Wednesday, November 30, 2011

മുല്ലപെരിയാര്‍! തകര്‍പ്പന്‍ പരിഹാരവുമായി രാഷ്ട്രീയക്കാര്‍ ?.


പ്രിയപെട്ടവരെ നമ്മുടെ മുറവിളി രാഷ്ട്രീയ ബധിര കര്‍ണങ്ങളില്‍ പതിച്ചു തുടങ്ങി . ഇതാ രാഷ്രീയക്കാര്‍ സംഘം ചേര്‍ന്ന് മുല്ലപെരിയറിനു പഠന യാത്ര തുടങ്ങി കഴിഞ്ഞു . ഇതിനു വേണ്ടിയല്ലേ നമ്മള്‍ ഇത്രയും ബഹളം വച്ചത് ഇതാ എല്ലാം പരിഹരിക്കപെടാന്‍ പോകുന്നു .എന്ന് രാവിലെ സഖാവ് വീ എസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷവും രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ വലതു പക്ഷവും മുല്ലപെരിയാര്‍ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു . മിനുട്ടുകളുടെ വ്യത്യാസത്തില്‍ ആണ് രണ്ടു ടീമുകളും മുല്ലപെരിയറില്‍ എത്തിയത് . ഡാം പൊട്ടി ഒഴുകി വരുന്ന വെള്ളത്തിന്‌ LDF , UDF വ്യത്യാസം കണ്ടു പിടിക്കാനും അതനുസരിച്ച് കൈ കാര്യം ചെയ്യാനും ഉള്ള കഴിവ് ഉള്ളത് കൊണ്ട് പ്രത്യേകം അലങ്കരിച്ച രണ്ടു ബോട്ടുകളില്‍ ആയിട്ടാണ് രാജാക്കന്മാര്‍ എഴുന്നള്ളുന്നത് . ഉടനെ തന്നെ മുസ്ലിം ലീഗ് , ബി ജെ പി , കേരള കോണ്‍ഗ്രസുകള്‍ , എന്‍ സി പി , ജെ എസ് പി , സി എം പി എന്നിങ്ങനയുള്ള എല്ലാ പാര്‍ട്ടികളും വ്യതസ്തമായി വേറെ വേറെ ബോട്ടുകളില്‍ ഡാം സന്ദര്‍ശിക്കുന്നതയിരിക്കും . നമ്മുടെ ഒരു കഷ്ട്ടം നോക്കണേ മലയാളിയുടെ ജീവന്റെ പ്രശനം വരുമ്പോള്‍ പോലും ഒന്നിച്ചു ചേര്‍ന്ന് കാര്യങ്ങള്‍ നീക്കാന്‍ ഇവര്‍ക്ക് രാഷ്രീയ അയിത്തം സമ്മതിക്കുന്നില്ല . ഒരുമിച്ചു പോയാല്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞു പോകുമോ എന്ന് കരുതി ആയിരിക്കണം ഇത്തരം നാടകങ്ങള്‍ . അതായതു ജനങ്ങളുടെ ജീവന്‍ അല്ല അവരുടെ കണ്ണില്‍ പൊടിയിട്ടു ആള്‍ ആകുകയാണ് ഇവരുടെ ലക്ഷ്യം .

സന്ദര്‍ശം മാത്രമല്ല എല്ലാവരും ചില ചില കണ്ടു പിടുത്തങ്ങള്‍ നടത്തുകയും പരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു . ഇതാണ് പറഞ്ഞത് കാര്യം നടക്കണമെങ്കില്‍ രാഷ്ട്രീയക്കാര്‍ വേണമെന്ന് . നമ്മള്‍ വെറുതെ കിടന്നു കുരചിട്ടോ , ഇന്‍റര്‍നെറ്റില്‍ ലൈക്‌ അടിച്ചാലോ ഒന്നും ഇതു പോലെയുള്ള കാര്യങ്ങള്‍ നടക്കുമോ . നമ്മുടെ രമേശ്‌ ചെന്നിത്തല ആണ് കാര്യം പറഞ്ഞത് ഡാമിന്റെ സ്ഥിതി അതീവ ഗുരുധരം ആണ് പോലും. ചോര്‍ച്ച കൂടിയിട്ടുണ്ടത്രേ . സ്ഥിതിഗതികള്‍ അതീവ ഗുരുതരം ആണെന്ന് ബോദ്യപെട്ടുവത്രേ . അത് കൊണ്ട് ഉടനെ തന്ന ഇതിനു പരിഹാരം കാണണം പോലും . നല്ല കാര്യം എങ്കിലും ഒന്ന് ചോദിക്കട്ടെ . താങ്കള്‍ എപ്പോഴാണോ ഏതൊക്കെ അറിഞ്ഞത് ഈ കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണോ തണുപ്പ് കൊണ്ട് ഈ മലകയറി വന്നത് . പിന്നെ ഇതിനു പരിഹാരം കാണണം എന്ന് താങ്കള്‍ പറയുന്നത് ആരോടാണ് . താങ്കള്‍ ഒന്നാമന്‍ ആയിരിക്കുന്ന കേരളം ഭരിക്കുന്ന സര്ക്കാരിനോടോ . അതോ കേന്ദ്രം ഭരിക്കുന്ന താങ്കളുടെ തന്നെ പാര്‍ട്ടിയോടോ . ഉരല് പോയി മദ്ദളത്തോട് സങ്കടം പറയും പോലെ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇതിനു ഞങ്ങള്‍ എന്ത് പഴമൊഴിയാണ്‌ പറയുക . ഏതെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ പറ .

