതിയില്‍ സര്‍കാരിന്റെ നിലപാട് അറിയിക്കാന്‍ പോകുന്ന വക്കീലിനോട് താന്‍ എന്താടോ പറയാന്‍ പോകുന്നത് എന്ന് പോലും ചോദിയ്ക്കാന്‍ സമയം കാണിക്കാത്ത ഈ വിവരം കേട്ടവന്‍ എങ്ങനെ നമ്മളെ നയിക്കും ". ഇനി അതല്ലെങ്ങില്‍ ,അങ്ങനെ അല്ലെങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് ഇതെല്ലാം എന്ന് പറയേണ്ടി വരും . നിലവിളി കേള്‍ക്കേണ്ടവര്‍ ബധിരരും , കഷ്ട്ടപാട് കാണേണ്ടവര്‍ അന്ധനും , രക്ഷിക്കേണ്ടവര്‍ ഒറ്റുകാരും ആകുമ്പോള്‍ .സാധാരണക്കാരന്‍ തീവ്രവാദി ആകേണ്ടി വന്നാല്‍ അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. നമ്മള്‍ സമരം ചെയ്യുന്നത് വെള്ളത്തിന്‌ വേണ്ടിയല്ല ജീവന് വേണ്ടിയാണു എന്ന് പോലും തമിള്‍ ജനതയ്ക്ക് മനസിലാക്കി കൊടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗൃഹപാഠം ചെയ്യാതെ കണ്ണ് മിഴിച്ചു പത്രസമ്മേളനവും , നിരാഹാരവും നടത്തുന്ന മന്ത്രിമാരെ കാണുമ്പോള്‍ . ഉറക്കമില്ലാതെ ഗൃഹപാഠം ചെയ്തു വക്കീലിനെക്കാള്‍ നന്നായി കോടതിയില്‍ മുല്ലപെരിയരിനു വേണ്ടി വാദിച്ച പ്രേമചന്ദ്രന്‍ എന്ന നേതാവിനെ തിരഞ്ഞെടുപ്പില്‍ തോല്പിച്ച നമ്മളെ ഓര്‍ത്തു എനിക്ക് ലജ്ജ തോന്നുന്നു .
പിന്നെ അവസാനമായി ദേശീയ സ്നേഹികളോട് ഒരു വാക്ക് തമിഴ്നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ അവര്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി , കേരളത്തിന്റെ ഉള്ളില്‍ സംഘം ചേര്‍ന്ന് വന്നു അക്രമം അഴിച്ചു വിട്ടു . നാളെ അവന്‍ വീടിന്റെ ഉള്ളില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കാം . എന്താ നമ്മള്‍ ചെയ്യുക "പക്ഷെ നമ്മള്‍ പ്രകൊപിതരാകരുത് നമ്മള്‍ ഇന്ത്യക്കാര്‍ ആണ് തമിഴന് വിവരം ഇല്ല " അങ്ങനെ അല്ലെ നിങ്ങള്‍ പറയാന്‍ വരുന്നത് സമ്മതിച്ചു . അല്ലാതെ എന്ത് ചെയ്യും. നിങ്ങള്‍ എന്നെ പ്രാദേശിക വാദി ആക്കില്ലേ . കഷ്ട്ടം അല്ലാതെ എന്ത് പറയാന്‍ .

Saturday, December 3, 2011

വിമാനത്തിലെ മലയാളി .!

"കള്ള് കുടിച്ചു ബഹളമുണ്ടാക്കിയതിനു വിമാനത്തില്‍ നിന്ന് പുറത്താക്കപെട്ട സലിം കുമാര്‍ ഈ പോസ്റ്റിനു പ്രചോദനം "



വിമാനത്തിലെ മലയാളി അധികമാര്‍ക്കും അറിയാത്ത ഒരു കഥാപാത്രം ആണ് . അവന്റെ ചെഷ്ട്ടകളും പ്രവര്‍ത്തികളും അതീവ കൌതുകകരം ആണ്.അധികം ഇല്ലെങ്കിലും കുറച്ചെങ്കിലും ഉള്ള അനുഭവം ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ചത് .
വിമാനത്തില്‍ കയറും മുമ്പ് മലയാളിയെ ഒന്ന് കാണണം വളരെ സാവധാനം ഇതൊക്കെ ഞാന്‍ ഒത്തിരി കണ്ടതാ എന്നാ ഭാവത്തില്‍ നടക്കും അവസാനം മൈക്ക് കെട്ടി വിളിച്ചു പറഞ്ഞാല്‍ മാത്രമേ അവനെ കാണുകയുള്ളൂ ബാക്കിയുള്ളവര്‍ ഒക്കെ വിമാനത്തില്‍ കയറിയാലും ഒന്നോ രണ്ടോ പേരുണ്ടാകും കറങ്ങി നടക്കുന്നത് . അവര്‍ കാരണം എല്ലാവരും ബുദ്ധിമുട്ടുന്നതു ഒന്നും അവരുടെ പ്രശ്നമേ അല്ല . അവസാനം രാജകീയമായി ഒരു വരവുണ്ട് ഈ ലോകത്ത് ഏറ്റവും തിരക്കുള്ളവന്‍ ഞാനാണ്‌ എന്ന ഭാവത്തില്‍ . ഇനി വിമാനത്തില്‍ കയറിയാലോ ഉടനെ തുടങ്ങും മലയാളി അവന്റെ വേലകള്‍ . ആദ്യം തന്നെ സീറ്റ്‌ നമ്പര്‍ പോലും നോക്കാതെ ജനല്‍ സീറ്റ്‌ കിട്ടുമോ എന്നാണ് ശ്രമം പിന്നെ പുറകെ വരുന്ന യാത്രക്കാരെ ഒക്കെ മറന്നു വഴി മുടക്കി ഒരു നില്‍പ്പാണ് എന്തിനാണെന്നോ ബാഗ്ഗജ് വയ്ക്കാന്‍ . തൂക്കം വെട്ടിച്ചു കൊണ്ടുവന്നതും , ഡ്യൂട്ടി ഫ്രീയും , ലാപ്ടോപ്പും ഒക്കെ ചേര്‍ത്തു ഒരാള്‍ക്ക് തന്നെ ഒരു കാബിന്‍ വേണ്ടി വരും .
അങ്ങെനെ അവന്‍ സീറ്റില്‍ ഇരിക്കും പിന്നെ സീറ്റ്‌ ബെല്‍റ്റ്‌ എടുത്തു ശരീരത്തിന് മുറുക്കം വരാത്ത രീതിയില്‍ വളരെ ലോലമായി അരക്ക് ചുറ്റും ഒന്ന് ചുറ്റും . അപ്പോഴായിരിക്കും സുരക്ഷ നിര്‍ദേശങ്ങളും ആയി എയര്‍ ഹോസ്റ്റെസ് ആരെങ്കിലും വരിക . നമ്മള്‍ ഇതു എത്ര കണ്ടതാ എന്ന ഭാവം വീണ്ടും . ഇനി ആരെങ്കിലും ഈ നിര്‍ദേശങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്ന കണ്ടാല്‍ അപ്പോള്‍ അവരെ പുച്ചഭാവത്തില്‍ ഒരു നോട്ടം എന്നിട്ടൊരു ചോദ്യം " ആദ്യമായിട്ടാണ് അല്ലെ " . അപ്പോഴായിരിക്കും മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്യാന്‍ പറയുന്നത് കേള്‍ക്കുന്നത് . കേള്‍ക്കേണ്ട താമസം എന്തോ മറന്ന പോലെ ചാടി മൊബൈല്‍ ഫോണ്‍ കയ്യിലെടുക്കും എന്നിട്ട് കവലയില്‍ മരത്തിന്റെ ചോട്ടില്‍ ഇരുന്നു വിളിക്കുന്ന പോലെ ഒരു വിളിയങ്ങു തുടങ്ങും , കൂടെ ജോലി ചെയ്യുന്നവര്‍ , റൂം മെംബേര്‍സ് , കൊണ്ട് വിട്ട വണ്ടിക്കാരന്‍ , വീടുക്കാര്‍ , കൂട്ടുകാര്‍ അങ്ങനെ എല്ലാവരെയും ,. " എടാ അളിയാ ഞാന്‍ കയറി കേട്ടോ ഇപ്പോ എടുക്കും , നീങ്ങി തുടങ്ങി , നമ്മടെ KSRTC പോലത്തെ സാധനം , A / C പോരടെ . " അങ്ങനെ തുടരും . അവസാനം എയര്‍ ഹോസ്റ്റെസ് വന്നു ഒരല്‍പം കനപ്പിച്ചു പറഞ്ഞാല്‍ പോലും അവരെ രൂക്ഷമായി നോക്കി മൊബൈല്‍ ഒന്ന് ഒതുക്കി വയ്ക്കും . വിമാനത്തില്‍ എന്ത് കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൂടാ എന്നാണ് ചോദ്യമെങ്ങില്‍ അതിനുണ്ട് ഉത്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാന്തിക വലയം വിമാനത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും അത് വിമാനത്തിന്റെ ഗതിയെ ബാധിക്കാനും അപകടം ഉണ്ടാകാനും ഇടയുണ്ട് . ഒരു ഡിഗ്രി ഗതി മാറിയാല്‍ എന്താ സംഭവിക്കുക എന്ന് പറയേണ്ടല്ലോ .
ഇനി വിമാനം നിലത്തു നിന്ന് പൊങ്ങിയാല്‍ ഉടനെ തന്നെ സീറ്റ്‌ ബെല്‍റ്റ്‌ എടുത്തു ഒരു ഏറു ആണ് . വിമാനം പോങ്ങിയത്തിനു ശേഷമുള്ള ആദ്യത്തെ അര മണിക്കൂര്‍ ആണ് ഏറ്റവും സീറ്റ്‌ ബെല്‍റ്റ്‌ അവശ്യം ഉള്ളത് എന്ന് ആരോട് പറയാന്‍ . അടുത്ത രണ്ടു കലാപരിപാടിയാണ് മലയാളിയുടെ മുഖമുദ്ര . കള്ളുകുടിയും, ടോലെറ്റ് ഉപയോഗവും കള്ള് കുടി ജോര്‍ ആക്കാന്‍ വിമാനത്തില്‍ കിട്ടുന്നതിനു പുറമേ ചിലര്‍ കോള കുപ്പികളില്‍ മിക്സ്‌ ചെയ്തും കൊണ്ട് വരാറുണ്ട് . ഈ അടി നടക്കുമ്പോള്‍ ടോലെട്ടിന്റെ മുന്‍പില്‍ കാണാം പഞ്ചായത്ത് മൂത്രപ്പുരയുടെ മുന്‍പില്‍ കാണുന്ന നീണ്ട നിര .
പിന്നെ വാതിലില്‍ മുട്ട് , ചുമച്ചു ശ്രദ്ധ ക്ഷണിക്കല്‍ അങ്ങനെ പരിപാടി തുടങ്ങും . കണ്ടാല്‍ തോന്നും നാട്ടില്‍ നിന്ന് വന്നതിനു ശേഷം ഇവര്‍ മൂത്ര പുരയില്‍ പോയിട്ടില്ലെന്ന് . ആകെയുള്ള മൂന്ന് മണിക്കൂറില്‍ ഒരു 3 തവണ എങ്കിലും പോയില്ലെങ്ങില്‍ കാശ് നഷ്ട്ടമാകും എന്നതാണ് ചിന്ത . കള്ള് കുടി ടീമുകള്‍ ആകട്ടെ അടിച്ചു അലമ്പായി എയര്‍ ഹോസ്റ്റെസ്സിനെ കയ്ക്കോ കാലിനോ പിടിച്ചു ഒരു തെറി എങ്കിലും കേള്‍ക്കും വരെ പണി തുടരും .

അങ്ങനെ വിമാനം തിരിച്ചു നിലം തൊട്ടാലോ .. താഴുമ്പോഴെ മൊബൈല്‍ ഫോണുകള്‍ ചിലച്ചു തുടങ്ങും , നിലത്തു മുട്ടിയാല്‍ സീറ്റ്‌ ബെല്‍ട്ടും ഊരി ചാടി എഴുന്നേറ്റു ലഗേജു എല്ലാം വലിച്ചു അടുത്തവന്റെ തലയില്‍ ഇട്ടു അക്ഷമയോടെ ഒരു നില്‍പ്പാണ് വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ വേണ്ടി . തുറന്നാല്‍ ഉടനെ എങ്ങെനെ എങ്കിലും തിക്കി തിരക്കി പുറത്തിറങ്ങി ഒരു നടപ്പാണ് . പക്ഷെ നടപ്പിന്റെ വേഗം കുറയും സ്വഭാവവും മാരും കണ്ടാല്‍ സംശയിക്കും ഇങ്ങേര്‍ തന്നയാണോ വിമാനത്തില്‍ ഉണ്ടായിരുന്നത് എന്ന് .

ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ച തമിള്‍ ജനതക്ക് അഭിവാദ്യങ്ങള്‍ .!


ഞാനല്ല നീയാണ് നീയല്ല ഞാനാണ്‌,ഞാനാണ്‌ നീയല്ല നീയാണ് ഞാനല്ല .കേട്ടിട്ട് പുതിയ കാലത്തിലെ മാപ്പിള പാട്ടാണെന്ന് കരുതണ്ട . മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇപ്പോ നടത്തുന്ന ഏറ്റവും പ്രധാനപെട്ട വാക് യുദ്ധമാണ് മേല്‍പറഞ്ഞത്‌ .പണ്ട് ബഷീര്‍ പറഞ്ഞ ഒരു എട്ടുകാലി മമ്മൂഞ്ഞ് എങ്കിലും വന്നിരുന്നെങ്ങില്‍ എന്ന് കരുതി ജനം കണ്ണില്‍ എന്നാ ഒഴിച്ച് കാത്തിരിക്കുകയാണ്‌ . ഇവിടെ ജനങ്ങളുടെ ഒപ്പം നിലക്കാന്‍ വാക്ക് കൊണ്ടെങ്ങിലും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഉള്ളു എന്നാ നഗ്ന സത്യം ജങ്ങള്‍ക്ക് മനസിലായിരിക്കുന്നു .
എല്ലാം മാധ്യമ സൃഷ്ട്ടി എല്ലാം അനാവശ്യ ഭീതി എന്നിങ്ങനെ എല്ലാം പറഞ്ഞു ആദ്യം വന്നത് മനുഷ്യാവകാശ കമ്മീഷന്‍ ആണ് . തട്ട് കിട്ടും പുറത്തിറങ്ങി നടക്കാന്‍ പാട് പെടും എന്നൊക്കെ പിടികിട്ടിയപ്പോള്‍ അങ്ങേരു നിലപാട് മാറ്റി . പക്ഷെ അതൊന്നും ജനം കാര്യമായി എടുത്തിരുന്നില്ല . കാര്യങ്ങള്‍ തമിഴ്നാടിന്റെ വഴിക്കാണ് പോകുന്നത് എന്ന് ജനങ്ങള്‍ക്ക് മനസിലായി തുടങ്ങിയത് ഇന്നലെ സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ തമിള്‍ നാടിന്‍റെ വാദങ്ങളെ ശരിവച്ചു കൊണ്ട് കേരളത്തിലെ ജനങ്ങളുടെ മുഖത്തു ശര്ട്ടിച്ചപ്പോള്‍ ആണ് . എങ്കിലും കേരളം കാത്തിരുന്നു നമുക്കൊരു മുഖ്യന്‍ ഉണ്ട് അങ്ങേര എന്തെങ്ങിലും പറയും എന്ന് . അവിടെയാണ് കേരള ജനത തകര്‍ന്നു പോയത് . വളരെ പ്രതിരോധത്തില്‍ ഊന്നി ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞപ്പോള്‍ ആളുകള്‍ക്ക് രാഷ്ട്രീയം മനസിലായി തുടങ്ങി . എന്നാല്‍ വക്കീല്‍ പറഞ്ഞതുയ് കേരള നിലപാടല്ല അത് കൊണ്ട് അങ്ങേരെ പുറത്താക്കുന്നു എന്നൊരു വാക്ക് ഈ ഊച്ചാളി പറഞ്ഞിരുനെങ്കില്‍ അതോര്തെങ്കിലും കേരള ജനത എണ്ണം മറന്നേനെ.എന്നാല്‍ പാമോലിന്‍ , ഐസ് ക്രീം കേസുകളില്‍ നിന്ന് ഇവന്മാരെ കൈ പിടിച്ചു കയറ്റിയ ഈ വക്കീലിനെ ഇവര്‍ക്ക് കൈ ഒഴിയാന്‍ പറ്റില്ല എന്ന് ഈ നാണം കേട്ടവര്‍ തെളിയിച്ചു .ശരി എന്നാല്‍ ഇയാള്‍ പറഞ്ഞത് സര്‍ക്കാരിന്റെ വാദം അല്ല എന്ന് കരുതി ആശ്വസിച്ചു ഇരിക്കുമ്പോള്‍ ആണ് തന്‍ പറഞ്ഞത് സര്‍ക്കാരിന്റെ വാദം ആണ് , അത് തെളിയിക്കാന്‍ അടുത്ത ദിവസം സാങ്കേതിക വിദഗ്ദരെ കൊണ്ട് കോടതിയില്‍ പോകും രാജി വയ്ക്കുന്ന പ്രശനം ഇല്ല എന്നൊക്കെ പറഞ്ഞു നമ്മുടെ വക്കീല്‍ വീണ്ടും രംഗത്ത് വന്നത് . ഇതൊക്കെ കേട്ടപ്പോള്‍ പണ്ട് ഒരു മുസ്ലിം ലീഗുകാരന്‍ പറഞ്ഞ വാക്കാണ്‌ ഓര്‍മവന്നത് " MR . ഉമ്മന്‍ ചാണ്ടി ഒന്നുകില്‍ നാണം വേണം അല്ലെങ്ങില്‍ മാനം വേണം അല്ലെങ്കില്‍ നാണവും മാനവും ഉള്ളവര്‍ കുളിച്ച കുളത്തില്‍ ഒന്ന് കുളിക്കുകയെങ്കിലും വേണം ." ഈ പറഞ്ഞ വക്കീല്‍ എപ്പോള്‍ തമിള്‍ നാട്ടില്‍ ആയിരുന്നെങ്ങില്‍ നല്ലവരായ തമിള്‍ മക്കള്‍ അവരെ പഞ്ഞിക്കിട്ടെനെ . ഈ അവസരത്തില്‍ ആണ് ഇന്നലെ തമിള്‍ നാട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചത് . സത്യം പറയട്ടെ മുല്ലപെരിയാര്‍ പ്രശനം തുടങ്ങിയ ശേഷം ആദ്യമായി തമിഴന്‍ മലയാളിക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു . ഈ ഒരു കാര്യത്തില്‍ തമിള്‍ ജനതയോട് ഞങ്ങളുടെ അകൈതവമായ നന്ദി അറിയിക്കട്ടെ .
കാര്യം ഇടക്കിടെ കൊമെടി പറയുമെങ്ങിലും മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇന്നലെ സഖാവ് വി എസ് എടുത്ത നിലപാട് ആവേശം പകരുന്നതാണ് . ഈ പ്രശ്നത്തില്‍ എന്ത് ചോദിച്ചാലും പഴയ സന്ദേശം സിനിമയിലെ ശങ്കരാടി കളിക്കുന്ന പോളിംഗ് ബുരോയെ ഇന്നലെ അദ്ദേഹം പൊളിച്ചടുക്കി .അതിനു രാഷ്ട്രീയം മറന്നു പിന്തുണ കൊടുത്തു ഉപവാസത്തില്‍ പങ്കുചേര്‍ന്ന ജോസഫ്‌ മന്ത്രിയെ തല്‍ക്കാലം വിമാന , SMS വിവാദങ്ങള്‍ മാറ്റി വച്ച് പിന്താങ്ങണം . എ . ജി യെ ചവിട്ടി പുറത്താക്കണം എന്ന് പറഞ്ഞ ജോര്‍ജു മാഷിനെ തല്ക്കാലം പുലി എന്ന് വിളിക്കാം . മുല്ലപെരിയരിനെ കേരളത്തിന്റെ പൊതു വികാരം ആകി മാറ്റിയ പഴയ മന്ത്രി പ്രമചന്ദ്രന്‍ അവര്കളെ ഈ പ്രശ്നത്തിലെ കോടതി കാര്യങ്ങളില്‍ ഒരു പ്രത്യേക CONSULTENT ആയി വയ്ക്കണം എന്നാണ് പറയാനുള്ളത് . എങ്കിലും MR . ഉമ്മന്‍ ചാണ്ടി താങ്കളെ എന്ത് വിളിക്കും , ക്ഷണ്ട്ടന്‍ , ശുംഭന്‍ , നപുംസകം , കുലം കുത്തി , നട്ടെല്ല് ഇല്ലാത്തവന്‍ , ഊച്ചാളി . .. ഇല്ല വാക്ക് കള്‍ കിട്ടുനില്ല നിങ്ങള്‍ തന്നെ പൂരിപ്പിക്കു .