കഴിഞ്ഞില്ല ഇതൊന്നും ഒരു ചുക്കുമല്ല സഖാവ് വീ എസ് പറഞ്ഞത് കേട്ടാല്‍ നിങ്ങള്‍ ആവേശം കൊണ്ട് പുളകിതരാകും . ചോര തിളച്ചു മറിയും ഇത്രയും ആവേശകരമായ ഒരു പ്രസ്താവന അടുത്ത കാലത്തൊന്നും ഒരു രാഷ്ട്രീയക്കാരനും പറഞ്ഞിട്ടില്ല . സര്‍ക്കാര്‍ അനുവദിച്ചാല്‍ ഡാം ഇടതു പക്ഷം പണിയുമത്രേ . അതിനു വേണ്ട പണം ബക്കറ്റു പിരിവു നടത്തി സമാഹരിക്കും പോലും . ഓ രോമാഞ്ചം രോമാഞ്ചം കണ്ടു പഠിക്ക് സോഷ്യല്‍ സൈട്ടുകാരാ . ചുമ്മാ ഇരുന്നു ല്യ്ക്കും കമന്റും ഇടുന്നതല്ലാതെ എങ്ങനെ ഒരു പ്രസ്താവന നടത്താന്‍ നിന്നെ കൊണ്ട് പറ്റിയോ . എന്നാലും അല്ല കോയ ഈ വീ എസ് അല്ലായിരുന്നോ ആറുമാസം മുമ്പ് സര്‍ക്കാരും അത് പോലെ തന്നെ ഇടതു പക്ഷവും സഖാവിനു തന്നെ ഒരു അനുമതി കൊടുത്തു ഇടതു പക്ഷത്തിനു അങ്ങ് പണിതു കൂടാരുന്നോ ? . അതോ ചേരന്‍ പറഞ്ഞ പോലെ ഈ ഡാം ഇന്നലെ പൊങ്ങി വന്നതാണോ . എനിക്കറിയില്ല പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തെറ്റ് ചൂണ്ടിക്കാണിച്ചതിനു ശേഷം എന്നെ കല്ലെറിയട്ടെ .

കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും വീ എസ് പറഞ്ഞതില്‍ കാര്യം ഇല്ലാതെ ഇല്ല . ഇടതു പക്ഷം കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും പണം പിരിച്ചു ഒരു ഡാം പണിയട്ടെ . കൂടുതല്‍ സംസ്ഥാനങ്ങളില്‍ പിടി പാടുള്ള കൊണ്ഗ്രെസ്സ് , ബി ജെ പി എന്നിവര്‍ കൂടുതല്‍ പണം പിരിച്ചു വേറെ വേറെ രണ്ടു കൂറ്റന്‍ ഡാം പണിയട്ടെ . പ്രാദേശിക പാര്‍ട്ടികളായ മുസ്ലിം ലീഗ് , കേരള കോണ്‍ഗ്രസ്‌ എന്നിവര്‍ മലപ്പുറത്ത്‌ നിന്നും കോട്ടയത്ത്‌ നിന്നും പണം സമാഹരിച്ചു ഓരോ ബേബി ഡാമുകള്‍ വീതം പണിയട്ടെ . പിന്നെ ഉള്ള പീക്കിരി പാര്ട്ടികളൊക്കെ ആവും പോലെ പണം സമാഹരിച്ചു വല്ല ചെക്ക്‌ ഡാമോ , തടായണയോ ഉണ്ടാക്കട്ടെ എല്ലാം വേറെ വേറെ വേണം . അത് കഴിഞ്ഞാല്‍ പിന്നെ മുല്ലപെരിയാര്‍ പൊട്ടിയാലും ഇതില്‍ ഏതിലെങ്ങിലും ഒക്കെ തങ്ങി നില്‍ക്കുമല്ലോ .നമ്മുടെ ഒരു ഗതികെടെ ..?
KEYWORDS: MULLAPERIYAR ,DAM 999, KERALA , TAMILNADU

Tuesday, November 29, 2011

തങ്ക തമിഴന്‍ ചേരന്‍ വാഴ്കെ !



എന്തുവാടെ ഇവന്‍ മലയാള സിനിമ നടന്മാരെ കിടന്നു ചൊറിയുന്നത് എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു അങ്ങനെ ഇരിക്കുമ്പോഴാണ് തമിഴ് സിനിമ സംവിധായകന്‍ ചേരന്‍ ചൊറിയാന്‍ അങ്ങേരുടെ പുറം കൊണ്ട് വന്നിരിക്കുന്നത് . മുല്ലപെരിയാര്‍ വിഷയത്തില്‍ ആദ്യമായി ഒരു തമിഴ് സിനിമ പ്രവര്‍ത്തകന്റെ പ്രതികരണം കിട്ടി . ഇവിടുത്തെ നടന്‍മാര്‍ തങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ തമിഴ് നാട്ടില്‍ എങ്ങെനെ പോകും എന്ന് വിഷമിച്ചിരിക്കുമ്പോള്‍ എല്ലാവര്ക്കും മാതൃക ആയി ചേരന്‍ നമ്മുടെ സ്വന്തം കേരളത്തില്‍ വന്നിട്ടാണ് അദേഹത്തിന്റെ നിലപാട് വ്യകതമാക്കിയിരിക്കുന്നത് . കാരണം അങ്ങേര്‍ അങ്ങ് അന്തപുരിയില്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തില്‍ ആണ് . അതിര്‍ത്തിയില്‍ ആരെയും കടത്തി വിടാതെ ജാഗ്രതയോടെ ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ സിംഹങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു . കഷ്ട്ടപടെല്ലാം അയ്യപ്പനെ കാണാന്‍ വരുന്ന അണ്ണന്മാര്‍ക്ക്. ഇനി ചേരന്‍ കാണിക്കുന്ന കണ്ടു ഏതെങ്കിലും ഒരു മലയാളി ഒരു കാമറയും ആയി തമിഴ് നാട്ടില്‍ ഒന്ന് ചെന്ന് നോക്ക് . പിന്നെ എവിടെ അങ്ങേരുടെ ഭൌതിക ദേഹത്ത് റീത്ത് വെയ്ക്കേണ്ടി വരും . ഡാം 999 എന്നാ സിനിമയുടെ വര്‍ക്ക് നടന്ന ലാബ്‌ കല്ലിന്മേല്‍ കല്ല്‌ ശേഷിപ്പികാതെ അണ്ണന്‍ മാര്‍ അടിച്ചു തകര്‍ത്തത് ഒര്മയുടെല്ലോ .ചേരന്‍ പറഞ്ഞത് കാണാന്‍ താഴെ തന്ന വീഡിയോ നോക്കുക .