Friday, December 2, 2011

കുറച്ചു തന്തക്കു പിറന്നവന്മാരെ വേണം ?


അതെ കുറച്ചു തന്തക്കു പിറന്നവന്മാരെ വേണം വെറുതെ തന്തക്ക് പിറന്നാള്‍ പോര ഒറ്റ തന്തക്കു പിറന്നവര്‍ അടിക്കാനോ ഇടിക്കാനോ രക്തം ചിന്താനോ അല്ല . തന്തക്കു പിറക്കാത്ത ഇവിടുത്തെ ചില രാഷ്ട്രീയ കൊമാളികള്‍ക്ക് കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണു . തന്തക്കു പിറന്നവര്‍ എങ്ങനെ ഇരിക്കും കണ്ടാല്‍ എന്ന് . നമ്മുടെ മുഖ്യമന്ത്രിയും പരിവാരങ്ങളും എല്ലാം ഡല്‍ഹിക്ക് വച്ച് പിടിച്ചപ്പോള്‍ സ്തുതി പാടിയ എമ്പോക്കികള്‍ എവിടെ . അറിഞ്ഞില്ലേ അവര്‍ എല്ലാരും കേരള ജനതയുടെ തല വഴി വിസര്‍ജിചിരിക്കുന്നു . മുല്ലപെരിയാരില്‍ നമ്മള്‍ നമ്മള്‍ നമ്മള്‍ മാത്രമാണ് കുറ്റക്കാര്‍ . മര്യാദക്ക് നടന്നിരുന്ന സമരം ഇവന്മാര്‍ ഏറ്റെടുത്തു കുളം തോണ്ടി എന്ന് പറയാം . കേരളത്തിന്‌ മുഖം നഷ്ട്ടപെട്ടിരിക്കുന്നു . ഒറ്റ വക്കില്‍ പറഞ്ഞാല്‍ നമ്മള്‍ തോല്പ്പിക്കപെട്ടിരിക്കുന്നു .

കൂട്ടത്തില്‍ നില്‍ക്കുന്നവരെ ചതിക്കുന്നവരെ കുലം കുത്തികള്‍ എന്നൊക്കെ സാഹിത്യഭാഷയില്‍ പറയമെങ്ങിലും ഒറ്റ വാക്കില്‍ അവരെ നമ്മള്‍ തന്തക്കു പിറക്കാത്തവര്‍ എന്നാണ് വിളിക്കണ്ടത് . ആ ദണ്ടപാനിയുടടെ മുതുകത്തു കയറാന്‍ വരട്ടെ അങ്ങേര് പറഞ്ഞത് തന്നെയാണ് തിരുവന്ചൂരും പറഞ്ഞത് . ജയലളിതയുടെയം സിങ്ങിന്റെയും കോലം കത്തിച്ചു നമ്മള്‍ പ്രാദേശിക വാദികള്‍ ആകണ്ട നമുക്ക് കത്തിക്കാന്‍ നമ്മുടെ നേതാക്കള്‍ തന്നെ മതി . കോലങ്ങള്‍ കത്തിക്കണ്ട കത്തിക്കാന്‍ അവരുടെ ദുര്മെടസു പിടിച്ച ശരീരങ്ങള്‍ വരും അങ്ങ് പിറവത്ത് . മുഖത്ത് നോക്കി തെറി വിളിക്കാനും ചാണകം വരി എറിയാനും ആര്‍ജവം കാണിക്കണം . അതിനു വേണ്ടിയാണു കുറച്ചു തന്തക്കു പിറന്നവന്മാരെ വേണം എന്ന് പറഞ്ഞത് .
ജോണി നെല്ലൂര്‍ ഇതു കണ്ടിട്ടായിരിക്കും സര്‍ക്കാര്‍ വക്കീലിനെ മാറ്റണം എന്ന് പറഞ്ഞു ഇറങ്ങിയത്‌ . മാറ്റി തരാം സര്‍ മാറ്റി തരാം സര്‍ക്ക്കാര്‍ വക്കീലിനെ മാത്രം അല്ല സര്ക്കാര് തന്നെ മാറ്റിത്തരാം .

ആണും പെണ്ണും കേട്ട ഈ തന്തക്കു പിറക്കാത്തവര്‍ ഇതിനു പുറമേ തമിഴ്നാട്ടില്‍ നിന്ന് പണവും ഭൂമിയും വാങ്ങി എന്നാണ് അറിയുന്നത് . അത് കൊണ്ട് ഇവന്മാരെ ഒക്കെ കടലില്‍ എറിയാന്‍ സമയം ആയി . നാലാം തിയതി ചാലു കീറാന്‍ തുടങ്ങും എന്ന് പറയുന്ന യുവമോര്ച്ചയെയും വിശ്വസിക്കണ്ട കാരണം ഇവര്‍ എല്ലാം ഒരേ കുലത്തില്‍ പിറന്നവര്‍ ആണ് . സമയം കളയാതെ തെരുവില്‍ ഇറങ്ങണം. നാടിനെ വഞ്ചിച്ച ഇവന്‍മാര്‍ ചരിത്രം ആകും .ആക്കണം . പിറവം തിരഞ്ഞെടുപ്പകണം ഇവര്‍ക്കുള്ള ഷോക്ക്‌ ട്രീറ്റ്‌ മെന്റ് . കോപം അടക്കാന്‍ കഴിയുന്നില്ല ചുമ്മാതല്ല ഇന്ത്യയില്‍ തീവ്രവാദികള്‍ പെരുകുന്നത് .

ഉമ്മന്‍ ചാണ്ടി എന്താണെന്നു കോണ്‍ഗ്രെസ്സുകാര്‍ക്ക് തന്നെ മനസ്സില്‍ ആയി തുടങ്ങി . ഈ വാര്‍ത്ത‍ നോക്കിക്കേ !


മുല്ലപെരിയാര്‍ നമ്മള്‍ വഞ്ചിക്കപെട്ടു .! . നമ്മളാല്‍ തന്നെ ?


അതെ നമ്മള്‍ വിഡ്ഢികള്‍ ആക്കപെടുകയായിരുന്നു . ഡാം പൊട്ടും പൊട്ടിയാല്‍ ഇടുക്കി ഡാം തകരും തകര്‍ന്നാല്‍ വെള്ളം അഞ്ചു ജില്ലകളില്‍ ആയി പരന്നു 35 ലക്ഷം ആളുകളുടെ ജീവന്‍ അപഹരിക്കും കേരളത്തിന്റെ പകുതി ഇല്ലാതാകും എന്നിങ്ങനെയെല്ലാം നമ്മെ പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടില്‍ കിടന്നുറങ്ങിയിരുന്ന ആളുകളെ വലിച്ചു റോഡില്‍ ഇറക്കി സമരം ചെയ്യിച്ചു പറ്റിക്കുകയായിരുന്നു . ആര് മാധ്യമങ്ങളും ഞാന്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ ക്കാരും . മൂന്നു ദിവസം മുമ്പ് രാഷ്ട്രീയക്കാര്‍ ഇടപെട്ടപ്പോഴേ ഞാന്‍ പറഞ്ഞിരുന്നു അവര്‍ നമ്മളെ വഞ്ചിക്കും ഭിന്നിപ്പിക്കും . അത് തന്നെയാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് . കഴിഞ്ഞ ഒരു മാസമായി മുല്ലപെരിയരിനെ ചൊല്ലി നമ്മള്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളും നമ്മുടെ സ്വന്തം സര്‍ക്കാര്‍ പൊളിച്ചടുക്കി വെറുതെ പറയുകയല്ല . എല്ലാം മാധ്യമ സൃഷ്ട്ടികള്‍ ആണ് ഭയപ്പെടേണ്ട കാര്യം ഇല്ല എന്ന് പറഞ്ഞു നമ്മുടെ സര്‍ക്കാര്‍ തടി ഊരിയിരിക്കുന്നു . ഇന്നത്തെ മനോരമ പത്രം ഒന്ന് നോക്കുക .

ദുരന്തം ഉണ്ടായാല്‍ എന്ത് ചെയ്യും എന്നാ കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ല എന്ന് പറഞ്ഞിരിക്കുന്നത് . ഒന്ന് ചോദിക്കട്ടെ സര്‍ക്കാരെ പിന്നെ എന്തിനാണ് നിങ്ങള്‍ തമിഴ്നാട്‌ ജലനിരപ്പ്‌ 142 അടിയക്കാന്‍ പോയപ്പോള്‍ കോടതിയില്‍ പോയത് . എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ ജലനിരപ്പ്‌ 120 അടിയാക്കണം എന്ന് പറയുന്നത് . അപ്പോള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു സത്യം പറഞ്ഞാല്‍ ഈ ഒരു ഒറ്റ പ്രസ്താവനയോടെ ഇതു വരെ നടത്തിയ എല്ലാ പോരാട്ടങ്ങളെയും സര്‍ക്കാര്‍ കാറ്റില്‍ പരത്തുകയാണ് ഉണ്ടായതു . അടുത്ത വെടി പൊട്ടിച്ചത് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷന്‍ ആണ് തിരുവഞ്ചൂര്‍ സാറിന്റെ അനുഗ്രഹവും അതിനു പിന്നില്‍ ഉണ്ട് . അവര്‍ പറയുന്നത് ഡാം പൊട്ടിയാല്‍ പോലും ഇടുക്കി ഡാം അത് തടഞ്ഞു നിര്‍ത്തിക്കോളും ഒരു അപകടവും ഉണ്ടാവില്ല വെള്ളം ആര്‍ക്കും വലിയ ഉപദ്രവം ഉണ്ടാക്കാതെ അറബികടലില്‍ പൊയ്ക്കോളും പോലും . സത്യമാകട്ടെ ദുരന്തങ്ങള്‍ ഒഴിവായിപ്പോട്ടെ . എനിലും സാരുമ്മ്മാരെ ഒന്ന് ചോദിക്കട്ടെ ഏതൊക്കെ അല്ലെ അങ്ങ് തമിള്‍ നാട്ടില്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് അപ്പോള്‍ എത്രയും കാലം നിങ്ങള്‍ ഡല്‍ഹിക്ക് പോയതും അങ്ങോട്ടും ഇങ്ങോട്ടും ഓടിയതും എല്ലാം ഞങ്ങളെ പറ്റിക്കാന്‍ അല്ലായിരുന്നോ .ചതിക്കുക അല്ലായിരുന്നോ ഞങ്ങളെ .മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പറഞ്ഞത് കോടതിയില്‍ ആണ് വഴി വക്കില്‍ അല്ല . രേഖകള്‍ ആണ് എല്ലാം ആ രേഖകള്‍ മാത്രം മതി തമിഴ്നാടിനു കേസ് ജയിക്കാന്‍ . ചര്‍ച്ചക്ക് അവര്‍ക്ക് താല്പര്യം ഇല്ലായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം ഇനി അവര്‍ തീര്‍ത്തും വരില്ല കോടതി വിധിക്കായി അവര്‍ പൊരുതും കേരളം പറഞ്ഞ വാക്കുകള്‍ മാത്രം വച്ചിട്ട് .കാരണം സര്‍ക്കാര്‍ അഭിഭാഷകനായി കോടതില്‍ വന്ന "P . DHANDAPANI " ഏതു നാട്ടുകരാന്‍ ആണ് എന്ന് നിങ്ങള്‍ ഒന്ന് തിരഞ്ഞു നോക്ക് . ഏറ്റവും അവസാനമായി ഒരു മുഖ്യമന്ത്രിയുടെ ദയനീയ രോധനവും " ജയലളിതയുടെ മറുപടി നിരാശാജനകം ആണ് പോലും ". ഇദ്ദേഹം എന്താ കരുതിയത്‌ താങ്കള്‍ പറയുന്ന കെട്ടട് ജയലളിത അത് പോലെ ചെയ്യുമെന്നോ . സ്വന്തം കഷത്തില്‍ ഇരിക്കുന്ന വക്കീല്‍ പോലും തമിഴ്നാടിനു വേണ്ടി വാദിക്കുമ്പോള്‍ ഇരുന്നു മോങ്ങി ഞങ്ങളെ പറ്റിക്കാതെ വേറെ പണി നോക്കണം Mr .ചാണ്ടി .

അങ്ങനെ ചുരുക്കി പറഞ്ഞാല്‍ ഒത്തുകളി നാടകങ്ങള്‍ സമാപിക്കുകയാണ് . നമ്മള്‍ തുടങ്ങി വച്ച പോരാട്ടത്തെ ഇടക്ക് വന്നു ഏറ്റെടുത്തു അതിനെ സാധൂകരിക്കാന്‍ മുല്ലപെരിയാര്‍ പഠനയാത്ര , ഡല്‍ഹി ടൂര്‍ , സിങ്ങിനു കത്ത് , ജയലളിതക്ക് കത്ത് , നിരാഹാരം അവന്റെ അമ്മേടെ ഹര്‍ത്താല്‍ എന്നിങ്ങനെ നമ്മുടെ കണ്ണില്‍ പൊടിയിട്ടു നടത്തിയ എല്ലാ കാര്യങ്ങളും അവസാനിക്കാന്‍ പോകുന്നു . ഇന്നലെ അവകാശ കമ്മീഷന്‍ പറഞ്ഞപോലെ എല്ലാ മാധ്യമ സൃഷ്ട്ടി എന്ന് പറഞ്ഞു അവര്‍ തടിയൂരാന്‍ പോകുന്നു . ഏതായാലും മാധ്യമങ്ങള്‍ നമ്മുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം . വിടരുത് ഒരുത്തനെയും . സമരങ്ങള്‍ ആളിക്കത്തട്ടെ അതിന്റെ ചൂടില്‍ രാഷ്ട്രീയ കോമാളികള്‍ ഉരുകട്ടെ . ഏറ്റെടുത്ത സമരങ്ങള്‍ വിജയിക്കും വരെ തുടരട്ടെ . ഇനിയും ഇതില്‍ കയ്യിടാന്‍ വന്നാല്‍ ഒരു പുതിയ ചൂല്‍ ചാണകത്തില്‍ മുക്കി തയ്യാര്‍ ആകി വയ്ക്കാന്‍ അമ്മമാരോട് പറ. രക്തം ചിന്താതെ എങ്ങനെ ഇവന്മാരെ തോല്‍പ്പിക്കാം എന്ന് അവര്‍ക്കറിയാം . പിറവത് നിന്നാകട്ടെ അതിന്റെ തുടക്കം .

Thursday, December 1, 2011

മനുഷ്യാവകാശങ്ങളും കോടതിയും ശുംഭത്തരങ്ങളും .


അങ്ങനെ മുല്ലപെരിയരിന്റെ കാര്യത്തില്‍ ഏകദേശ തീരുമാനങ്ങള്‍ ആയി വരുന്നു . ജയ അമ്മച്ചി സിങ്ങ്ജിക്ക് അയച്ച പ്രണയ ലേഖനത്തിന് അദ്ദേഹം മറുപടി അയച്ചു . ഡാമിന്റെ കാര്യത്തില്‍ അനാവശ്യ ഭീതി ഉണ്ടാക്കണ്ട വികാരപരമായി കാണണ്ട എല്ലാം ശരിയാക്കി തരാം എന്നാണ് അദ്ദേഹം പറഞ്ഞത് . മേല്പരഞ്ഞതോക്കെ വായിച്ചാല്‍ മനസിലാകും അത് തമിള്‍ നാട്ടിലേക്കുള്ള കത്താനെങ്ങിലും കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് മലയാളിയോടാണ് . ചുരുക്കി പറഞ്ഞാല്‍ അടങ്ങി ഒതുങ്ങി ഇരുന്നോണം പോലും . പിന്നെ കോലം കത്തിച്ചതിനടക്കം എല്ലാത്തിനും വേറെ വേറെ മാപ്പ് പറയേണ്ടി വരും . മാപ്പ് പറയുന്ന കാര്യത്തില്‍ നമുക്ക് പേടിക്കാനില്ല മുഖ്യ മാപ്പ് മന്ത്രിയോ അല്ലങ്കില്‍ മാപ്പ് വിപ്പോ ഒക്കെ അത് ഭംഗിയായി നിര്‍വഹിച്ചു കൊള്ളും .
എങ്കിലും മറ്റു ചില കാര്യങ്ങള്‍ ഉണ്ട് അത് മനുഷ്യാവകാശങ്ങളും കോടതിയും ആണ് . എല്ലാം ഒരു ഒത്തു കളിയാണോ എന്ന് തോന്നിയാല്‍ കോടതിയലക്ഷ്യം ആണെങ്കിലും ചില സത്യങ്ങള്‍ ഒക്കെ അതിലുണ്ട് . മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു മുല്ലപെരിയാര്‍ എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഒന്നും പറയാന്‍ കഴിയില്ല എന്ന് . അപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന എല്ലാ കാര്യങ്ങളും മനുഷ്യാവകാശം സംരക്ഷിക്കുന്നതാണ് എന്ന ഒരു ഉറപ്പു വേണം മുല്ലപെരിയരിന്റെ കാര്യത്തില്‍ അതെങ്ങനെ ശരിയാകും . കേന്ദ്രവും പറയുന്നത് മറ്റൊന്നുമല്ല കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമാണ് എന്നാണ് . എന്നാല്‍ എന്റെ ഓര്മ ശരിയാണെങ്കില്‍ കോടതി പറഞ്ഞത് ഇതു രണ്ടു സംസ്ഥാനവും തമ്മില്‍ പറഞ്ഞു തീര്‍ത്താല്‍ കൂടുതല്‍ നല്ലത് എന്നാണ് . അപ്പൊ ചുരുക്കി പറഞ്ഞാല്‍ ഇവര്‍ നമ്മളെ ഇട്ടു പന്ത് തട്ടുകയാണ് ശരിയല്ലേ . ഇനി വേറൊരു കാര്യം പെട്രോള്‍ വില വര്‍ധനയുടെ കാര്യത്തില്‍ കോടതി പറഞ്ഞത് അത് സര്‍ക്കാരിന്റെ വിഷയമാണ് ഇടപെടാന്‍ കഴിയില്ല എന്ന് . അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ് അരിയെത്ര എന്ന് ചോദിച്ചാല്‍ പയര് നാഴി അത്ര തന്നെ .
ഇനി മറ്റൊരു കാര്യം കൂടി പാതയോരത്ത് യോഗം നടത്തിയാല്‍ പിടിച്ചു അകത്തിടും എന്ന് കോടതി പറഞ്ഞു . അതിനെതിരെ യോഗം നടത്തി ജഡ്ജിമാരെ പ്രകാശിക്കുന്നവര്‍ എന്നര്‍ത്ഥം വരുന്ന ശുംഭന്‍ എന്ന് വിളിച്ചതിന് ജയരാജന്‍ സഖാവിനെ പിടിച്ചു അകത്തിട്ടു , അതെ കോടതിയെ വിധിയുടെ കാര്യത്തിലും സി പി യെമിനെ പാതയോരത്ത് യോഗം കൂടിയത്തിനും മേല്‍കോടതി വിമര്‍ശിച്ചു . ഇതൊക്കെ സത്യം ആണ് ഇനി ഒരു ചോദ്യം മുല്ലപെരിയരിന്റെ കാര്യത്തില്‍ ഇതു വരെ നടന്ന എല്ലാ പ്രതിഷേധങ്ങളും പോരാട്ടങ്ങളും എല്ലാം പാതയോരത്തും , വഴി തടഞ്ഞും ആയിരുന്നു കുഞ്ഞുങ്ങള്‍ വരെ അതില്‍ പങ്കെടുത്തിരുന്നു . ടി എം ജേക്കബിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിന് കേസ് എടുത്ത കോടതി എന്തെ മുല്ലപെരിയരിന്റെ കാര്യത്തില്‍ തെരുവിലിരങ്ങിയവരെ പിടിച്ചു അകത്തിടാത്തത് .. അതോ നിയമങ്ങള്‍ സാഹചര്യം അനുസരിച്ച് മാറുമോ അപ്പൊ പാതയോരത്ത് യോഗം കൂടരുത് എന്ന നിയമം അങ്ങനെ അങ്ങ് എല്ലാ കാര്യത്തിലും പ്രയോഗിച്ചാല്‍ കോടതി ആണെങ്കിലും ഒരു ചെറിയ പേടിയുണ്ട് അല്ലെ .

ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ കോടതിയുടെ സഹായം തേടുമ്പോള്‍ കോടതി അത് സര്‍കാരിന്റെ പുറത്തിടും സര്‍ക്കാരിന്റെ സഹായം തേടുമ്പോള്‍ അത് കോടതിയുടെ പുറത്തിടും മനുഷ്യാവകാശ കമ്മീഷന്‍ സഹായം ചോദിക്കുമ്പോള്‍ നമ്മള്‍ വലിയ കുറ്റക്കാര്‍ ആകും കാരണം ഈ അവകാശ കമ്മീഷന്‍ ഒക്കെ വല്ല പെണ്ണ് കേസും വരുമ്പോള്‍ മാത്രമേ പത്തി വിടര്‍ത്തു . അപ്പോള്‍ നമ്മള്‍ സാധാരണക്കാര്‍ ആയ നമ്മള്‍ ഇനി ഇതു ചെയ്യും . നമ്മളെ ഇട്ടു പന്ത് തട്ടുന്നവരെ ശുംഭന്മാര്‍ എന്ന് ജയരാജന്‍ സഖാവ് വിളിച്ചതില്‍ കുറച്ചു ശരിയില്ലേ . ഇടതു പക്ഷക്കാരനെങ്ങില്‍ പെട്ടന്ന് ശരി എന്നോ വലതു പക്ഷം ആണെങ്ങില്‍ പെട്ടന്ന് തെറ്റ് എന്നോ ചാടി പറയേണ്ട ഒന്ന് ചിന്തിച്ചു നോക്കിക്കേ ,

Wednesday, November 30, 2011

മുല്ലപെരിയാര്‍! തകര്‍പ്പന്‍ പരിഹാരവുമായി രാഷ്ട്രീയക്കാര്‍ ?.


പ്രിയപെട്ടവരെ നമ്മുടെ മുറവിളി രാഷ്ട്രീയ ബധിര കര്‍ണങ്ങളില്‍ പതിച്ചു തുടങ്ങി . ഇതാ രാഷ്രീയക്കാര്‍ സംഘം ചേര്‍ന്ന് മുല്ലപെരിയറിനു പഠന യാത്ര തുടങ്ങി കഴിഞ്ഞു . ഇതിനു വേണ്ടിയല്ലേ നമ്മള്‍ ഇത്രയും ബഹളം വച്ചത് ഇതാ എല്ലാം പരിഹരിക്കപെടാന്‍ പോകുന്നു .എന്ന് രാവിലെ സഖാവ് വീ എസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷവും രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ വലതു പക്ഷവും മുല്ലപെരിയാര്‍ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു . മിനുട്ടുകളുടെ വ്യത്യാസത്തില്‍ ആണ് രണ്ടു ടീമുകളും മുല്ലപെരിയറില്‍ എത്തിയത് . ഡാം പൊട്ടി ഒഴുകി വരുന്ന വെള്ളത്തിന്‌ LDF , UDF വ്യത്യാസം കണ്ടു പിടിക്കാനും അതനുസരിച്ച് കൈ കാര്യം ചെയ്യാനും ഉള്ള കഴിവ് ഉള്ളത് കൊണ്ട് പ്രത്യേകം അലങ്കരിച്ച രണ്ടു ബോട്ടുകളില്‍ ആയിട്ടാണ് രാജാക്കന്മാര്‍ എഴുന്നള്ളുന്നത് . ഉടനെ തന്നെ മുസ്ലിം ലീഗ് , ബി ജെ പി , കേരള കോണ്‍ഗ്രസുകള്‍ , എന്‍ സി പി , ജെ എസ് പി , സി എം പി എന്നിങ്ങനയുള്ള എല്ലാ പാര്‍ട്ടികളും വ്യതസ്തമായി വേറെ വേറെ ബോട്ടുകളില്‍ ഡാം സന്ദര്‍ശിക്കുന്നതയിരിക്കും . നമ്മുടെ ഒരു കഷ്ട്ടം നോക്കണേ മലയാളിയുടെ ജീവന്റെ പ്രശനം വരുമ്പോള്‍ പോലും ഒന്നിച്ചു ചേര്‍ന്ന് കാര്യങ്ങള്‍ നീക്കാന്‍ ഇവര്‍ക്ക് രാഷ്രീയ അയിത്തം സമ്മതിക്കുന്നില്ല . ഒരുമിച്ചു പോയാല്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞു പോകുമോ എന്ന് കരുതി ആയിരിക്കണം ഇത്തരം നാടകങ്ങള്‍ . അതായതു ജനങ്ങളുടെ ജീവന്‍ അല്ല അവരുടെ കണ്ണില്‍ പൊടിയിട്ടു ആള്‍ ആകുകയാണ് ഇവരുടെ ലക്ഷ്യം .

സന്ദര്‍ശം മാത്രമല്ല എല്ലാവരും ചില ചില കണ്ടു പിടുത്തങ്ങള്‍ നടത്തുകയും പരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു . ഇതാണ് പറഞ്ഞത് കാര്യം നടക്കണമെങ്കില്‍ രാഷ്ട്രീയക്കാര്‍ വേണമെന്ന് . നമ്മള്‍ വെറുതെ കിടന്നു കുരചിട്ടോ , ഇന്‍റര്‍നെറ്റില്‍ ലൈക്‌ അടിച്ചാലോ ഒന്നും ഇതു പോലെയുള്ള കാര്യങ്ങള്‍ നടക്കുമോ . നമ്മുടെ രമേശ്‌ ചെന്നിത്തല ആണ് കാര്യം പറഞ്ഞത് ഡാമിന്റെ സ്ഥിതി അതീവ ഗുരുധരം ആണ് പോലും. ചോര്‍ച്ച കൂടിയിട്ടുണ്ടത്രേ . സ്ഥിതിഗതികള്‍ അതീവ ഗുരുതരം ആണെന്ന് ബോദ്യപെട്ടുവത്രേ . അത് കൊണ്ട് ഉടനെ തന്ന ഇതിനു പരിഹാരം കാണണം പോലും . നല്ല കാര്യം എങ്കിലും ഒന്ന് ചോദിക്കട്ടെ . താങ്കള്‍ എപ്പോഴാണോ ഏതൊക്കെ അറിഞ്ഞത് ഈ കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണോ തണുപ്പ് കൊണ്ട് ഈ മലകയറി വന്നത് . പിന്നെ ഇതിനു പരിഹാരം കാണണം എന്ന് താങ്കള്‍ പറയുന്നത് ആരോടാണ് . താങ്കള്‍ ഒന്നാമന്‍ ആയിരിക്കുന്ന കേരളം ഭരിക്കുന്ന സര്ക്കാരിനോടോ . അതോ കേന്ദ്രം ഭരിക്കുന്ന താങ്കളുടെ തന്നെ പാര്‍ട്ടിയോടോ . ഉരല് പോയി മദ്ദളത്തോട് സങ്കടം പറയും പോലെ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇതിനു ഞങ്ങള്‍ എന്ത് പഴമൊഴിയാണ്‌ പറയുക . ഏതെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ പറ .

കഴിഞ്ഞില്ല ഇതൊന്നും ഒരു ചുക്കുമല്ല സഖാവ് വീ എസ് പറഞ്ഞത് കേട്ടാല്‍ നിങ്ങള്‍ ആവേശം കൊണ്ട് പുളകിതരാകും . ചോര തിളച്ചു മറിയും ഇത്രയും ആവേശകരമായ ഒരു പ്രസ്താവന അടുത്ത കാലത്തൊന്നും ഒരു രാഷ്ട്രീയക്കാരനും പറഞ്ഞിട്ടില്ല . സര്‍ക്കാര്‍ അനുവദിച്ചാല്‍ ഡാം ഇടതു പക്ഷം പണിയുമത്രേ . അതിനു വേണ്ട പണം ബക്കറ്റു പിരിവു നടത്തി സമാഹരിക്കും പോലും . ഓ രോമാഞ്ചം രോമാഞ്ചം കണ്ടു പഠിക്ക് സോഷ്യല്‍ സൈട്ടുകാരാ . ചുമ്മാ ഇരുന്നു ല്യ്ക്കും കമന്റും ഇടുന്നതല്ലാതെ എങ്ങനെ ഒരു പ്രസ്താവന നടത്താന്‍ നിന്നെ കൊണ്ട് പറ്റിയോ . എന്നാലും അല്ല കോയ ഈ വീ എസ് അല്ലായിരുന്നോ ആറുമാസം മുമ്പ് സര്‍ക്കാരും അത് പോലെ തന്നെ ഇടതു പക്ഷവും സഖാവിനു തന്നെ ഒരു അനുമതി കൊടുത്തു ഇടതു പക്ഷത്തിനു അങ്ങ് പണിതു കൂടാരുന്നോ ? . അതോ ചേരന്‍ പറഞ്ഞ പോലെ ഈ ഡാം ഇന്നലെ പൊങ്ങി വന്നതാണോ . എനിക്കറിയില്ല പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തെറ്റ് ചൂണ്ടിക്കാണിച്ചതിനു ശേഷം എന്നെ കല്ലെറിയട്ടെ .

കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും വീ എസ് പറഞ്ഞതില്‍ കാര്യം ഇല്ലാതെ ഇല്ല . ഇടതു പക്ഷം കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും പണം പിരിച്ചു ഒരു ഡാം പണിയട്ടെ . കൂടുതല്‍ സംസ്ഥാനങ്ങളില്‍ പിടി പാടുള്ള കൊണ്ഗ്രെസ്സ് , ബി ജെ പി എന്നിവര്‍ കൂടുതല്‍ പണം പിരിച്ചു വേറെ വേറെ രണ്ടു കൂറ്റന്‍ ഡാം പണിയട്ടെ . പ്രാദേശിക പാര്‍ട്ടികളായ മുസ്ലിം ലീഗ് , കേരള കോണ്‍ഗ്രസ്‌ എന്നിവര്‍ മലപ്പുറത്ത്‌ നിന്നും കോട്ടയത്ത്‌ നിന്നും പണം സമാഹരിച്ചു ഓരോ ബേബി ഡാമുകള്‍ വീതം പണിയട്ടെ . പിന്നെ ഉള്ള പീക്കിരി പാര്ട്ടികളൊക്കെ ആവും പോലെ പണം സമാഹരിച്ചു വല്ല ചെക്ക്‌ ഡാമോ , തടായണയോ ഉണ്ടാക്കട്ടെ എല്ലാം വേറെ വേറെ വേണം . അത് കഴിഞ്ഞാല്‍ പിന്നെ മുല്ലപെരിയാര്‍ പൊട്ടിയാലും ഇതില്‍ ഏതിലെങ്ങിലും ഒക്കെ തങ്ങി നില്‍ക്കുമല്ലോ .നമ്മുടെ ഒരു ഗതികെടെ ..?
KEYWORDS: MULLAPERIYAR ,DAM 999, KERALA , TAMILNADU

Tuesday, November 29, 2011

തങ്ക തമിഴന്‍ ചേരന്‍ വാഴ്കെ !