എന്ത് മാന്യമായിട്ടാണ് ചേരന്‍ കാര്യം പറഞ്ഞത് . ഡാമിന് നല്ല ഉറപ്പുണ്ട് എന്നാണ് അണ്ണാച്ചി എഞ്ചിനീയര്‍ പറഞ്ഞത് . ഇനി കേരള എഞ്ചിനീയര്‍ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞാല്‍ ഇവരുടെ രണ്ടു പേരുടെയും ഡിഗ്രി ഒറിജിനല്‍ ആണോ എന്ന് നോക്കാം . പിന്നെ കഴിഞ്ഞ പത്തു വര്‍ഹം ആയിട്ടാണ് ഈ മുല്ലപെരിയാര്‍ എന്ന് പറഞ്ഞു ബഹളം തുടങ്ങിയത് . അത് ആരുടെയോ ഗൂഡാലോചന ആണ് അത് നിങ്ങള്‍ കണ്ടു പിടിക്കണം സിനിമ പിടിക്കാന്‍ ഉള്ളത് കൊണ്ട് എനിക്ക് സമയമില്ല . പിന്നെ അവസാനം ഒരു ജാമ്യം എടുക്കല്‍ രണ്ടു കൂട്ടര്‍ക്കും പ്രശ്നം ഇല്ലാതെ പ്രശ്നം തീര്‍ക്കണം. അതായതു ഒരാളുടെ കരണത്ത് ഒന്ന് പൊട്ടിച്ചിട്ട് എന്താ പ്രശനം എന്ന് ചോദിക്കുന്ന പോലെ .നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ചേരന്‍ പറഞ്ഞതിനെ ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഇങ്ങനെ പറയാം . " ഡാമിന് ഒരു കുഴപ്പവും ഇല്ല ഇതൊക്കെ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ കേരളം കൊണ്ട് വന്ന ഗൂഢാലോചന ആണ് അത് കൊണ്ട് പുതിയ ഡാം വേണം എന്നാ ആവശ്യത്തിനു വലിയ പ്രസക്തി ഒന്നും ഇല്ല " . ഇതു തന്നെയാണ് ജയലളിത പറഞ്ഞത് . പിന്നെ ചേരന്‍ പറഞ്ഞത് കേട്ടുകൊണ്ട് ഓസ്കാര്‍ അവാര്‍ഡ്‌ വാങ്ങിയ നടന്‍ അഭിമുഖം കൊടുക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്ന നയികെയെ പോലെ ഒരു നടിയെ കണ്ടോ . അവള്‍ക്കുള്ളത്‌ നിങ്ങള്‍ എന്റെ കണക്കില്‍ പെടുത്താതെ നേരിട്ട് കൊടുക്കുക . പിന്നെ വേറെ ഒരു മലയാളി നടിയും അവിടെ നില്‍ക്കുന്ന കണ്ടു . ഇതാണ് ഇവരുടെ സംസ്കാരം "എന്റെ നാട്ടുകാര്‍ മുഴവന്‍ മുങ്ങിച്ചത്താലും വേണ്ടില്ല എന്റെ തുണിയുടെയും , ശരീരത്തിന്റെയും അളവെടുക്കാന്‍ കാത്തിരിക്കുന്ന അണ്ണാച്ചിയെ എനിക്ക് മറക്കാന്‍ പറ്റില്ല". അപ്പൊ അവരുടെ കാര്യം നിങ്ങള്‍ ഏറ്റെടുക്കുക .

മലയാളി വികാരത്തിന് അടിമപ്പെടുകയാണ് എന്ന് പറയുന്ന ചില ദേശീയ സ്നേഹികള്‍ ഇവിടെ ഉണ്ടല്ലോ. അവര്‍ ഒക്കെ കണ്ടു പഠിക്കട്ടെ മലയാളിയുടെ സഹിഷ്ണുത എന്താണെന്നു നമ്മുടെ നാട്ടില്‍ വന്നു നമ്മുടെ നിലപാടിനെ എതിര്‍ത്തിട്ടും ചേരനും ടീമും ഷൂട്ടിംഗ് തുടരുന്നു അതും സര്‍ക്കാരിന്റെ സ്വന്തം പൂജപ്പുര ജയിലില്‍ . ഇനി വേണമെങ്കില്‍ ജയില്‍ മന്ത്രിയെയും , മുഖ്യ മന്ത്രിയെയും കണ്ടു കുറെ യൂത്തന്മാരെയും , യുവജന സംഘടന നേതാക്കളെയും വിളിച്ചു ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് കാവല്‍ ഏര്‍പെടുത്താം . പിന്നെ ചേരന്റെ പടം ഇറങ്ങുമ്പോള്‍ മുല്ലപെരിയാര്‍ മുതല്‍ പെരിയാര്‍ ഒഴുകുന്ന വഴിയില്‍ എല്ലാം കട്ട് ഔട്ട്‌ വച്ച് പാലഭിഷേകം നടത്താം മതിയാകുമോ സ്നേഹിതരെ . അതില്‍ കൂടുതല്‍ എന്ത് സഹിഷ്ണുത ആണ് മലയാളി കാണിക്കേണ്ടത് .