എന്തുവാടെ ഇവന്‍ മലയാള സിനിമ നടന്മാരെ കിടന്നു ചൊറിയുന്നത് എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു അങ്ങനെ ഇരിക്കുമ്പോഴാണ് തമിഴ് സിനിമ സംവിധായകന്‍ ചേരന്‍ ചൊറിയാന്‍ അങ്ങേരുടെ പുറം കൊണ്ട് വന്നിരിക്കുന്നത് . മുല്ലപെരിയാര്‍ വിഷയത്തില്‍ ആദ്യമായി ഒരു തമിഴ് സിനിമ പ്രവര്‍ത്തകന്റെ പ്രതികരണം കിട്ടി . ഇവിടുത്തെ നടന്‍മാര്‍ തങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ തമിഴ് നാട്ടില്‍ എങ്ങെനെ പോകും എന്ന് വിഷമിച്ചിരിക്കുമ്പോള്‍ എല്ലാവര്ക്കും മാതൃക ആയി ചേരന്‍ നമ്മുടെ സ്വന്തം കേരളത്തില്‍ വന്നിട്ടാണ് അദേഹത്തിന്റെ നിലപാട് വ്യകതമാക്കിയിരിക്കുന്നത് . കാരണം അങ്ങേര്‍ അങ്ങ് അന്തപുരിയില്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തില്‍ ആണ് . അതിര്‍ത്തിയില്‍ ആരെയും കടത്തി വിടാതെ ജാഗ്രതയോടെ ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ സിംഹങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു . കഷ്ട്ടപടെല്ലാം അയ്യപ്പനെ കാണാന്‍ വരുന്ന അണ്ണന്മാര്‍ക്ക്. ഇനി ചേരന്‍ കാണിക്കുന്ന കണ്ടു ഏതെങ്കിലും ഒരു മലയാളി ഒരു കാമറയും ആയി തമിഴ് നാട്ടില്‍ ഒന്ന് ചെന്ന് നോക്ക് . പിന്നെ എവിടെ അങ്ങേരുടെ ഭൌതിക ദേഹത്ത് റീത്ത് വെയ്ക്കേണ്ടി വരും . ഡാം 999 എന്നാ സിനിമയുടെ വര്‍ക്ക് നടന്ന ലാബ്‌ കല്ലിന്മേല്‍ കല്ല്‌ ശേഷിപ്പികാതെ അണ്ണന്‍ മാര്‍ അടിച്ചു തകര്‍ത്തത് ഒര്മയുടെല്ലോ .ചേരന്‍ പറഞ്ഞത് കാണാന്‍ താഴെ തന്ന വീഡിയോ നോക്കുക .



എന്ത് മാന്യമായിട്ടാണ് ചേരന്‍ കാര്യം പറഞ്ഞത് . ഡാമിന് നല്ല ഉറപ്പുണ്ട് എന്നാണ് അണ്ണാച്ചി എഞ്ചിനീയര്‍ പറഞ്ഞത് . ഇനി കേരള എഞ്ചിനീയര്‍ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞാല്‍ ഇവരുടെ രണ്ടു പേരുടെയും ഡിഗ്രി ഒറിജിനല്‍ ആണോ എന്ന് നോക്കാം . പിന്നെ കഴിഞ്ഞ പത്തു വര്‍ഹം ആയിട്ടാണ് ഈ മുല്ലപെരിയാര്‍ എന്ന് പറഞ്ഞു ബഹളം തുടങ്ങിയത് . അത് ആരുടെയോ ഗൂഡാലോചന ആണ് അത് നിങ്ങള്‍ കണ്ടു പിടിക്കണം സിനിമ പിടിക്കാന്‍ ഉള്ളത് കൊണ്ട് എനിക്ക് സമയമില്ല . പിന്നെ അവസാനം ഒരു ജാമ്യം എടുക്കല്‍ രണ്ടു കൂട്ടര്‍ക്കും പ്രശ്നം ഇല്ലാതെ പ്രശ്നം തീര്‍ക്കണം. അതായതു ഒരാളുടെ കരണത്ത് ഒന്ന് പൊട്ടിച്ചിട്ട് എന്താ പ്രശനം എന്ന് ചോദിക്കുന്ന പോലെ .നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ചേരന്‍ പറഞ്ഞതിനെ ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഇങ്ങനെ പറയാം . " ഡാമിന് ഒരു കുഴപ്പവും ഇല്ല ഇതൊക്കെ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ കേരളം കൊണ്ട് വന്ന ഗൂഢാലോചന ആണ് അത് കൊണ്ട് പുതിയ ഡാം വേണം എന്നാ ആവശ്യത്തിനു വലിയ പ്രസക്തി ഒന്നും ഇല്ല " . ഇതു തന്നെയാണ് ജയലളിത പറഞ്ഞത് . പിന്നെ ചേരന്‍ പറഞ്ഞത് കേട്ടുകൊണ്ട് ഓസ്കാര്‍ അവാര്‍ഡ്‌ വാങ്ങിയ നടന്‍ അഭിമുഖം കൊടുക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്ന നയികെയെ പോലെ ഒരു നടിയെ കണ്ടോ . അവള്‍ക്കുള്ളത്‌ നിങ്ങള്‍ എന്റെ കണക്കില്‍ പെടുത്താതെ നേരിട്ട് കൊടുക്കുക . പിന്നെ വേറെ ഒരു മലയാളി നടിയും അവിടെ നില്‍ക്കുന്ന കണ്ടു . ഇതാണ് ഇവരുടെ സംസ്കാരം "എന്റെ നാട്ടുകാര്‍ മുഴവന്‍ മുങ്ങിച്ചത്താലും വേണ്ടില്ല എന്റെ തുണിയുടെയും , ശരീരത്തിന്റെയും അളവെടുക്കാന്‍ കാത്തിരിക്കുന്ന അണ്ണാച്ചിയെ എനിക്ക് മറക്കാന്‍ പറ്റില്ല". അപ്പൊ അവരുടെ കാര്യം നിങ്ങള്‍ ഏറ്റെടുക്കുക .

മലയാളി വികാരത്തിന് അടിമപ്പെടുകയാണ് എന്ന് പറയുന്ന ചില ദേശീയ സ്നേഹികള്‍ ഇവിടെ ഉണ്ടല്ലോ. അവര്‍ ഒക്കെ കണ്ടു പഠിക്കട്ടെ മലയാളിയുടെ സഹിഷ്ണുത എന്താണെന്നു നമ്മുടെ നാട്ടില്‍ വന്നു നമ്മുടെ നിലപാടിനെ എതിര്‍ത്തിട്ടും ചേരനും ടീമും ഷൂട്ടിംഗ് തുടരുന്നു അതും സര്‍ക്കാരിന്റെ സ്വന്തം പൂജപ്പുര ജയിലില്‍ . ഇനി വേണമെങ്കില്‍ ജയില്‍ മന്ത്രിയെയും , മുഖ്യ മന്ത്രിയെയും കണ്ടു കുറെ യൂത്തന്മാരെയും , യുവജന സംഘടന നേതാക്കളെയും വിളിച്ചു ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് കാവല്‍ ഏര്‍പെടുത്താം . പിന്നെ ചേരന്റെ പടം ഇറങ്ങുമ്പോള്‍ മുല്ലപെരിയാര്‍ മുതല്‍ പെരിയാര്‍ ഒഴുകുന്ന വഴിയില്‍ എല്ലാം കട്ട് ഔട്ട്‌ വച്ച് പാലഭിഷേകം നടത്താം മതിയാകുമോ സ്നേഹിതരെ . അതില്‍ കൂടുതല്‍ എന്ത് സഹിഷ്ണുത ആണ് മലയാളി കാണിക്കേണ്ടത് .

Monday, November 28, 2011

സലിം കുമാര്‍ ചവറ്റു കുട്ടയിലേക്ക് ?




മലയാളത്തിന്റെ അഭിനഭ ചാര്‍ലി ചാപ്ലിന്‍ എന്നു സ്വയം വിശ്വസിക്കുന്ന സലിം കുമാര്‍ താങ്കളോട് ഞങ്ങള്‍ക്ക് ഇപ്പോള്‍ കടുത്ത അമര്‍ഷം ആണ് . ഓസ്കാര്‍ നോമിനേഷന് പോയിരിക്കുന്ന താങ്കളുടെ ആദമിന്റെ മകന്‍ അബുവിന് എന്തൊക്കെ അവാര്‍ഡ്‌ കിട്ടിയാലും താങ്കള്‍ക്ക് ഒരു അവാര്‍ഡ്‌ പോലും കിട്ടരുതേ എന്നു ഞങ്ങള്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കും . ഇനി അത് താങ്കള്‍ക്ക് കിട്ടിയാല്‍ പോലും പട്ടിയുടെ കഴുത്തില്‍ അണിയിച്ച ഹാരമായി മാത്രമേ ഞങ്ങള്‍ കാണൂ. ഈ ദിവസം താങ്കളുടെ കലണ്ടെരില്‍ കുറിച്ച് വച്ചോ അന്ഗീകാരങ്ങള്‍ തേടി വന്നപ്പോള്‍ കൈ പിടിച്ചു വളര്‍ത്തിയ ജനത്തിന്റെ വേദന മറന്ന ദിവസം . തനിക്കു കിട്ടിയ അവാര്‍ഡ്‌ കേരളത്തിലെ ജനങ്ങളുടെ ഭീതിക്ക് ഒരു പരിഹാരം ആയിട്ട് ഞാന്‍ തന്നെ വന്നു വാങ്ങിക്കോളം എന്ന് പറഞ്ഞ രഞ്ജിത്തിന്റെ മുഖത്ത് താങ്കള്‍ കാര്‍ക്കിച്ചു തുപ്പിയപ്പോള്‍ താങ്കള്‍ ഇറങ്ങി പോയത് കേരളത്തിലെ മൂന്നു കോടി ജനങളുടെ മനസില്‍ നിന്നും കൂടിയാണ്. ഇനി നിങ്ങളെ കാണണമെങ്കില്‍ ചാനലുകാരും പത്രക്കാരും താങ്കളുടെ വീട്ടില്‍ വരേണ്ടി വരും മനസിലായില്ലേ താങ്കള്‍ വീട്ടില്‍ ഇരിക്കേണ്ടി വരും എന്ന് ഒരു പടം പോലുമില്ലാതെ.

രഞ്ജിത്തിന്റെ പ്രസ്താവന ഒരു സാഹചര്യത്തിലും താങ്കളെ മുറിപെടുതുന്ന ഒന്നായിരുന്നില്ല . അയാള്‍ അവാര്‍ഡ്‌ നിരസിച്ചു പോലും ഇല്ലായിരുന്നു . 30 ലക്ഷം ആളുകള്‍ ജീവന് വേണ്ടി സമരം ചെയ്യുമ്പോള്‍ നടക്കുന്ന ഒരു ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അത് താങ്കള്‍ക്ക് അവാര്‍ഡ്‌ കിട്ടുന്നതിനുള്ള എതിര്‍പ്പ് കൊണ്ടാണ് എന്ന് താങ്കള്‍ കരുതിയെങ്കില്‍ അത് താങ്കളുടെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അപകര്‍ഷധബോധം കൊണ്ടാണ് . അവാര്‍ഡ്‌ ആഘോഷങ്ങള്‍ മാറ്റിവയ്ക്കണം ( അങ്ങനെ ആരും പറഞ്ഞിട്ടില്ല) എന്ന് പറയുന്നത് പ്രഹസനമാണ് എന്നാണ് താങ്കള്‍ പറഞ്ഞത് . പ്രഹസനം എന്നാ വാക്കിന്റെ അര്‍ഥം എന്താണെന്നു താങ്കള്‍ക്ക് അറിയാമോ അത് പരിഹാസം അഥവാ ഉറക്കെയുള്ള ചിരി എന്നാണ് ഇവിടെ ആര് ആരെയാണ് പരിഹസിച്ചത്‌ . വായിക്കുന്ന ജനത്തിന് മനസിലാകും ജങ്ങല്കൊപ്പം നിന്ന ഒരു കലാകാരനെയാണ് താങ്കള്‍ പരിഹസിച്ചത്‌ , അതായതു താങ്കളെ വളര്‍ത്തിയ ജനത്തെ ആണ് താങ്കള്‍ പരിഹസിച്ചത്‌ . അത് ഈ ജനം മറക്കില്ല അഹങ്കാരികളും വന്ന വഴി മറന്നവരുമായ നിരവധി പേരെ ചവറ്റുകുട്ടയില്‍ എറിഞ്ഞ ചരിത്രം ഈ ജനത്തിനുണ്ട് . താങ്കളുടെ സ്ഥിതിയും വ്യത്യസ്തമാകാന്‍ ഇടയില്ല .

മഹാനായ നബിയുടെ പരിശുദ്ധമായ മക്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യ സ്നേഹി ആയി അഭിനയിച്ചു തകര്‍ത്ത താങ്കള്‍ മനുഷ്യ സ്നേഹം തൊട്ടു തീണ്ടാത്ത, പ്രഹസനം നടത്തുന്ന വെറും ഒരു പ്രഹാസകന്‍ ( നടന്‍ ) ആണെന്ന് ജനത്തിന് മനസിലായി. ഈ ചിത്രം മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ ഉള്ള അവസരത്തിന് വേണ്ടിയായിരിക്കാം താങ്കളുടെ തമിഴനെ പിണക്കാതെ ഉള്ള നിലപാടുകള്‍ . പക്ഷെ മനുഷ്യ സ്നേഹത്തിന്റെ കഥ പറഞ്ഞ സലിം അഹമെദ് പോലും താങ്കളെ ഇനി അതിനു വിളിക്കും എന്ന് തോന്നില്ല കാരണം എല്ലാവരും മനസിലാക്കിയിരിക്കുന്നു താങ്കള്‍ വെറും ഒരു നടന്‍ ആണെന്ന് .

Sunday, November 27, 2011

നാണം കെട്ടവന്റെ ഹര്‍ത്താല്‍ .!




മുല്ലപെരിയാര്‍ പ്രശ്നത്തിന് പരിഹാരം കാണും വരെ അതിനെ പറ്റി മാത്രമേ എഴുതു എന്ന് മലയാളം ബ്ലോഗ്ഗെര്മാര്‍ ശപഥം ചെയ്തിരിക്കുകയാണ്.ആരൊക്കെ എന്തൊക്കെ വിമര്‍ശനങ്ങള്‍ പറഞ്ഞാലും മുംബെങ്ങും കാണാത്ത വിധം ആളുകളുടെ ഒരു കൂട്ടായ്മയും പ്രതിഷേധങ്ങളും വന്‍ തോതില്‍ ദിനം തോറും വര്ധിച്ചുകൊണ്ട് ഇരിക്കുകയാണ് . അതില്‍ നല്ലൊരു പങ്കും രാഷ്ട്രീയക്കാര്‍ക്ക് എതിരെ കൂടി ആയിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രശ്നത്തെ ലാഘവത്തോടെ സമീപിച്ചു വേശ്യ വൃത്തി പെണ്‍വാണിഭങ്ങള്‍ ആയി കൊട്ടി ഘോഷിച്ചു കൊണ്ടും ,മറിക്കാന്‍ കിടക്കുനവന്റെ നെഞ്ചത്ത് ജന സംബര്‍ക്കപരിപാടി നടത്തിയും, എതിര്പാര്‍ത്ടിക്കാരന്റെ ജാതിയെ പറ്റി സര്‍വേ നടത്തിയും, കേന്ദ്ര മന്ത്രിസഭയിലെ കേരള സിംഹങ്ങള്‍ കോന്തന്‍ കൊല്ലത് പോയ പോലെ തെക്ക് വടക്ക് നടക്കുന്നതും കണ്ടപ്പോള്‍ ജനങള്‍ക്ക് അവരോടു രോഷം ഉണ്ടാക്കുക സ്വാഭാവികം .രാഷ്ട്രീയ ക്കാര്‍ പ്രതികരിക്കുന്നില്ല പ്രതികരിക്കുന്നില്ല എന്നായിരുന്നു എല്ലാവരുടെയും പരാതി .

ഇപ്പോ എല്ലാവര്ക്കും സമാധാനം ആയല്ലോ രാഷ്ട്രീയക്കാര്‍ പ്രതികരിച്ചു തുടങ്ങി എന്ന് ഇടതും വലതും ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുന്നു . നാളെ കേരള കോണ്‍ഗ്രസ്സും ബി ജെ പി യും ചേര്‍ന്ന് നാലു ജില്ലകളില്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുന്നു . ഇന്നത്തെ വലതു പക്ഷക്കാരുടെ കൂടെ ഉള്ളവരാണ് കേരള കൊണ്ഗ്രെസ്സ് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ . അവര്‍ എന്തിനാണ് വേറെ ഹര്‍ത്താല്‍ നടത്തുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ മറുപടി മാത്രം . പുര കത്തുമ്പോള്‍ വാഴ വെട്ടുക അല്ലെങ്കില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക . മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കൂടി രാഷ്ട്രീയമായ ഒരു ഉയര്‍ച്ച അതാണ് അവര്‍ പ്രതീക്ഷിക്കുന്നത് . ഇനി ഇതിന്റെ ചുവടു പിടിച്ചു രണ്ടു ഗ്രൂപ്പിലും പെട്ട എല്ലാ ഘടക കഷികളും ഹര്‍ത്താല്‍ നടത്തിയാല്‍ ഈ വര്ഷം അങ്ങ് തീര്‍ന്നു കിട്ടും . എല്ലാവര്ക്കും വീട്ടില്‍ ഇരിക്കാം . ഇനി ഈ സമയത്താണ് ഡാം തകരുന്നത് എങ്കില്‍ മരണ സംഖ്യാ പരമാവതി ഉയര്‍ത്താനും ഇതു സഹായിക്കും.