Monday, November 28, 2011

സലിം കുമാര്‍ ചവറ്റു കുട്ടയിലേക്ക് ?




മലയാളത്തിന്റെ അഭിനഭ ചാര്‍ലി ചാപ്ലിന്‍ എന്നു സ്വയം വിശ്വസിക്കുന്ന സലിം കുമാര്‍ താങ്കളോട് ഞങ്ങള്‍ക്ക് ഇപ്പോള്‍ കടുത്ത അമര്‍ഷം ആണ് . ഓസ്കാര്‍ നോമിനേഷന് പോയിരിക്കുന്ന താങ്കളുടെ ആദമിന്റെ മകന്‍ അബുവിന് എന്തൊക്കെ അവാര്‍ഡ്‌ കിട്ടിയാലും താങ്കള്‍ക്ക് ഒരു അവാര്‍ഡ്‌ പോലും കിട്ടരുതേ എന്നു ഞങ്ങള്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കും . ഇനി അത് താങ്കള്‍ക്ക് കിട്ടിയാല്‍ പോലും പട്ടിയുടെ കഴുത്തില്‍ അണിയിച്ച ഹാരമായി മാത്രമേ ഞങ്ങള്‍ കാണൂ. ഈ ദിവസം താങ്കളുടെ കലണ്ടെരില്‍ കുറിച്ച് വച്ചോ അന്ഗീകാരങ്ങള്‍ തേടി വന്നപ്പോള്‍ കൈ പിടിച്ചു വളര്‍ത്തിയ ജനത്തിന്റെ വേദന മറന്ന ദിവസം . തനിക്കു കിട്ടിയ അവാര്‍ഡ്‌ കേരളത്തിലെ ജനങ്ങളുടെ ഭീതിക്ക് ഒരു പരിഹാരം ആയിട്ട് ഞാന്‍ തന്നെ വന്നു വാങ്ങിക്കോളം എന്ന് പറഞ്ഞ രഞ്ജിത്തിന്റെ മുഖത്ത് താങ്കള്‍ കാര്‍ക്കിച്ചു തുപ്പിയപ്പോള്‍ താങ്കള്‍ ഇറങ്ങി പോയത് കേരളത്തിലെ മൂന്നു കോടി ജനങളുടെ മനസില്‍ നിന്നും കൂടിയാണ്. ഇനി നിങ്ങളെ കാണണമെങ്കില്‍ ചാനലുകാരും പത്രക്കാരും താങ്കളുടെ വീട്ടില്‍ വരേണ്ടി വരും മനസിലായില്ലേ താങ്കള്‍ വീട്ടില്‍ ഇരിക്കേണ്ടി വരും എന്ന് ഒരു പടം പോലുമില്ലാതെ.

രഞ്ജിത്തിന്റെ പ്രസ്താവന ഒരു സാഹചര്യത്തിലും താങ്കളെ മുറിപെടുതുന്ന ഒന്നായിരുന്നില്ല . അയാള്‍ അവാര്‍ഡ്‌ നിരസിച്ചു പോലും ഇല്ലായിരുന്നു . 30 ലക്ഷം ആളുകള്‍ ജീവന് വേണ്ടി സമരം ചെയ്യുമ്പോള്‍ നടക്കുന്ന ഒരു ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അത് താങ്കള്‍ക്ക് അവാര്‍ഡ്‌ കിട്ടുന്നതിനുള്ള എതിര്‍പ്പ് കൊണ്ടാണ് എന്ന് താങ്കള്‍ കരുതിയെങ്കില്‍ അത് താങ്കളുടെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അപകര്‍ഷധബോധം കൊണ്ടാണ് . അവാര്‍ഡ്‌ ആഘോഷങ്ങള്‍ മാറ്റിവയ്ക്കണം ( അങ്ങനെ ആരും പറഞ്ഞിട്ടില്ല) എന്ന് പറയുന്നത് പ്രഹസനമാണ് എന്നാണ് താങ്കള്‍ പറഞ്ഞത് . പ്രഹസനം എന്നാ വാക്കിന്റെ അര്‍ഥം എന്താണെന്നു താങ്കള്‍ക്ക് അറിയാമോ അത് പരിഹാസം അഥവാ ഉറക്കെയുള്ള ചിരി എന്നാണ് ഇവിടെ ആര് ആരെയാണ് പരിഹസിച്ചത്‌ . വായിക്കുന്ന ജനത്തിന് മനസിലാകും ജങ്ങല്കൊപ്പം നിന്ന ഒരു കലാകാരനെയാണ് താങ്കള്‍ പരിഹസിച്ചത്‌ , അതായതു താങ്കളെ വളര്‍ത്തിയ ജനത്തെ ആണ് താങ്കള്‍ പരിഹസിച്ചത്‌ . അത് ഈ ജനം മറക്കില്ല അഹങ്കാരികളും വന്ന വഴി മറന്നവരുമായ നിരവധി പേരെ ചവറ്റുകുട്ടയില്‍ എറിഞ്ഞ ചരിത്രം ഈ ജനത്തിനുണ്ട് . താങ്കളുടെ സ്ഥിതിയും വ്യത്യസ്തമാകാന്‍ ഇടയില്ല .

മഹാനായ നബിയുടെ പരിശുദ്ധമായ മക്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യ സ്നേഹി ആയി അഭിനയിച്ചു തകര്‍ത്ത താങ്കള്‍ മനുഷ്യ സ്നേഹം തൊട്ടു തീണ്ടാത്ത, പ്രഹസനം നടത്തുന്ന വെറും ഒരു പ്രഹാസകന്‍ ( നടന്‍ ) ആണെന്ന് ജനത്തിന് മനസിലായി. ഈ ചിത്രം മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ ഉള്ള അവസരത്തിന് വേണ്ടിയായിരിക്കാം താങ്കളുടെ തമിഴനെ പിണക്കാതെ ഉള്ള നിലപാടുകള്‍ . പക്ഷെ മനുഷ്യ സ്നേഹത്തിന്റെ കഥ പറഞ്ഞ സലിം അഹമെദ് പോലും താങ്കളെ ഇനി അതിനു വിളിക്കും എന്ന് തോന്നില്ല കാരണം എല്ലാവരും മനസിലാക്കിയിരിക്കുന്നു താങ്കള്‍ വെറും ഒരു നടന്‍ ആണെന്ന് .

Sunday, November 27, 2011

നാണം കെട്ടവന്റെ ഹര്‍ത്താല്‍ .!




മുല്ലപെരിയാര്‍ പ്രശ്നത്തിന് പരിഹാരം കാണും വരെ അതിനെ പറ്റി മാത്രമേ എഴുതു എന്ന് മലയാളം ബ്ലോഗ്ഗെര്മാര്‍ ശപഥം ചെയ്തിരിക്കുകയാണ്.ആരൊക്കെ എന്തൊക്കെ വിമര്‍ശനങ്ങള്‍ പറഞ്ഞാലും മുംബെങ്ങും കാണാത്ത വിധം ആളുകളുടെ ഒരു കൂട്ടായ്മയും പ്രതിഷേധങ്ങളും വന്‍ തോതില്‍ ദിനം തോറും വര്ധിച്ചുകൊണ്ട് ഇരിക്കുകയാണ് . അതില്‍ നല്ലൊരു പങ്കും രാഷ്ട്രീയക്കാര്‍ക്ക് എതിരെ കൂടി ആയിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രശ്നത്തെ ലാഘവത്തോടെ സമീപിച്ചു വേശ്യ വൃത്തി പെണ്‍വാണിഭങ്ങള്‍ ആയി കൊട്ടി ഘോഷിച്ചു കൊണ്ടും ,മറിക്കാന്‍ കിടക്കുനവന്റെ നെഞ്ചത്ത് ജന സംബര്‍ക്കപരിപാടി നടത്തിയും, എതിര്പാര്‍ത്ടിക്കാരന്റെ ജാതിയെ പറ്റി സര്‍വേ നടത്തിയും, കേന്ദ്ര മന്ത്രിസഭയിലെ കേരള സിംഹങ്ങള്‍ കോന്തന്‍ കൊല്ലത് പോയ പോലെ തെക്ക് വടക്ക് നടക്കുന്നതും കണ്ടപ്പോള്‍ ജനങള്‍ക്ക് അവരോടു രോഷം ഉണ്ടാക്കുക സ്വാഭാവികം .രാഷ്ട്രീയ ക്കാര്‍ പ്രതികരിക്കുന്നില്ല പ്രതികരിക്കുന്നില്ല എന്നായിരുന്നു എല്ലാവരുടെയും പരാതി .

ഇപ്പോ എല്ലാവര്ക്കും സമാധാനം ആയല്ലോ രാഷ്ട്രീയക്കാര്‍ പ്രതികരിച്ചു തുടങ്ങി എന്ന് ഇടതും വലതും ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുന്നു . നാളെ കേരള കോണ്‍ഗ്രസ്സും ബി ജെ പി യും ചേര്‍ന്ന് നാലു ജില്ലകളില്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുന്നു . ഇന്നത്തെ വലതു പക്ഷക്കാരുടെ കൂടെ ഉള്ളവരാണ് കേരള കൊണ്ഗ്രെസ്സ് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ . അവര്‍ എന്തിനാണ് വേറെ ഹര്‍ത്താല്‍ നടത്തുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ മറുപടി മാത്രം . പുര കത്തുമ്പോള്‍ വാഴ വെട്ടുക അല്ലെങ്കില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക . മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കൂടി രാഷ്ട്രീയമായ ഒരു ഉയര്‍ച്ച അതാണ് അവര്‍ പ്രതീക്ഷിക്കുന്നത് . ഇനി ഇതിന്റെ ചുവടു പിടിച്ചു രണ്ടു ഗ്രൂപ്പിലും പെട്ട എല്ലാ ഘടക കഷികളും ഹര്‍ത്താല്‍ നടത്തിയാല്‍ ഈ വര്ഷം അങ്ങ് തീര്‍ന്നു കിട്ടും . എല്ലാവര്ക്കും വീട്ടില്‍ ഇരിക്കാം . ഇനി ഈ സമയത്താണ് ഡാം തകരുന്നത് എങ്കില്‍ മരണ സംഖ്യാ പരമാവതി ഉയര്‍ത്താനും ഇതു സഹായിക്കും.