"എടൊ നാണം കേട്ട രാഷ്ട്രീയക്കാര ഈ ഹര്‍ത്താല്‍ കൊണ്ട് എന്താണ് നീ ഉദേശിക്കുന്നത് എല്ലാവരും പണിമുടക്കി വീട്ടില്‍ കയറി ഇരുന്നാല്‍ എല്ലാ പ്രശ്നവും തീരുമോ. നമ്മുടെ പൊതുമുതല്‍ എറിഞ്ഞു തകര്‍ത്താല്‍ മുല്ലപെരിയാര്‍ പ്രശ്നം തീരുമോ . നിങ്ങള്‍ കൂട്ടം കൂടി വല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മുന്‍പില്‍ പ്രകടനം നടത്തിയാല്‍ എന്ത് പ്രയോജനം ആണ് ഉള്ളത് . നിന്റെ ഈ ഹര്‍ത്താല്‍ കേരളത്തിലെ ജനങ്ങള്‍ക്കെതിരെ ആണ് . നീ നിനക്കെതിരെ സമരം ചെയ്താല്‍ നിനക്ക് ജയിക്കാന്‍ കഴിയുമോ . നിനക്കൊകെ ചങ്കൂറ്റം ഉണ്ടെങ്കില്‍ നിന്റെയൊക്കെ പാര്‍ട്ടിയുടെ തമിഴ് നാട് ഘടകങ്ങളെ കൂട്ട് പിടിച്ചു അവിടെ പോയി ഹര്‍ത്താല്‍ നടത്തു . അല്ലെങ്ങില്‍ ഒരു വിമാനം പിടിച്ചു ഡല്‍ഹിക്ക് പോയി അവിടെ സമരം നടത്ത്.എന്താ പേടിച്ചു പോയോ ?. തിണ്ണ മിടുക്ക് കാണിക്കാനും സ്വന്തം നാട്ടിലെ പൊതുമുതല്‍ നശിപ്പിക്കാനും ഏതു പട്ടിക്കും കഴിയും .മുറ്റത്ത്‌ കിടന്നു കുരച്ച ഒരു പട്ടിയും ആരെയും കടിച്ചിട്ടില്ല .കുര ഒരു ശല്യമാകുമ്പോള്‍ വീടുക്കാര്‍ തന്നെ അതിനെ തല്ലിക്കൊല്ലും നിങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല . നിങ്ങളുടെ സമരങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട് . പോലീസിന്റെ ബാരിക്കേഡുകള്‍ വലിചിളക്കുന്ന നിങ്ങളുടെ ചോരതിളപ്പോക്കെ വെറും തിണ്ണ മിടുക്ക് ആയിരുന്നു എന്ന് എപ്പോള്‍ മനസിലായി ". ഇതല്ലേ പ്രിയപെട്ടവരെ നിങ്ങള്‍ മനസ്സില്‍ ഓര്‍ത്തത്‌ .അല്ലാതെ ഇതു എന്റെ മാത്രം വാക്കുകള്‍ ആണോ .

എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ് ഈ സമരം ഇപ്പോള്‍ വിജയത്തിന്റെ പാതയില്‍ ആണ് . തീര്‍ച്ചയും രാഷ്ട്രീയക്കാര്‍ ഇല്ലാതെ ഇതു പരിഹരിക്കാന്‍ കഴിയില്ല പക്ഷെ നമ്മുടെ സമരത്തെ രാഷ്ട്രീയമായി പിരിക്കാന്‍ ഒരു പാര്ട്ടിക്കാരനെയും അനുവദിക്കരുത് . ഗുണപരമല്ലാത്ത ഹര്‍ത്താല്‍ പോലുള്ള മാര്‍ഗങ്ങള്‍ സമരത്തിന്റെ തീവ്രത കുറക്കാന്‍ മാത്രമേ ഉപകരിക്കൂ. അത് കൊണ്ട് ഇത്തരം അടവുകളും ആയി വരുന്നവനെ പുറം കാലിനു അടിക്കാന്‍ നമുക്ക് കഴിയണം .

തന്തക്കു പിറന്നവന്റെ ഗുണം .!


പ്രിയപെട്ടവരെ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ ജനങ്ങള്‍ ജീവന്‍ കയ്യില്‍ പിടിച്ചു ഓട്ടം തുടങ്ങിയിട്ട് നാളു കുറെ ആയി . സമരങ്ങളില്‍ വെള്ളം ചെര്‍ക്കുന്നവരും വികാരപരമായി സമീപിക്കുന്നതിനെ എതിര്‍ക്കുന്നവരും നിറയെ ഉണ്ട് . എന്നോട് സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസിലായത് അവരൊന്നും ഡാം പുതുക്കി പണിയുന്നതിനു ഏതിരല്ല പക്ഷെ നമ്മള്‍ തമിഴ് നാടിനോട് ഒന്നും രൂഷ്മായി സംസാരിക്കാന്‍ പാടില്ല ചര്‍ച്ച ചെയ്തു പരിഹരിക്കണം ചര്‍ച്ച എന്ന് പറയുമ്പോള്‍ കേരളത്തിനു ഡാം പണിയുക അല്ലാതെ വേറെ നിര്‍വാഹം ഇല്ല, അതുപോലെ ഡാം പണിയാന്‍ തമിഴ് നാടിനു സമ്മതമല്ല.. അതിലും രസം അവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ല എന്നുള്ളതാണ് . സുപ്രീം കോടതി പരിഹരിക്കട്ടെ എന്നാണ് അവര്‍ പറയുന്നത് . അപ്പൊ നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ സുപ്രീം കോടതിയും സമവായവും ഒക്കെ ആയി കാര്യം പരിഹരിക്കാം . പക്ഷെ ഡാം തകരില്ല ഭൂമി കുലുക്കം ഉണ്ടാവില്ല എന്നൊക്കെ നിങ്ങള്‍ ഒരു മുദ്ര പത്രത്തില്‍ എഴുതി തരിക അപ്പൊ പിന്നെ ജനങ്ങള്‍ക്ക്‌ സമാധാനം ആയി ഉറങ്ങാമല്ലോ. ഒരു സംശയം കൂടി നിങ്ങളുടെ പറമ്പിലെ കുളത്തില്‍ അയല്‍ വക്കത്തുള്ള ഒരാള്‍ ഒരു മോട്ടോര്‍ പിടിപ്പിച്ചു എന്നിരിക്കട്ടെ . കാലപ്പഴക്കം കൊണ്ട് കുളം ഒന്ന് പുതുക്കി പണിയാം അത് കഴിഞ്ഞു താങ്കള്‍ പഴയപോലെ വെള്ളം എടുത്തോ എന്ന് നിങ്ങള്‍ പറയുമ്പോള്‍ അയാള്‍ പോടാ പുല്ലേ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ മേല്പറഞ്ഞപോലെ വികാരം ഇല്ലാതെയും ചര്‍ച്ച നടത്തിയും കൊല്ലങ്ങള്‍ എടുത്തയിരിക്കും പരിഹരിക്കുക അല്ല ?

ഇതൊക്കെ ഞാന്‍ ഒരു ആമുഖമായി പറഞ്ഞതാണ്‌ . കാര്യം ഇതൊന്നുമല്ല മുല്ലപെരിയാര്‍ പ്രശ്നത്തില്‍ നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രതികരണം ഒക്കെ കണ്ടു നമ്മള്‍ കണ്ണ് മഞ്ഞളിച്ചു ഇരിക്കുകയായിരുന്നല്ലോ . തമിഴ് നാട്ടില്‍ ആണെങ്ങില്‍ എല്ലാ നടന്മാരും നടിമാരും കേരളം തണ്ണി തരമാട്ടെ എന്ന് പറഞ്ഞു തറ വേല തുടങ്ങി കഴിഞ്ഞു . തമിഴനെ കാണുമ്പോള്‍ തുണിയുടെ നീളം പണത്തിനനുസരിച്ചു കുറയ്ക്കുന്ന മിക്ക മലയാളി നടികളും അവരുടെ കൂടെ കൂടും എന്നാ കാര്യത്തില്‍ സംശയമില്ല . അവരെ കുറ്റം പറയുന്നില്ല ചില സ്ത്രീ വായനക്കാര്‍ക്ക്‌ സങ്കടം വരും . ഞാന്‍ നടന്മാരെ പറ്റി പറയാന്‍ ആണ് ആഗ്രഹിക്കുന്നത് . മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പര്‍ സ്റ്റാര്‍ നടന്‍മാര്‍ തങ്ങള്‍ ഇതു വരെ കാണിച്ച അടവുകളെല്ലാം അഭിനയമായിരുന്നു എന്ന് തെളിയിച്ചു കഴിഞ്ഞു. തമിഴ് നാട്ടില്‍ വീടും തോട്ടങ്ങളും കൂടാതെ തമിഴ് നാട്ടില്‍ ഒന്ന് ഷൈന്‍ ചെയ്യണം എന്നാ ആഗ്രഹവും ഇവരെ ക്ഷണ്ട്ടന്‍ മാര്‍ ആക്കി എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് കോപം വരുമെങ്ങിലും നിങ്ങളുടെ വീട് മുല്ലപെരിയാര്‍ ഡാം തകര്‍ന്നാല്‍ ബാധിക്കപെടുന്ന സ്ഥലത്താണെങ്കില്‍ എന്നോട് ക്ഷമിക്കും എന്നെനിക്കു ഉറപ്പുണ്ട് . പുതിയ തലമുറയിലെ വിപ്ലവ നായകന്‍ പ്രത്വിരാജ് ആണെങ്കില്‍ തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് . ജയരാമാകട്ടെ ഇനി തമിഴന്‍ എന്ന് തിയ്ക്ച്ചു പറയില്ല പണ്ട് കിട്ടിയ അടിയുടെ ചൂട് മറന്നിട്ടുണ്ടാവില്ല . പിന്നെ ഇവിടുത്തെ നല്ലൊരു ശതമാനം നടന്മാരും നടിമാരും തങ്ങളുടെ വാസസ്ഥലം മദ്രാസ്‌ ആക്കിയത് കൊണ്ട് തമിഴന്‍ തല വഴി മുള്ളിയാല്‍ പോലും പുണ്യാഹം തളിച്ച പോലെ കുമ്പിട്ടു നിലക്കുകയെ ഉള്ളു .

എന്നാല്‍ തന്തക്കു പിറന്നവന്റെ ഗുണം എന്താണെന്നു ഇവരെയൊക്കെ കാണിച്ചു കൊടുക്കാനും മലയാളത്തില്‍ ചിലര്‍ ഉണ്ടായി. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ എന്ത് സഹന സമരത്തിനും തയ്യാര്‍ ആണെന്ന് സുരേഷ് ഗോപി പ്രക്യാപിച്ചു കഴിഞ്ഞു . തമിഴ് നാട്ടില്‍ അറിയപ്പെടുന്ന ഒരു താരം തന്നെ ആണ് സുരേഷ് ഗോപി ദീന പോലുള്ള സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ അദ്ദേഹം അവിടെ ചെയ്തിട്ടുണ്ട് . ഈ ഒരു പ്രസ്താവനെയോടെ ഇനി ഒരിക്കലും തമിഴന്‍ തന്നെ അടുപ്പിക്കില്ല എന്നറിഞ്ഞിട്ടും അദ്ദേഹം അങ്ങനെ പറഞ്ഞത് തന്തക്കു പിറന്ന നട്ടെല്ലുള്ള ഒരു വ്യക്തിയുടെ ഗുണം ആണ് . അതുപോലെ തന്നെ തമിഴ് സിനിമയില്‍ സജീവം ആകുന്നതിനു ഇടയില്‍ ആണ് റീമ കല്ലിങ്ങല്‍ ഈ സമരത്തില്‍ പങ്കെടുത്തത് , ആഷിക് അബു പോലുള്ള പുതു മുഖ സംവിധായകരും ഇതിനോട് സഹകരിച്ചു . എങ്കിലും എന്ന് പത്രത്തില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി . ഇനി ജനരോഷം ഭയന്ന് സൂപ്പര്‍ സ്റ്റാറും മെഗാ സ്റ്റാറും കൊച്ചു സ്റ്റാറും ഒക്കെ വരും പക്ഷെ Mr . സുരേഷ് ഗോപി ആരും താങ്കള്‍ക്ക് കേണല്‍ പദവിയും , ഡോക്ടര്‍ പദവിയും ഒന്നും തന്നില്ലെങ്ങിലും കേരളത്തിലെ ജനങളുടെ മനസ്സില്‍ ഇന്നു നിങ്ങളാണ് സൂപ്പര്‍ സ്റ്റാര്‍ മറ്റൊന്നും കൊണ്ടല്ല 30 ലക്ഷം ജീവന് നോട്ടുകേട്ടിനെക്കാള്‍ വില കൊടുത്തതിനു .

Saturday, November 26, 2011

തമിഴന് താങ്ങായി ചില മലയാളികള്‍ .!


പ്രിയപെട്ടവരെ ചിലര്‍ എന്നോട് ചോദിച്ചു താങ്കള്‍ക്ക് എന്താ തമിഴനോട്‌ ഇത്ര ദേഷ്യം ?. മുല്ലപെരിയാര്‍ പോലുള്ള പൊതു പ്രശ്നങ്ങളില്‍ താങ്കള്‍ എന്തിനാണ് അത് പ്രകടിപ്പിക്കുന്നത് എന്നു . എനിക്ക് സത്യം പറഞ്ഞാല്‍ ദേഷ്യവും സങ്കടവും ഒക്കെ വന്നു . ഇവര്‍ ഒക്കെ പറയുന്ന കേട്ടാല്‍ തോന്നും മുല്ലപെരിയാര്‍ എന്ന പ്രശനം തമിഴനെ തെറി പറയാന്‍ വേണ്ടി നമ്മള്‍ തന്നെ ഉണ്ടാക്കിയതാണ് എന്നു .അല്ലങ്ങില്‍ ഈ തമിഴന്‍ എന്നെ പിടിച്ചു കടിച്ചിട്ടുന്ടെന്നു .അല്ലെങ്ങില്‍ പോയ ജന്മം ഞങ്ങള്‍ ശത്രുക്കള്‍ ആയിരുന്നു എന്നു .വിമര്ഷിച്ചവരില്‍ കൂടുതലും എന്നെ നേരിട്ട് അറിയാവുന്നവര്‍ ആണ് ലോകത്തിന്റെ സുരക്ഷിതമായ ഏതോ ഒരു കോണില്‍ ഇരുന്നു വിമര്‍ശിക്കുന്ന അവരോടു എനിക്ക് ഇതാണ് പറയാനുള്ളത് .