"എടൊ നാണം കേട്ട രാഷ്ട്രീയക്കാര ഈ ഹര്‍ത്താല്‍ കൊണ്ട് എന്താണ് നീ ഉദേശിക്കുന്നത് എല്ലാവരും പണിമുടക്കി വീട്ടില്‍ കയറി ഇരുന്നാല്‍ എല്ലാ പ്രശ്നവും തീരുമോ. നമ്മുടെ പൊതുമുതല്‍ എറിഞ്ഞു തകര്‍ത്താല്‍ മുല്ലപെരിയാര്‍ പ്രശ്നം തീരുമോ . നിങ്ങള്‍ കൂട്ടം കൂടി വല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മുന്‍പില്‍ പ്രകടനം നടത്തിയാല്‍ എന്ത് പ്രയോജനം ആണ് ഉള്ളത് . നിന്റെ ഈ ഹര്‍ത്താല്‍ കേരളത്തിലെ ജനങ്ങള്‍ക്കെതിരെ ആണ് . നീ നിനക്കെതിരെ സമരം ചെയ്താല്‍ നിനക്ക് ജയിക്കാന്‍ കഴിയുമോ . നിനക്കൊകെ ചങ്കൂറ്റം ഉണ്ടെങ്കില്‍ നിന്റെയൊക്കെ പാര്‍ട്ടിയുടെ തമിഴ് നാട് ഘടകങ്ങളെ കൂട്ട് പിടിച്ചു അവിടെ പോയി ഹര്‍ത്താല്‍ നടത്തു . അല്ലെങ്ങില്‍ ഒരു വിമാനം പിടിച്ചു ഡല്‍ഹിക്ക് പോയി അവിടെ സമരം നടത്ത്.എന്താ പേടിച്ചു പോയോ ?. തിണ്ണ മിടുക്ക് കാണിക്കാനും സ്വന്തം നാട്ടിലെ പൊതുമുതല്‍ നശിപ്പിക്കാനും ഏതു പട്ടിക്കും കഴിയും .മുറ്റത്ത്‌ കിടന്നു കുരച്ച ഒരു പട്ടിയും ആരെയും കടിച്ചിട്ടില്ല .കുര ഒരു ശല്യമാകുമ്പോള്‍ വീടുക്കാര്‍ തന്നെ അതിനെ തല്ലിക്കൊല്ലും നിങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല . നിങ്ങളുടെ സമരങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട് . പോലീസിന്റെ ബാരിക്കേഡുകള്‍ വലിചിളക്കുന്ന നിങ്ങളുടെ ചോരതിളപ്പോക്കെ വെറും തിണ്ണ മിടുക്ക് ആയിരുന്നു എന്ന് എപ്പോള്‍ മനസിലായി ". ഇതല്ലേ പ്രിയപെട്ടവരെ നിങ്ങള്‍ മനസ്സില്‍ ഓര്‍ത്തത്‌ .അല്ലാതെ ഇതു എന്റെ മാത്രം വാക്കുകള്‍ ആണോ .

എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ് ഈ സമരം ഇപ്പോള്‍ വിജയത്തിന്റെ പാതയില്‍ ആണ് . തീര്‍ച്ചയും രാഷ്ട്രീയക്കാര്‍ ഇല്ലാതെ ഇതു പരിഹരിക്കാന്‍ കഴിയില്ല പക്ഷെ നമ്മുടെ സമരത്തെ രാഷ്ട്രീയമായി പിരിക്കാന്‍ ഒരു പാര്ട്ടിക്കാരനെയും അനുവദിക്കരുത് . ഗുണപരമല്ലാത്ത ഹര്‍ത്താല്‍ പോലുള്ള മാര്‍ഗങ്ങള്‍ സമരത്തിന്റെ തീവ്രത കുറക്കാന്‍ മാത്രമേ ഉപകരിക്കൂ. അത് കൊണ്ട് ഇത്തരം അടവുകളും ആയി വരുന്നവനെ പുറം കാലിനു അടിക്കാന്‍ നമുക്ക് കഴിയണം .

തന്തക്കു പിറന്നവന്റെ ഗുണം .!