"നിങ്ങള്‍ എന്താടോ പറയുന്നത് ലക്ഷക്കനന്ക്കിനു മലയാളി മരിക്കാന്‍ കിടക്കുമ്പോള്‍ അതിനു നേരെ മുഖം തിരിച്ചു നില്‍ക്കുന്ന തമിഴനെ ദേശീയതയുടെയും സ്നേഹത്തിന്റെയും പേര് പറഞ്ഞു സ്നേഹിക്കണോ . ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിച്ചവരെ കൊന്ന ചരിത്രമാണ് തമിഴന്റെ ഞാന്‍ തമിള്‍ നാട്ടില്‍ ഉണ്ടായിരുന്ന ആള്‍ ആണ് അവര്‍ക്ക് ദേശീയ ഗാനം പോലും അറിയില്ല സ്വതന്ത്ര ദിനത്തിന്റെ അന്ന് പോലും ഒരു തമിഴ് പാട്ടാണ് പാടുന്നത്. ഇന്ത്യന്‍ ദേശീയതയില്‍ നിന്നും ലോക ജനതയില്‍ നിന്നും അകന്നു പോകുന്ന ജന്മമാണ് തമിഴന്റെ . പോകുന്ന ഇടതെല്ലാം അവന്റെ രാജ്യം കേട്ടിയുണ്ടാക്കാന്‍ നോക്കുന്ന തമിഴന്‍ മുല്ലപെരിയാര്‍ പ്രശ്നത്തോട് കൂടി എനിക്ക് തീര്‍ത്തും അനഭിമിതനാണ് ."അവരുടെ നാട്ടില്‍ വരുന്നവനെ അവിടെ രാജവക്കുന്നതാണ് തമിഴന്റെ പാരമ്പര്യം എന്നു അവന്‍ അടിക്കടി പറയും ". എന്നാല്‍ വരുന്നവര്‍ അവന്റെ സംസ്കാരം ഉള്‍ക്കൊണ്ട്‌ ഭാഷ പഠിച്ചു അവനെപോലെ ആകുന്നതിനാല്‍ ആണ് അത് എന്നു അവന്‍ മറക്കുന്നു . എന്താണ് ശ്രീലങ്കയിലും , മലേഷ്യയിലും , സിങ്ങപൂരും , സൌത്ത് അഫ്രികയിലും എല്ലാം നടന്നത് . അവിടെ ജോലി ചെയ്യാന്‍ പ്രവാസി ആയി പോയ ഇവന്‍ അവിടെ അവന്റെ രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചു . അത് ശരിയല്ല എന്ന സത്യ സന്ധമായ നിലപാട് എടുത്ത രാജീവ്‌ ഗാന്ധിയെ ഇവന്‍ മനുഷ്യ ബോംബു വച്ച് കൊന്നില്ലേ. ഒര്മയിരിക്കേണ്ട ഒരു കാര്യം ഉണ്ട് അതായിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യ ബോംബു . ഇന്നു അത് പ്രയോഗിക്കുന്ന പാകിസ്ഥാന്‍ കാരനെ നീ മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആണോ തീവ്ര വാദി എന്നു വിളിക്കുന്നത്‌ . അപ്പോള്‍ തമിഴനെ എന്ത് വിളിക്കണം.മലയാളി തമിഴനെ വെറുത്തത് അല്ല അവന്‍ മലയാളിയെ മറന്നതാണ് .വീരപ്പനെയും തമിഴ് പുലി പ്രഭാകരനെയും പൂജിക്കുന്നതാണ് അവന്റെ സംസ്ക്കാരം.രാജീവ്‌ ഗാന്ധിയെ കൊന്നവരെ വെറുതെ വിടണം എന്നാണ് അവന്‍ പറയുന്നത് . കഴിഞ്ഞ ദിവസം കൊല്ലപെട്ട സൗമ്യയുടെ ഘാതകന്‍ ഗോവിന്ധചാമിക്ക് വേണ്ടി പോലും അവന്‍ പത്രത്തില്‍ എഴുതി (www.dinamalar.com/News_Detail.asp?Id=348858&Print=1 ) ഈ ലിങ്ക് പൊയ് നോക്കി ഒന്ന് ഗൂഗിള്‍ ഉപയോഗിച്ച് തമിള്‍ to ഇംഗ്ലീഷ് ആക്കി നോക്ക്.അല്ലെങ്ങില്‍ ( http://berlytharangal.com/?p=8277 ) ഈ ലിങ്ക് നോക്കിയാലും കാര്യം മനസിലാക്കും . എന്നാലും ഒന്ന് മറക്കണ്ട മേല്പറഞ്ഞ രാജ്യങ്ങളില്‍ നടന്ന കലാപങ്ങളില്‍ എല്ലാം തമിഴന്‍ ദയനീയമായി പരാജയപെടുകയായിരുന്നു അതിനു കാരണം സത്യം മാത്രമേ ജയിക്കൂ എന്നാ ദൈവ നീതിയാണ് . അവനെ പോലെ ആണ് മലയാളി എന്നാല്‍ ഇന്നു ഗള്‍ഫ്‌ രാജ്യങ്ങള്‍ എല്ലാം കേരളം ആണെന്ന് പറയേണ്ടി വന്നേനെ . സ്വയം പ്രതിരോധിക്കാന്‍ മലയാളി ശ്രമിക്കുമ്പോള്‍ സര്‍വ ദേശീയതെയുടെയും സ്നേഹത്തിന്റെയും കാര്യം പറഞ്ഞാല്‍ വലിച്ചെറിയും ജനം നിന്റെ ആ ജല്‍പ്പനം . താങ്കളെ പോലുള്ളവരെ കൊലക്ക് കൂട്ട് നില്‍ക്കുന്ന കുലം കുത്തികള്‍ അയി ജനം വിധി എഴുതും .പച്ചക്ക് കിട്ടിയാല്‍ ജനം വലിച്ചു കീറും . പെരുംബാവൂരിലും എറണാകുളത്തും ചേര്‍ത്തലയിലും വീടുകള്‍ ഉള്ള എന്റെ സുഹൃത്തുക്കള്‍ എത്ര ഭീതിയോടു കൂടിയാണ് വീടിലേക്ക്‌ വിളിച്ചു കാര്യങ്ങള്‍ അനോഷിക്കുന്നത് എന്നു ഞാന്‍ കണ്ടതാണ് . മറ്റൊരു സുഹൃത്ത്‌ അവന്റെ അച്ഛനെയും അമ്മയെയും മുല്ലപെരിയരിലും ഉയരം കൂടിയ അടിമാലി എന്നാ സ്ഥലത്തേക്ക് മാറി താമസിപ്പിച്ചു .കാര്യങ്ങള്‍ നിങ്ങള്‍ കരുതുന്നത് പോലെ തമാശ കലര്ത്തവുന്ന ഒന്നല്ല .മറ്റുള്ളവര്‍ ജീവനുവേണ്ടി നെട്ടോട്ടം ഓടുമ്പോള്‍ ലോകത്തിന്റെ സുരക്ഷിതമായ കോണില്‍ ഇരുന്നു നമ്മള്‍ ആരും അവരെ അവഹേളിക്കരുത് .ഞാനും രജനി കാന്ത് അടക്കമുള്ള തമിഴ് നടന്മാരുടെ സിനിമകള്‍ കണ്ടു ആവേശം കൊണ്ട ഒരുത്തന്‍ ആണ് എന്നാല്‍ എന്നു എന്റെ തീരുമാനം മുല്ലപെരിയാര്‍ എന്ന പ്രശ്നം പരിഹരിക്കപെടുന്ന വരെ ഒരു തമിഴ് ചിത്രമോ , ഉല്പന്നങ്ങലോ , സേവനമോ വേണ്ടാന്ന് വയ്ക്കുക എന്നതാണ് അത് എന്റെ സ്വാതന്ത്ര്യം ആണ് ആര്‍ക്കു വേണമെങ്കിലും വിമര്‍ശിക്കാം പക്ഷെ ഞാന്‍ ചെവിക്കൊള്ളില്ല . അത് പോലെ ഇനിയും തമിഴനെ സ്നേഹിക്കുന്ന നിങ്ങളുടെ നിലപാട് നിങ്ങളുടെ സ്വാതന്ത്ര്യം ആണ് അതിനെ ഞാന്‍ വിമര്‍ശിക്കും ചെവിക്കൊള്ളണമോ വേണ്ടയോ എന്നത് നിങ്ങള്ക്ക് വിടുന്നു .

Friday, November 25, 2011

തമിഴന് ഒരു തുറന്ന കത്ത്.!


പ്രിയപ്പെട്ട തമിഴ് സഹോദരങ്ങളെ ( എന്‍ അന്പ് തമിഴ് സഹോദരങ്ങളെ ).

മുല്ലപെരിയാര്‍ എന്ന് താങ്കള്‍ കേട്ടിട്ട് ഉണ്ടാകുമല്ലോ . അത് കേരളത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ താങ്കള്‍ ഞെട്ടരുത് . കാരണം താങ്കളുടെ കലൈജെരും,സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തതിനും ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ സംസാരിക്കാനും ഒക്കെ ആയി കഷ്ട്ടപെട്ടു ജയിലില്‍ കഴിയുന്ന ,മൂന്നു കെട്ടി തമിഴ് പെണ്ണുങ്ങളുടെ ഇടയിലെ സാവിത്രിയും സര്‍വോപരി കവിയും ആയി വാഴുന്ന മകള്‍ കനിമൊഴി അവളുടെ ബോയ്‌ ഫ്രണ്ട് രാജാ, പിന്നെ സിനിമയില്‍ നിങ്ങളെ മേനി കാട്ടി മയക്കി നിങ്ങളുടെ അമ്മയും അതിലുപരി നിങ്ങളുടെ കണ്ണിലുണ്ണിയും തേങ്ങയും ഒക്കെ ആയ മലയാളി MGR അവര്‍കളുടെ SETUP ജയലളിത അമ്മച്ചിയും(ഇങ്ങനെയുള്ളവരെ നിങ്ങള്‍ അമ്മ എന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ വേറെ പേരില്‍ ആണ് വിളിക്കുക ) , പിന്നെ കത്തിക്കാന്‍ പോലും കൊള്ളാത്ത നിങ്ങളുടെ സ്വന്തം വയ്ക്കോല്‍ അണ്ണാച്ചിയും ഒക്കെ നിങ്ങളെ പറഞ്ഞു മനസിലാക്കിയിരിക്കുന്നത് മുല്ലപെരിയാര്‍ എന്നാല്‍ തമിഴ് നാട്ടിലെ ഒരു ഡാം ആണെന്നയിരിക്കും . എന്നാല്‍ അങ്ങനെ അല്ല ഇതു കേരളത്തില്‍ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡാം ആണ് . 125 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുണ്ണാമ്പ് പോലുള്ള പശ വച്ച് ഉണ്ടാക്കിയ ഒരു സാധനം ആണ് ഈ ഡാം . 50 വര്ഷം മാത്രം ആയുസ് പറഞ്ഞ ഡാം എപ്പോള്‍ 125 തികഞ്ഞു നില്‍ക്കുകയാണ് . നിങ്ങളുടെ SETUP അമ്മച്ചി പറഞ്ഞത് ഡാം പുതിയത് പോലെ ഉള്ളതാണ് എന്നാണ് . (അത് അമ്മച്ചിയുടെ ആഗ്രഹം പറഞ്ഞതാണ്‌ അമ്മച്ചിക്കും വയസായെങ്കിലും ഇപ്പോഴും സിനിമയില്‍ ഒരു കൈ നോക്കാന്‍ താല്പര്യം ഉണ്ടാകും നിങ്ങള്‍ അത് സാദിച്ചു കൊടുക്കുക) . എന്നാല്‍ അങ്ങനെയല്ല ഡാമിന്റെ കാര്യം വളരെ കഷ്ട്ടമാണ് നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ നിങ്ങളുടെ വീടിലെ വാട്ടര്‍ ടാങ്കില്‍ ഒരു ചോര്‍ച്ച ഉണ്ടായാല്‍ നിങ്ങള്‍ എത്ര ടെന്‍ഷന്‍ ആകും , ചോര്‍ച്ച വലുതാകാതെ അടക്കാന്‍ നോക്കും ഉള്ളില്‍ സിമന്റ്‌ പൂശും എന്നിട്ടും ചോര്‍ച്ച പൂര്‍ണമായും നീക്കാന്‍ നമുക്ക് കഴിയില്ല അപ്പോള്‍ നമ്മള്‍ സാവധാനം പുതിയ ടാങ്ക് പണിയും . കോണ്ക്രീറ്റ് കൊണ്ട് പണിത ടാങ്കിന്റെ കാര്യം ആണ് ഞാന്‍ പറഞ്ഞത്‌ അതും മാക്സിമം 1000 ലിറ്റര്‍ വെള്ളം കൊള്ളുന്നത്‌ അതിന്റെ ആയുസ് പത്തു വര്‍ഷത്തില്‍ താഴെ ആണ് . അപ്പോള്‍ വെറും ചുണ്ണാമ്പില്‍ പണിത ഡാമിന്റെ കാര്യം ഒന്ന് ഓര്‍ത്തു നോക്കിക്കേ ചിന്തിക്കാന്‍ താങ്കള്‍ക്ക് ദൈവം ബുദ്ധി തരാത്ത കൊണ്ടാണ് ഓര്‍ക്കാന്‍ പറഞ്ഞത് ഓര്‍ക്കാന്‍ ബുദ്ധി വേണ്ടല്ലോ .ചുണ്ണാമ്പില്‍ സിമന്റ്‌ വച്ച് എത്ര കാലം ചോര്‍ച്ച അടക്കാന്‍ പറ്റും .?. പിന്നെ സ്നേഹത്തോടെ പറയട്ടെ മുല്ലപെരിയാര്‍ പ്രശ്നം നിങ്ങളുടെ വെള്ളം കുടി മുട്ടിക്കാന്‍ ആണെന്ന് നിങ്ങള്‍ പറയുമ്പോള്‍ ഇവിടെ തന്നെ ജോലി എടുക്കുന്ന നിങ്ങളുടെ തമിഴന്‍ പോലും നിങ്ങളെ കളിയാക്കും കാരണം വര്‍ഷത്തില്‍ ആറു മാസം മഴയും അമ്പതോളം നദികളും ഉള്ള ഞങ്ങള്‍ക്ക് ഈ മുല്ലപെരിയരിലെ വെള്ളം വച്ച് ഒരു പുല്ലും ചെയ്യാനില്ല എന്ന് താങ്കള്‍ മനസിലാക്കിയാല്‍ നല്ലത് .ചരിത്ര പരമായി പറഞ്ഞാല്‍ പണ്ട് ഇവിടം ഭരിച്ച സായിപ്പു തമിഴന്‍ മാര്‍ കുളിക്കുനില്ല എന്ന് കണ്ടാണ്‌ ഈ കരാര്‍ ഉണ്ടാകിയത് എന്ന് കരുതുന്നു 999 വര്ഷം തമിഴന് കുളിക്കാന്‍ വെള്ളം കൊടുക്കാം എന്ന് ഞങ്ങളുടെ ഏതോ ശശി മഹാരാജാവ് പറഞ്ഞു അത്രെ ,പക്ഷെ 125 കൊല്ലം ആയിട്ടും താങ്കള്‍ ഇപ്പോഴും കുളിക്കാതെ ഇരിക്കുന്നതിനാല്‍ ഇപ്പോള്‍ സായിപ്പു പോലും ശശി ആയി .

ഇനി വെള്ളത്തിന്റെ കാര്യം പറയാം നിങ്ങളുടെ വയ്ക്കോല്‍ അണ്ണാച്ചി കേരളത്തിന്‌ പച്ചക്കറി തരില്ല , അരി തരില്ല എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിഷമിപ്പിച്ചു . മേല്പ്പരഞ്ഞതൊക്കെ ഞങ്ങള്‍ക്ക് വേണ്ടാതായത്‌ കൊണ്ട് ഞങ്ങള്‍ ഒന്നും പറയുന്നില്ല . എങ്കിലും പറയട്ടെ നിങ്ങളുടെ കേരളത്തിനോടും കര്‍ണാടകയോടും ചേര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ആണ് കൂടുതല്‍ കൃഷി എല്ലാം നടക്കുന്നത് .ഈ കൃഷി ചെയ്യുന്ന സാധനങ്ങള്‍ കേരളത്തിലേക്ക് അയക്കുന്നത് സേവനം ഒന്നുമല്ലല്ലോ . ഞങ്ങള്‍ അതിനു പണം തരുന്നുണ്ട് ,മാത്രം അല്ല കൃഷി ചെയ്യാന്‍ ഫ്രീ ആയി വെള്ളവും . ഞങ്ങള്‍ തരുന്ന പണം കൊണ്ടാണ് നിങ്ങള്‍ അവിടെ സിനിമ പിടിക്കുന്നതും രാഷ്ട്രീയം കളിക്കുന്നതും എല്ലാം , മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും അധികം ലോറികള്‍ ഉള്ളത് നിങ്ങളുടെ നാട്ടില്‍ ആണ് അവരൊക്കെ ജീവിക്കുന്നത് ഈ പണം കൊണ്ടാണ് . പിന്നെ ഗള്‍ഫ്‌ , യൂറോപ്പ് , അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ പച്ചക്കറി എല്ലാം കയറ്റുമതി ചെയ്യുന്നത് ഞങ്ങളുടെ കൊച്ചി വഴിയാണ് . പിന്നെ കേരളത്തിലെ ഒരാളും തമിഴ് നാട്ടില്‍ പോയി വിമാനം പിടിക്കണ്ട കാര്യം ഇല്ല എന്നാല്‍ നിങ്ങളുടെ , കന്യകുമാരിക്കാര്‍ , കമ്പം തേനി വാസികള്‍ , നീലഗിരി ജില്ലകര്‍ എല്ലാം കേരള എയര്‍ പോര്‍ട്സ് ആണ് ഉപയോഗിക്കുന്നത്, പിന്നെ ഈ പറയുന്ന ജില്ലക്കാര്‍ക്ക് എല്ലാം മീന്‍ എത്തിച്ചു കൊടുക്കുന്നത് കേരളത്തിലെ തീരങ്ങളില്‍ നിന്നാണ് . അപ്പോള്‍ പറഞ്ഞത് മനസ്സിലായോ , ഞങ്ങള്‍ക്ക് പച്ചക്കറി മാത്രമേ ഇല്ലാത്ത പ്രശ്നം ഉള്ളു . പൈസ ആവശ്യത്തിനു കയ്യില്‍ ഉണ്ട് അത് കൊണ്ട് കുറച്ചു അധികം കൊടുത്തിട്ട് വേറെ എവിടുന്നെങ്ങിലും വാങ്ങും. പക്ഷെ നിങ്ങള്‍ക്കോ പച്ചക്കറികള്‍ എല്ലാം അവിടെ ഇരുന്നു ചീയും , ലോറികള്‍ ഓടാതെ കുടുംബങ്ങള്‍ പട്ടിണി ആകും , പിന്നെ തമിഴന്‍ മാരുടെ ഗള്‍ഫ്‌ എന്നറിയപ്പെടുന്ന ഇവിടെ നിങ്ങള്ക്ക് പകരം വരാന്‍ ബംഗാളിയും ആന്ധ്രക്കാരനും ക്യു നില്‍ക്കുകയാണെന്നും താങ്കള്‍ മറക്കരുത് .
പിന്നെ ഇവിടിടെ സാവിത്രി ചമഞ്ഞും അവിടെ വന്നു തുണി പറിച്ചും അഭിനയിക്കുന്ന നടിമാര്‍ നിറയെ ഉണ്ട് . ഞങ്ങളുടെ നടന്മാരെ വേണ്ടാതെ നടിമാര്‍ക്ക് പിന്നാലെ നിങ്ങള്‍ പോകുന്നത് അവരുടെ എന്ത് കണ്ടിട്ടാണെന്ന് ഞങ്ങള്‍ക്കറിയാം . അവരെ ഒക്കെ നിങ്ങള്‍ ഞങ്ങളുടെ എതിരെ സമരത്തിന്‌ ഇറക്കും എന്ന് ഞങ്ങള്‍ക്കറിയാം . സത്യം പറയട്ടെ അവരോടൊന്നും ഞങ്ങള്‍ക്ക് തീരെ മതിപ്പില്ല നിങ്ങള്‍ക്കെല്ലാം അവര് വലിയ സൌന്ദര്യ ധാമങ്ങള്‍ ആയിരിക്കും , ഇവിടെ വല്ല അമ്പലത്തിന്റെ മുന്‍പിലെ രാവിലെയോ , ഞായറാഴ്ച വല്ല പള്ളിയുടോ മുന്‍പിലോ വന്നു തെണ്ടുന്ന നിന്റെ നാട്ടിലെ പിച്ചക്കാരോട് ചോദിച്ചു നോക്ക് അപ്പോള്‍ മനസിലാകും കേരളത്തിലെ പെണ്ണുങ്ങളുടെ സൌദര്യം എന്താണെന്നു .അത് കൊണ്ട് അവിടെ വന്നു ആടുന്ന പെണ്ണുങ്ങളെ ഒക്കെ നിങ്ങള്‍ തന്നെ വല്ല സെറ്റപ്പ് ഒക്കെ ആക്കി വച്ചോ അവളുമാരെ ഒന്നും ഞങ്ങള്‍ക്ക് വേണ്ട.
മറ്റുള്ളവരെ അധികം ശല്യം ചെയ്യാതെ മാക്സിമം സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍ ആണ് പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് " കടിക്കാത്ത പട്ടിയുടെ വായില്‍ കൊലിട്ടു കുത്തരുത് എന്ന് " നിങ്ങള്‍ ഇപ്പോ അതാണ് ചെയ്യുന്നത് . എല്ലാത്തിനോടും വള വള എന്ന് പ്രതികരിക്കുന്ന നിങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം . ഒരു ഉറപ്പു മാത്രമേ ഞങ്ങള്‍ തരുന്നുള്ളൂ . നിന്നെ പോലെ പുറകില്‍ നിന്നോ , ഒളിച്ചു നിന്നോ , ശരീരത്തില്‍ ബോംബു വച്ച് കെട്ടിയോ, നിലത്തു ബോംബു പാകിയോ ഞങ്ങള്‍ ആക്രമിക്കില്ല , ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പ്രതിരോധം തീര്‍ക്കും അത്ര തന്നെ .

ഒത്തിരി സ്നേഹത്തോടെ ( റൊമ്പ പാശത്തോടെ ).
മരണം കത്ത് കിടക്കുന്ന ഒരു മലയാളി .
നോട്ട് : തമിഴ് അറിയാവുന്ന ആരെങ്കിലും ഇതൊന്നു തര്‍ജിമ ചെയ്തു കൊടുക്കുക .

Thursday, November 24, 2011

ഇതു പോലൊരു സര്‍ദാര്‍ജി നമുക്കും വേണം .?


കേന്ദ്ര കൃഷി മന്ത്രിയും ചെറുപ്പത്തിന്റെ തിളപ്പില്‍ മദാമ് സോണിയക്കെതിരെ സമരം ചെയ്തു പ്രധാനമന്ത്രി സ്ഥാനം നഷ്ട്ടപെടുത്തി ബുദ്ധി മോസം കാണിച്ച ശരത് പവാറിനെ ഒരു സര്‍ദാര്‍ജി ഇന്നുച്ചയ്ക്ക് കരനകുട്ടി നോക്കി ഒന്ന് പൊട്ടിച്ചു .. ലോകം കീഴ്മേല്‍ മരിച്ചു നടന്ന പവാറിന്റെ എല്ലാ പവറും പോയി . ലോകം അങ്ങേരുടെ മുന്‍പില്‍ വട്ടം കറങ്ങി. എന്നിട്ടും കലിപ്പ് തീരാതെ കത്തി ഉയര്‍ത്തി കാണിച്ചു മര്യാദക്ക് ഭരിക്കതിനെ കുറിച്ചും അഴിമതി വിലക്കയറ്റം എന്നിവ കൊണ്ട് പൊരുതി മുട്ടുന്ന കഷ്ട്ടപടിനെ കുറിച്ചും ആക്രോശിച്ചു . നല്ലത് പറയട്ടെ ഈ ഒരു കാര്യം വന്നപ്പോള്‍ പേടിച്ചിട്ടാണോ അതോ അടുത്തത് നമുക്കണോ എന്നോര്‍ത് ബി ജെ പി ക്കാരന്‍ വരെ അതിനതിരെ ശക്തമായി പ്രതികരിച്ചു.

എല്ലാം കണ്ടപ്പോള്‍ കൊതി വന്നു വവരമില്ലാതെ തമിഴറെ പോലെ ചോര തിളച്ചു പറയുന്നതൊന്നും അല്ല . ഭാഷയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന തമിഴനും , തലേകെട്ടിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന സര്‍ദാരിജിമാരും ഒക്കെ തങ്ങള്‍ക്കെതിരെ വിരല്‍ ഉയര്തുന്നവനെ കൂളായി നേരിടുന്ന കാണുബോള്‍ ഇങ്ങളെ ഒരാളെങ്ങിലും നമുക്കുണ്ടയിരുന്നെങ്ങില്‍ എന്ന് ചിന്തിച്ചു പോയ്‌ . തമിഴന് ഇതു വരെ കാര്യം പിടികിട്ടിയിട്ടില്ല . അവനു മുല്ലപെരിയാര്‍ എന്ന് കേട്ടാല്‍ "തണ്ണി പ്രച്ചനെ ". ആണ് . നമ്മള്‍ മലയാളികള്‍ അവടെ നാട്ടില്‍ പോയി പുഴ നമ്മുടെ മണ്ണിലേക്ക് തിരിച്ചു വിട്ടു അവരുടെ വെള്ളം കുടി മുട്ടിച്ചു പോലും . അതും പോരഞ്ഞിട്ട് നമ്മള്‍ ഇനി അവിടെ പുതിയ ഡാം പണിയാന്‍ പോകുന്നവത്രെ ഇപ്പോള്‍ അവിടെ ഒരു ഡാം ഉണ്ടോന്നൊന്നും പല തമിഴനും അറിയില്ല . അവര്‍ക്ക് മുല്ലപെരിയാര്‍ എന്നാല്‍ കേരളം തണ്ണി തരമാട്ടെ എന്ന് പറഞ്ഞു പടിപിച്ചു വച്ചിരിക്കുകയാണ് അവിടുത്തെ രാഷ്ട്രീയ ക്കാരും സിനിമക്കാരും . തമിഴ് പത്രവും ചാനലും സിനിമയും അല്ലാതെ മറ്റൊന്നും വായിക്കാനും കാണാനും കൂട്ടാക്കാത്ത തമിഴനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക അത്ര എളുപ്പവും അല്ല. എല്ലാ തമിഴനും കരുതുന്നത് അവന്‍ സമരം ചെയ്താല്‍ മലയാളി തെണ്ടി പോകും എന്നാണ് . പച്ചകറി കിട്ടില്ല ,അരി കിട്ടില്ല , പണിയെടുക്കാന്‍ ആളെ കിട്ടില്ല , നമ്മുടെ മക്കള്‍ക്ക്‌ പഠിക്കാന്‍ കോളേജ് കിട്ടില്ല എന്നൊക്കെയാണ് . അതാണ് നാം ആദ്യം തിരുത്തേണ്ടത് അതോടെ മുല്ലപെരിയാര്‍ എല്ലാം നമുക്ക് നേരിടാം.

ഒരു ഇരുപതു കൊല്ലം മുമ്പ് തമിഴാന്‍ എന്നാല്‍ കേരളത്തില്‍ ഒരു ടൂറിസ്റ്റ് പോലെ ആയിരുന്നു . എവിടെ കൃഷിപ്പണികളും , കെട്ടിടം പണികളും , എല്ലാം നടത്തിയിരുന്നത് എല്ലാം മലയാളികള്‍ തന്നെ ആയിരുന്നു . വല്ല പാണ്ടി കലവും വില്‍ക്കാന്‍ വരുന്ന വകയില്‍ മാത്രമായിരുന്നു തമിഴന്‍ വന്നിരുന്നത് . എന്നാല്‍ എന്ന് കേരളത്തിന്റെ സമസ്തമേഖലയിലും തമിഴന്‍ പിടി മുറുക്കിയിരിക്കുകയാണ് , അവനില്ലാതെ നമുക്ക് ജീവിക്കാന്‍ ആവാതെ വന്നിരിക്കുന്നു , ഈ തമിള്‍ ആശ്രയത്തില്‍ നിന്നും സ്വയം പര്യാപതതയിലേക്ക് എന്ന് മലയാളി മാറുന്നുവോ അന്ന് നമ്മള്‍ രക്ഷപെടും . കുറച്ചു പച്ചക്കറി സ്വയം കൃഷി ചെയ്യുക , നെല്ല് പരമാവതി കൃഷി ചെയ്യുക , ബാക്കി വേണ്ടത് തമിള്‍ നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തുക , കുട്ടികള്‍ ഒക്കെ എവിടെ തന്നെ പഠിക്കുക ഇപ്പോള്‍ പരമാവതി കോളേജ് ഇവിടെ ഉണ്ടല്ലോ , കുടുംബശ്രീ പോലെ പരമാവതി യുവതി യുവാക്കളുടെ സ്വയാശ്രയ സംഘങ്ങള്‍ രൂപീകരിക്കണം അവര്‍ ചെയ്യട്ടെ നാട്ടിലെ പരമാവതി പണികള്‍ അങ്ങനെ ആദ്യം ഈ തമിള്‍ അടിമത്തത്തില്‍ നിന്ന് നമുക്ക് രക്ഷപെടാം അപ്പോള്‍ മുല്ലപെരിയാര്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ കുറച്ചു കൂടി ക്രിയത്ത്മകമായ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കാകും

സര്‍ദാര്‍ജിമാരെ പോലെ മന്ത്രിമാരുടെ കരണത്ത് അടിക്കണമെന്നും തമിഴനെ പോലെ സ്വയം ചുരുങ്ങി ലോകത്ത് മുഴുവന്‍ പ്രശ്നം ഉണ്ടാക്കി ലോകത്ത് മുഴുവനില്‍ നിന്നും അടി വാങ്ങണം എന്നും പറയുന്നില്ല , പക്ഷെ സ്വയം പ്രതിരോധിക്കാന്‍ പഠിക്കണം , 125 കൊല്ലം പഴക്കമുള്ള ഡാം പുതിയത് പോലെ ഉറപ്പുള്ളതാണ് എന്ന് ജയലളിത പറയുമ്പോള്‍ അതിലും ഉറച്ച മറുപടി കൊടുക്കാന്‍ നമുക്കാകണം. പച്ചക്കറി വണ്ടികള്‍ കേരളത്തിലോട്ടു വിടില്ല എന്ന് വയ്ക്കോ പറയുമ്പോള്‍ നമുക്ക് പച്ചക്കറി നമ്മുടെ കയ്യില്‍ ഉണ്ട് തമിഴ്റെ പച്ചക്കറി വണ്ടിയില്‍ ഇരുന്നു ചീയാതെ സൂക്ഷിക്കാന്‍ പറയണം.നമ്മുടെ പിള്ളേരെ പഠിപ്പിക്കില്ല എന്ന് പറയുമ്പോള്‍ ഒരു കുഴപ്പവും ഇല്ല ഇവിടെ കോളേജ് ഉണ്ട് എന്ന് പറയണം. പിന്നെ ആകെ പ്രശ്നമുള്ളത് കുറെ സിനിമാക്കാര്‍ക്കും , ചില കോര്‍പ്പറേറ്റ് കമ്പനി ആളുകള്‍ക്കും ആണ് . വന്‍കിട കമ്പനികളെ പിണക്കാന്‍ ഒന്നും തമിഴാന് കഴിയില്ല പിന്നെ സിനിമാക്കാര്‍ ,പോകാന്‍ പറ, ഒന്നിനും കൊല്ലത്തവര്‍ വേണേല്‍ കേരളത്തില്‍ സിനിമ പിടിക്കട്ടെ , അല്ലാതെ പണ്ട് പ്രൈമറി സ്കൂള്‍ പിള്ളേര്‍ ഹെഡ് മാസ്റെരിന്റെ അടുത്ത് പരാതി പറയുന്ന പോലെ ഓടി മന്‍മോഹന്റെ അടുത്തോട്ട് ചെന്നിട്ടു കാര്യം ഇല്ല . അങ്ങേര്‍ക്കു തമിഴനെ പേടിയാണ് .
അത് കൊണ്ട് തമിള്‍ ബഹിഷ്കരത്തിലൂടെ ആരംഭിച്ചു , പിറവം തിരഞ്ഞെടുപ്പ് ബഹിഷ്കരത്തില്‍ കൂടി വളര്‍ന്നു മുല്ലപെരിയാര്‍ പ്രശ്നത്തിന് പരാഹാരം കാണാന്‍ ശ്രമിക്കാം , അല്ലെങ്കില്‍ സര്‍ദാര്‍ജി റിയല്‍ ലൈഫിലും ,രജനികാന്ത് സിനിമയിലും കാണിക്കുന്ന കസര്‍ത്ത് കണ്ടു നമുക്ക് കൈ അടിക്കാം ഒരു ഉളുപ്പും ഇല്ലാതെ .

Tuesday, November 22, 2011

മുല്ലപെരിയാരിനായി പിറവത്ത് പകരം വീട്ടാം .




പ്രിയപെട്ടവരെ വീണ്ടും മുല്ലപെരിയരിനെ കുറച്ചു എഴുതേണ്ടി വരുന്നു . മറ്റൊന്നും കൊണ്ടല്ല .ഈ നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ഉള്ള സങ്കടം കൊണ്ടാണ് . നഷനഷ്ട്ടത്തിന്റെ കണക്കുകള്‍ ആര് പറഞ്ഞുതന്നതനെങ്ങിലും അതിന്റെ പത്തില്‍ ഒന്ന് പോലും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് എന്നാ തിരിച്ചറിവാണ് ഇതിനു പ്രേരിപിക്കുന്നത് .ഈ നാടിനെ രക്ഷിക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ കാര്‍ക്ക് കഴിയില്ല .
വിള്ളല്‍ വീണ Damilekku പഠനയാത്ര നടത്തി , സെമിനാര്‍ കൂടി പായസ വിതരണം നടത്താന്‍ മാത്രമേ ഇവന്മാര്‍ക്ക് കഴിയു . ജനങ്ങളുടെ കണ്ണീര്‍ വോട്ടാക്കി മാറ്റാന്‍ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ . കഴിവ് ഇല്ലഞ്ഞിട്ടല്ല താല്പര്യം ഇല്ലാത്തത് കൊണ്ടാണ് . രാഷ്ട്രീയം വേണ്ട എന്നല്ല രാഷ്ട്രീയമായി മാത്രമേ മുല്ലപെരിയാരിനെ രക്ഷിക്കാന്‍ ആകു . പക്ഷെ അതിനു പ്രസ്താവനകള്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല . ഓരോ തവണ കുലുങ്ങുമ്പോഴും ബലഹീനമായ് എന്നറിയാന്‍ ഇവന്മാരുടെ വാക്കുകളോ , പഠന യാത്രയോ ആവശ്യമില്ല നമുക്ക് നടപടികള്‍ ആണ് ആവശ്യം .പക്ഷെ നടപടികള്‍ എടുക്കാന്‍ ഇവന്മാര്‍ തയ്യാറാകിലാ കാരണം മുല്ലപെരിയാര്‍ കര്‍ഷക ആത്മഹത്യയോ , പോലീസ് വെടിവെപ്പോ പോലെ വോട്ടു ബാങ്കിനെ ബാധിക്കുന്ന പ്രശ്നം അല്ല .അപ്പോള്‍ ആണ് പിറവത്തിന്റെ പ്രസക്തി .