പ്രിയപെട്ടവരെ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ ജനങ്ങള്‍ ജീവന്‍ കയ്യില്‍ പിടിച്ചു ഓട്ടം തുടങ്ങിയിട്ട് നാളു കുറെ ആയി . സമരങ്ങളില്‍ വെള്ളം ചെര്‍ക്കുന്നവരും വികാരപരമായി സമീപിക്കുന്നതിനെ എതിര്‍ക്കുന്നവരും നിറയെ ഉണ്ട് . എന്നോട് സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസിലായത് അവരൊന്നും ഡാം പുതുക്കി പണിയുന്നതിനു ഏതിരല്ല പക്ഷെ നമ്മള്‍ തമിഴ് നാടിനോട് ഒന്നും രൂഷ്മായി സംസാരിക്കാന്‍ പാടില്ല ചര്‍ച്ച ചെയ്തു പരിഹരിക്കണം ചര്‍ച്ച എന്ന് പറയുമ്പോള്‍ കേരളത്തിനു ഡാം പണിയുക അല്ലാതെ വേറെ നിര്‍വാഹം ഇല്ല, അതുപോലെ ഡാം പണിയാന്‍ തമിഴ് നാടിനു സമ്മതമല്ല.. അതിലും രസം അവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ല എന്നുള്ളതാണ് . സുപ്രീം കോടതി പരിഹരിക്കട്ടെ എന്നാണ് അവര്‍ പറയുന്നത് . അപ്പൊ നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ സുപ്രീം കോടതിയും സമവായവും ഒക്കെ ആയി കാര്യം പരിഹരിക്കാം . പക്ഷെ ഡാം തകരില്ല ഭൂമി കുലുക്കം ഉണ്ടാവില്ല എന്നൊക്കെ നിങ്ങള്‍ ഒരു മുദ്ര പത്രത്തില്‍ എഴുതി തരിക അപ്പൊ പിന്നെ ജനങ്ങള്‍ക്ക്‌ സമാധാനം ആയി ഉറങ്ങാമല്ലോ. ഒരു സംശയം കൂടി നിങ്ങളുടെ പറമ്പിലെ കുളത്തില്‍ അയല്‍ വക്കത്തുള്ള ഒരാള്‍ ഒരു മോട്ടോര്‍ പിടിപ്പിച്ചു എന്നിരിക്കട്ടെ . കാലപ്പഴക്കം കൊണ്ട് കുളം ഒന്ന് പുതുക്കി പണിയാം അത് കഴിഞ്ഞു താങ്കള്‍ പഴയപോലെ വെള്ളം എടുത്തോ എന്ന് നിങ്ങള്‍ പറയുമ്പോള്‍ അയാള്‍ പോടാ പുല്ലേ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ മേല്പറഞ്ഞപോലെ വികാരം ഇല്ലാതെയും ചര്‍ച്ച നടത്തിയും കൊല്ലങ്ങള്‍ എടുത്തയിരിക്കും പരിഹരിക്കുക അല്ല ?

ഇതൊക്കെ ഞാന്‍ ഒരു ആമുഖമായി പറഞ്ഞതാണ്‌ . കാര്യം ഇതൊന്നുമല്ല മുല്ലപെരിയാര്‍ പ്രശ്നത്തില്‍ നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രതികരണം ഒക്കെ കണ്ടു നമ്മള്‍ കണ്ണ് മഞ്ഞളിച്ചു ഇരിക്കുകയായിരുന്നല്ലോ . തമിഴ് നാട്ടില്‍ ആണെങ്ങില്‍ എല്ലാ നടന്മാരും നടിമാരും കേരളം തണ്ണി തരമാട്ടെ എന്ന് പറഞ്ഞു തറ വേല തുടങ്ങി കഴിഞ്ഞു . തമിഴനെ കാണുമ്പോള്‍ തുണിയുടെ നീളം പണത്തിനനുസരിച്ചു കുറയ്ക്കുന്ന മിക്ക മലയാളി നടികളും അവരുടെ കൂടെ കൂടും എന്നാ കാര്യത്തില്‍ സംശയമില്ല . അവരെ കുറ്റം പറയുന്നില്ല ചില സ്ത്രീ വായനക്കാര്‍ക്ക്‌ സങ്കടം വരും . ഞാന്‍ നടന്മാരെ പറ്റി പറയാന്‍ ആണ് ആഗ്രഹിക്കുന്നത് . മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പര്‍ സ്റ്റാര്‍ നടന്‍മാര്‍ തങ്ങള്‍ ഇതു വരെ കാണിച്ച അടവുകളെല്ലാം അഭിനയമായിരുന്നു എന്ന് തെളിയിച്ചു കഴിഞ്ഞു. തമിഴ് നാട്ടില്‍ വീടും തോട്ടങ്ങളും കൂടാതെ തമിഴ് നാട്ടില്‍ ഒന്ന് ഷൈന്‍ ചെയ്യണം എന്നാ ആഗ്രഹവും ഇവരെ ക്ഷണ്ട്ടന്‍ മാര്‍ ആക്കി എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് കോപം വരുമെങ്ങിലും നിങ്ങളുടെ വീട് മുല്ലപെരിയാര്‍ ഡാം തകര്‍ന്നാല്‍ ബാധിക്കപെടുന്ന സ്ഥലത്താണെങ്കില്‍ എന്നോട് ക്ഷമിക്കും എന്നെനിക്കു ഉറപ്പുണ്ട് . പുതിയ തലമുറയിലെ വിപ്ലവ നായകന്‍ പ്രത്വിരാജ് ആണെങ്കില്‍ തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് . ജയരാമാകട്ടെ ഇനി തമിഴന്‍ എന്ന് തിയ്ക്ച്ചു പറയില്ല പണ്ട് കിട്ടിയ അടിയുടെ ചൂട് മറന്നിട്ടുണ്ടാവില്ല . പിന്നെ ഇവിടുത്തെ നല്ലൊരു ശതമാനം നടന്മാരും നടിമാരും തങ്ങളുടെ വാസസ്ഥലം മദ്രാസ്‌ ആക്കിയത് കൊണ്ട് തമിഴന്‍ തല വഴി മുള്ളിയാല്‍ പോലും പുണ്യാഹം തളിച്ച പോലെ കുമ്പിട്ടു നിലക്കുകയെ ഉള്ളു .