പിറവം തിരഞ്ഞെടുപ്പ് ജനങ്ങളെ രക്ഷിക്കാന്‍ ദൈവം തന്ന അവസരം ആയി കരുതാം . വലതിനു പകരം ഇടതിനോ ഇടതിന് പകരം വലതനോ ഇവര്‍ രണ്ടു പേര്‍ക്കും പകരം BJP ക്കോ വോട്ട് ചെയ്യാന്‍ അല്ല ഞാന്‍ പറഞ്ഞത് . അന്ന് പിറവത് ഹര്‍ത്താല്‍ പോലെ ആയിരിക്കണം . കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കണം ഒരുത്തനും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് . ഒരു വോട്ടു പോലും യന്ത്രത്തില്‍ വീഴരുത് . തമിഴന്‍ ജാതി രാഷ്ട്രീയവും , ഭാഷ രാഷ്ട്രീയവും കളിച്ചു വര്‍ഗ വെറി ഉണര്‍ത്തി ആത്മഹത്യ തൊഴിലാളികളെ കൊണ്ട് കാര്യം നേടുന്ന കണ്ടു പേടിക്കണ്ട . ബുദ്ധിയുടെ കാര്യത്തില്‍ മലയാളിയുടെ ഏഴു അയലത് ഇവന്‍ വരില്ല എന്ന് കാണിച്ചു കൊടുക്കണം , തമിഴ്നാട്‌ അല്ല ഇന്ത്യ ആണ് രാജ്യം എന്ന് തമിഴാന് തോന്നില്ല അതിനു വയ്ക്കോലും കച്ചിയും ഒന്നും സമ്മതിക്കില്ല ലോക രാജ്യങ്ങളുടെ ഇടയില്‍ ഇവന്റെ തോന്നിവാസത്തിനു കണക്കു പറഞ്ഞു മടുത്തില്ലേ. അത് കൊണ്ട് പിറവത് നമുക്ക് പകരം വീട്ടാം എന്ന് മുതല്‍ ആരംഭിക്കട്ടെ പ്രവര്‍ത്തനങ്ങള്‍ , വര്‍ഷങ്ങളായി ജനതിപത്യതിന്റെ കാവല്‍ ഭടന്മാര്‍ ആക്കാന്‍ മാറി മാറി ഒടുക്കത്തെ കുത്ത് കുത്തിയില്ലേ എന്ത് നേടി . ഒരു ചുക്കും കിട്ടിയില്ല മരണത്തിന്റെ താഴ്വരയില്‍ ഇരുന്നു സോഷ്യല്‍ സൈറ്റില്‍ ഗ്രൂപ്പ്‌ ഉണ്ടാക്കി കളിച്ചാല്‍ മാത്രം ഒന്നും നേടില്ല . വോട്ടു ചെയ്യാതെ ആരും ലോകത്ത് സമരം ചെയ്തിട്ടില്ല അങ്ങനെ ചെയ്യ് .രാജ്യം നടുങ്ങട്ടെ അപ്പോള്‍ മാത്രെമേ ഇവന്‍ ഒക്കെ ചൂട് ഉണ്ടാകു .. അല്ലെങ്ങില്‍ ഡാം തകരുന്ന വരെ ഇവന്മാര്‍ പഠനം നടത്തും , നമ്മള്‍ വീഡിയോ കണ്ടും ,സിനിമ കണ്ടും രോഷം പ്രകടിപിച്ചിട്ടു കാര്യം ഇല്ല .പിന്നെ ഒരു കാര്യം കൂടി ഈ ഡാം ഇരിക്കുന്നത് തമിഴ്നാട്ടില്‍ ഒന്നും അല്ല നമ്മുടെ കേരളത്തില്‍ ആണ് മലയാളികള്‍ തിങ്ങി താമസിക്കുന്ന സ്ഥലത്താണ് . വിപ്ലവം പുഴുങ്ങിയും നേരിട്ടും ഭക്ഷിക്കുന്ന മലയാളിക്ക് നാണമില്ലേ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ തമിഴന്റെ കാല് പിടിക്കാന്‍ ... ഒരു നൂറു പേരില്ലേ പോയി ഡാം ഇങ്ങു പിടിച്ചെടുക്കാന്‍ .. ആദ്യം ജലനിരപ്പ്‌ താഴ്ത്തട്ടെ .എന്നിട്ട് തുടങ്ങട്ടെ പുതിയ ഡാമിന്റെ പണി . ഈ ത്യാഗം ചെയ്തവരെ ആരും കൈ വിടില്ല ഒരു കോടതിയും അവരുടെ രോമത്തില്‍ പോലും തൊടില്ല .ഇടുക്കി ഡാം തകര്‍ന്നു കഴിഞ്ഞാല്‍ ഇതെല്ലാം വാര്‍ത്തകളില്‍ കാണാം എന്ന് ഒരുത്തനും കരുതണ്ട ഇവിടെ കറന്റ്‌ പോലും ഉണ്ടാകില്ല എന്നോര്‍ക്കുക നമ്മള്‍ ഡാമിന് ബോംബു വച്ച് എന്ന് തമിഴന്‍ വാര്‍ത്തകളില്‍ അലറുമ്പോള്‍ ഉറ്റവരുടെ ശരീരങ്ങള്‍ അറബി കടലില്‍ തേടി നടക്കാന്‍ ആകും മലയാളിയുടെ വിധി .അത് കൊണ്ട് ഈ അവസരം ഉപയോഗിക്കു ,
ഞാന്‍ ഇവിടുത്തെ സകല രാഷ്ട്രീയകരുടെയും തന്തക്കു വിളിക്കുന്നു .ഇടതും വലതും എല്ലാം നപുംസകങ്ങള്‍ ആണെന്ന് പറയുന്നു .ഇവന്മാരൊക്കെ പിതൃ ശൂന്യരോ ബഹു പ്രിതുക്കളുടെ മക്കളോ ആണെന്ന് പറയുന്നു .യുവജനസങ്കടനകള്‍ സമൂഹ്യദ്രോഹികളുടെയും വേശ്യ സന്തതികളുടെയും കൂട്ടമാണെന്ന് പറയുന്നു .തമിഴനെ കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന വരിയുടക്കപെട്ട രാഷ്ട്രീയ കന്നുകാലികല്‍കെതിരെ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്യുന്നു.ഈ വരുന്ന പിറവം ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ചങ്കുറപ്പുള്ള തന്തക്കു പിറന്നവര്‍ ഉണ്ടോ ഇവിടെ ..ബ്ലോഗ്ഗര്‍ ബെര്‍ലി പറഞ്ഞ പോലെ (http://berlytharangal.com/?p=8303 ) പറഞ്ഞപോലെ ലൈക്‌ അടിച്ചും ,കമന്റ്‌ അടിച്ചും ഡാമിന് ഉറപ്പു കൂട്ടാന്‍ ഞാനില്ല ..അറബികള്‍ എന്ന് നാം അവഞ്ജയോടെ വിളിക്കുന്ന സാമൂഹ്ഹം പോലും ഓണ്‍ലൈനില്‍ സങ്കടിച്ചു വിപ്ലവം നടത്തി വിജയിക്കുന്നു ..നമുകെന്തു കൊണ്ട് പറ്റുന്നില്ല . എല്ലാ നടന്മാരുടെയും നാടിനു വേണ്ടവരുടെയും വേണ്ടതവരുടെയും പേരില്‍ ആയിരം ഗ്രൂപ്പുകള്‍ ഇല്ലെ മലയാളിക്ക് എല്ലാത്തിന്റെയും പേര് സേവ് മുല്ലപെരിയാര്‍ എന്ന് ആക്കട്ടെ അങ്ങനെ എല്ലാവരും ഏതെങ്കിലും വഴിയായി മുല്ലപെരിയരുമായ് ബന്ധപെടട്ടെ . ഇപ്പോള്‍ നാട്ടില്‍ ഉള്ള യുവാക്കള്‍ എല്ലാം ക്രമീകരിക്കട്ടെ കൃത്യമായ ദിവസം നോക്കി സാധിക്കുന്ന എല്ലാ പ്രവാസികളും നാട്ടില്‍ വരട്ടെ. ഇതൊക്കെ നടക്കുമോ എന്നാണോ ചിന്തിക്കുന്നെ നടക്കും നടത്തുക ഏറ്റവും കുറഞ്ഞത്‌ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും .

കുരുമുളകില്‍ നിന്ന് ആറ്റം ബോംബ്‌ കര്‍ഷകര്‍ക് പ്രതീഷ നാളം.?


ആത്മഹത്യ ചെയ്യാന്‍ ഒരു നില്‍ക്കുന്ന കര്‍ഷകരെ ഒരു നിമിഷം ഈ പോസ്റ്റ്‌ വായിക്കു നിങ്ങള്‍ ഇനി മുതല്‍ വെറും കൃഷിക്കാരല്ല . അബ്ദുല്‍ കലാമിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷ ആയി മാറേണ്ട ശാസ്ത്രഞ്ജര്‍ ആണ് . വെറും ശാസ്ത്രഞ്ജന്‍ അല്ല ആണവ ശാസ്ത്രഞ്ജന്‍ ഇത്രയും കാലം നിങ്ങള്‍ നടത്തിയ അദ്വാനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഫലമുണ്ടായിരിക്കുന്നു നാളെ അത് നിങ്ങളുടതാണ് ..

എന്താ പേടിച്ചു പോയോ പേടിക്കണ്ട രണ്ടു മൂന്നു വര്ഷം ആയി ഗുജറാത് പോലീസ് നടത്തിയ ഗവേഷണങ്ങള്‍ കഴിഞ്ഞ ദിവസം കോടതി കയ്യോടെ കണ്ടെത്തി വെളിപ്പെടുത്തിയതോടെയാണ് എത്രയും കാലം നമ്മുടെ കര്‍ഷകര്‍ കബളിപ്പിക്കപെടുകയാണ് എന്ന് മനസിലായത് . കാര്യം മനസിലായോ മനസിലാ ആക്കി തരാം . ഗുജറാത് പോലീസിന്റെ കണ്ടുപിടുത്ത പ്രകാരം ഒരു ബോംബുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ താഴെ പറയുന്നവയാണ് .

നല്ലവണ്ണം ഉണക്കിയ കുരുമുളക് = 4 കിലോ
പൊതിച്ച തേങ്ങ കണ്ണുള്ളത് = 10 എണ്ണം
കരിക്ക് = 1 കുല
ഏത്തക്കുല പഴുത്തത് =1
മാരക ആയുധം = 1 ( കരിക്ക് വെട്ടുന്ന വെട്ടുകത്തി മതിയാകും )
കാര്‍ = 1 ( ചുവന്ന കളര്‍ )
ആളുകള്‍ = 4

ഗുജറാത് ഭീകര വിരുദ്ധ സ്ക്വാഡിന്റെ കണ്ടുപിടുത്ത പ്രകാരം കുരുമുളകില്‍ നിന്നാണ് ബോംബുണ്ടാക്കാന്‍ ആവശ്യമുള്ള വെടിമരുന്നു നിര്‍മിക്കുന്നത് . അങ്ങനെ നന്നായി ഉണക്കിയ കുരുമുളക് പൊതിച്ച തേങ്ങയുടെ കണ്ണില്‍കൂടി കുത്തിനിറച്ചു ആവശ്യത്തിനു നീളമുള്ള തിരിയും ഇട്ടാണ് ലഷ്കരി തോയ്ബ പോലുള്ള ഭീകര സംഘടനകള്‍ അതി വിസ്പോടന ശേഷി ഉള്ള ബോംബുകള്‍ ഉണ്ടാക്കുന്നത് .കര്‍ഷകര്‍ക്ക് ഇതില്‍പരം എന്ത് വേണം കൂടാതെ ഇന്നു ഭീകരര്‍ ഉപയോഗിക്കുന്ന ഏറ്റവും അപകടകാരിയ മാരക ആയുധമാണ് കരിക്ക് വെട്ടാന്‍ ഉപയോഗിക്കുന്ന വെട്ടുകത്തി . മേല്‍ പറഞ്ഞ സാധന സമഗ്രികളുമായ് ആരെ കണ്ടാലും ഒരു നിമിഷം വയ്കാതെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം അല്ലെങ്ങില്‍ സാധാരണ നമ്മള്‍ പുറത്തു പോകുമ്പോള്‍ കയ്യില്‍ കരുതാറുള്ള എ കെ ഫോര്ടി സെവന്‍ തോക്ക് എടുത്തു അവരെ വെടിവച്ചു കൊല്ലണം . നിങ്ങക്കയിരിക്കും ഇത്തവണത്തെ പരമവീര ചക്രം .

പ്രിയപെട്ടവരെ ഞാന്‍ മേല്‍പറഞ്ഞത്‌ വെറും ഒരു തമാശ അല്ല . വ്യാജ ഏറ്റു മുട്ടലില്‍ കൊല്ലപെട്ട പ്രാനെഷ് കുമാറിന്റെ കുടുംബത്തെ വേദനിപ്പിക്കാനും അല്ല . ഇന്നലെ സത്യം പുറത്തു കൊണ്ട് വന്നപ്പോള്‍ പ്രാനെഷ് കുമാറിന്റെ അച്ഛന്‍ വെളിപെടുത്തിയ നടുക്കുന്ന സത്യം ആണ് .അത് ഇന്‍റര്‍നെറ്റില്‍ നിന്നും കിട്ടിയത് ചുവടെ ചേര്‍ക്കുന്നു .
********************************************************************************************
2004 ജൂണ്‍ 15.പുലര്‍ച്ച നാലിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ

വധിക്കാന്‍ നഗരത്തിലെത്തിയ നാല് ലശ്കറെ ത്വയ്യിബ തീവ്രവാദികളെ

പൊലീസ് കമാന്‍ഡോകള്‍ വെടിവെച്ചുകൊന്നു.
.

അന്ന് മലയാളികളുടെ തീവ്രവാദ ബന്ധത്തെ കുറിച്് മാധ്യമ പ്രവര്‍ത്തകര്‍

ആവേശ്വജ്ജ്വല കഥകളെഴുതി.... ഇന്ന് സത്യം തെളിയക്കപ്പെട്ടിരിക്കുന്നു...

അന്ന് കള്ളകഥകളെഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും തെറ്റ്

തിരുത്തുമോ...

'തേങ്ങ ബോംബ്, കുരുമുളക് വെടിമരുന്ന്

ഒരിക്കല്‍ ഒരു ചാനലിന്റെ വാര്‍ത്താ പരിപാടിയില്‍ ഞാനും മുകുന്ദന്‍ സി.

മേനോനും കൂടി പങ്കെടുക്കുമ്പോള്‍ വന്‍സാരയെ(ഗുജറാത് പോലീസ് )

ടെലിഫോണ്‍ ലൈനില്‍ കിട്ടി. അപ്പോള്‍ അയാള്‍

പറയുകയാണ്: 'ദാനേദാര്‍ ബാരിത്' അഥവാ, ധാന്യം പോലിരിക്കുന്ന

വെടിമരുന്ന് കൊല്ലപ്പെട്ട ജാവേദിന്റെ കാറില്‍നിന്ന് കിട്ടിയിരുന്നെന്ന്. ദാ ആ
കാണുന്ന കുരുമുളക് ചെടിയില്‍നിന്ന് പറിച്ച നാല്

കിലോ കുരുമുളക് ഉണക്കിയെടുത്ത് ഇവിടെവെച്ചിരുന്നു. അങ്ങനെ എന്റെ

പറമ്പില്‍നിന്ന് പറിച്ച കുരുമുളക് ഉണങ്ങിയതിനെയാണ് അയാള്‍

വെടിമരുന്നാക്കിയത്. കുരുമുളക് ഉണങ്ങിയത്

കറുത്തല്യോ ഇരിക്കുന്നേ? ബോംബുണ്ടാക്കാന്‍വേണ്ടി വെടിമരുന്ന് ചെറുതാക്കി

ഉരുട്ടിയതെന്നാണ് കുരുമുളകിനെ അയാള്‍ വിശേഷിപ്പിച്ചത്.

അതോടൊപ്പം ഇത്രയുള്ള നാളികേരം ബോംബ് ഉണ്ടാക്കാനുള്ള സാധനമാണെന്ന്

പറഞ്ഞ് വന്‍സാര എടുത്തുകാണിച്ചു. മിക്‌സിയില്‍ ഇട്ട് അരക്കാന്‍ ചെറിയ

തേങ്ങ നോക്കി ഇവിടത്തെ

പറമ്പില്‍നിന്ന് പ്രാണേഷ് പോകുംമുമ്പ് എടുത്തിരുന്നു. ചിരവകൊണ്ട് തേങ്ങാപ്പീര

ഉണ്ടാക്കാനൊന്നും അവര്‍ക്ക് അറിയില്ല. അതിനാലാണ് ചെറിയ തേങ്ങ നോക്കിയെടുത്തത്. ആ

തേങ്ങയെടുത്താണ്

ബോംബ് ഉണ്ടാക്കുന്ന സാധനമാണെന്ന് വന്‍സാര പറഞ്ഞത്.അതുപോലെ, മോഡിയെ കൊല്ലാന്‍

ചെന്നയാളുടെ വണ്ടിയുടെ ഡിക്കിയില്‍നിന്ന് ഒരു പഴുത്ത ഏത്തക്കൊല കിട്ടുമോ? ദാ, ഇവിടന്ന്

കിളച്ചുകൊണ്ടുപോയ നാലു കിലോ ഇഞ്ചിയും അതിലുണ്ടായിരുന്നു. 21 തേങ്ങ വേറെയും. പത്ത്

കരിക്ക് വരുന്ന ഒരു ചെന്തെങ്ങിന്റെ കുലയും എടുത്തിരുന്നു. അതില്‍നിന്നവര്‍ യാത്രക്കിടെ

വെട്ടിക്കുടിച്ചതിന്റെ ബാക്കിയും ഡിക്കിയില്‍നിന്ന് കണ്ടെത്തിയതാണ്. മാരകായുധമെന്ന്

വിശേഷിപ്പിച്ച മറ്റൊന്ന് ഇവിടെ ഉണ്ടായിരുന്നു, ഒരു വെട്ടിരുമ്പ്. തേങ്ങ വെട്ടിവെട്ടി വളഞ്ഞ ഒന്ന്.

അത്

നിനക്കങ്ങ് തന്നേക്കാമെന്ന് പറഞ്ഞ് മകന് കൊടുത്തുവിട്ടത് ഞാനാണ്. വഴിയില്‍ കരിക്ക്

വെട്ടിക്കുടിക്കുന്നതിന് സഹായകമാകുമല്ലോ. അതിനെയാണ് മോഡിയെ കൊല്ലാന്‍ കൊണ്ടുചെന്ന

മാരകായുധമാക്കിയത്! എന്തു ചെയ്യും നമ്മള്‍...'

-ഗോപിനാഥന്‍പിള്ള(പ്രനെഷിന്റെ പിതാവ് )

..

കേരളകൗമുദി ഡല്‍ഹിയിലെ പ്രത്യേക ലേഖകന്‍ മലയാളികളുടെ അന്താരാഷ്ട

ഭീകര ബന്ധങ്ങളെ കുറിച്ച് എഴുതിയ കഥകള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്...ആ

പ്രത്യേക ലേഖകന്‍ ഇന്നും പത്രപണി തുടരുകയാണ്....

********************************************************************************************************

അത് കൊണ്ട് ഗുജറാത്തിലും മറ്റും ജോലി ചെയ്യുന്ന മക്കളുടെ മാതാപിതാക്കള്‍ ശ്രെദ്ധിക്കുക നാട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ സ്നേഹത്തോടെ തേങ്ങ ,മാങ്ങാ, ചക്ക ,തുടങ്ങിയ സാധനങ്ങള്‍ കൊടുത്തു വിട്ടു അവരെ കൊലക്ക് കൊടുക്കരുത് നിങ്ങള്‍ ഭീകര വാദികളുടെ മാതാപിതാക്കള്‍ എന്നു മുദ്ര കുത്തപെടാനും ഇടയകാതിരിക്കട്ടെ .