എന്നാല്‍ തന്തക്കു പിറന്നവന്റെ ഗുണം എന്താണെന്നു ഇവരെയൊക്കെ കാണിച്ചു കൊടുക്കാനും മലയാളത്തില്‍ ചിലര്‍ ഉണ്ടായി. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ എന്ത് സഹന സമരത്തിനും തയ്യാര്‍ ആണെന്ന് സുരേഷ് ഗോപി പ്രക്യാപിച്ചു കഴിഞ്ഞു . തമിഴ് നാട്ടില്‍ അറിയപ്പെടുന്ന ഒരു താരം തന്നെ ആണ് സുരേഷ് ഗോപി ദീന പോലുള്ള സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ അദ്ദേഹം അവിടെ ചെയ്തിട്ടുണ്ട് . ഈ ഒരു പ്രസ്താവനെയോടെ ഇനി ഒരിക്കലും തമിഴന്‍ തന്നെ അടുപ്പിക്കില്ല എന്നറിഞ്ഞിട്ടും അദ്ദേഹം അങ്ങനെ പറഞ്ഞത് തന്തക്കു പിറന്ന നട്ടെല്ലുള്ള ഒരു വ്യക്തിയുടെ ഗുണം ആണ് . അതുപോലെ തന്നെ തമിഴ് സിനിമയില്‍ സജീവം ആകുന്നതിനു ഇടയില്‍ ആണ് റീമ കല്ലിങ്ങല്‍ ഈ സമരത്തില്‍ പങ്കെടുത്തത് , ആഷിക് അബു പോലുള്ള പുതു മുഖ സംവിധായകരും ഇതിനോട് സഹകരിച്ചു . എങ്കിലും എന്ന് പത്രത്തില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി . ഇനി ജനരോഷം ഭയന്ന് സൂപ്പര്‍ സ്റ്റാറും മെഗാ സ്റ്റാറും കൊച്ചു സ്റ്റാറും ഒക്കെ വരും പക്ഷെ Mr . സുരേഷ് ഗോപി ആരും താങ്കള്‍ക്ക് കേണല്‍ പദവിയും , ഡോക്ടര്‍ പദവിയും ഒന്നും തന്നില്ലെങ്ങിലും കേരളത്തിലെ ജനങളുടെ മനസ്സില്‍ ഇന്നു നിങ്ങളാണ് സൂപ്പര്‍ സ്റ്റാര്‍ മറ്റൊന്നും കൊണ്ടല്ല 30 ലക്ഷം ജീവന് നോട്ടുകേട്ടിനെക്കാള്‍ വില കൊടുത്തതിനു .

Saturday, November 26, 2011

തമിഴന് താങ്ങായി ചില മലയാളികള്‍ .!


പ്രിയപെട്ടവരെ ചിലര്‍ എന്നോട് ചോദിച്ചു താങ്കള്‍ക്ക് എന്താ തമിഴനോട്‌ ഇത്ര ദേഷ്യം ?. മുല്ലപെരിയാര്‍ പോലുള്ള പൊതു പ്രശ്നങ്ങളില്‍ താങ്കള്‍ എന്തിനാണ് അത് പ്രകടിപ്പിക്കുന്നത് എന്നു . എനിക്ക് സത്യം പറഞ്ഞാല്‍ ദേഷ്യവും സങ്കടവും ഒക്കെ വന്നു . ഇവര്‍ ഒക്കെ പറയുന്ന കേട്ടാല്‍ തോന്നും മുല്ലപെരിയാര്‍ എന്ന പ്രശനം തമിഴനെ തെറി പറയാന്‍ വേണ്ടി നമ്മള്‍ തന്നെ ഉണ്ടാക്കിയതാണ് എന്നു .അല്ലങ്ങില്‍ ഈ തമിഴന്‍ എന്നെ പിടിച്ചു കടിച്ചിട്ടുന്ടെന്നു .അല്ലെങ്ങില്‍ പോയ ജന്മം ഞങ്ങള്‍ ശത്രുക്കള്‍ ആയിരുന്നു എന്നു .വിമര്ഷിച്ചവരില്‍ കൂടുതലും എന്നെ നേരിട്ട് അറിയാവുന്നവര്‍ ആണ് ലോകത്തിന്റെ സുരക്ഷിതമായ ഏതോ ഒരു കോണില്‍ ഇരുന്നു വിമര്‍ശിക്കുന്ന അവരോടു എനിക്ക് ഇതാണ് പറയാനുള്ളത് .

"നിങ്ങള്‍ എന്താടോ പറയുന്നത് ലക്ഷക്കനന്ക്കിനു മലയാളി മരിക്കാന്‍ കിടക്കുമ്പോള്‍ അതിനു നേരെ മുഖം തിരിച്ചു നില്‍ക്കുന്ന തമിഴനെ ദേശീയതയുടെയും സ്നേഹത്തിന്റെയും പേര് പറഞ്ഞു സ്നേഹിക്കണോ . ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിച്ചവരെ കൊന്ന ചരിത്രമാണ് തമിഴന്റെ ഞാന്‍ തമിള്‍ നാട്ടില്‍ ഉണ്ടായിരുന്ന ആള്‍ ആണ് അവര്‍ക്ക് ദേശീയ ഗാനം പോലും അറിയില്ല സ്വതന്ത്ര ദിനത്തിന്റെ അന്ന് പോലും ഒരു തമിഴ് പാട്ടാണ് പാടുന്നത്. ഇന്ത്യന്‍ ദേശീയതയില്‍ നിന്നും ലോക ജനതയില്‍ നിന്നും അകന്നു പോകുന്ന ജന്മമാണ് തമിഴന്റെ . പോകുന്ന ഇടതെല്ലാം അവന്റെ രാജ്യം കേട്ടിയുണ്ടാക്കാന്‍ നോക്കുന്ന തമിഴന്‍ മുല്ലപെരിയാര്‍ പ്രശ്നത്തോട് കൂടി എനിക്ക് തീര്‍ത്തും അനഭിമിതനാണ് ."അവരുടെ നാട്ടില്‍ വരുന്നവനെ അവിടെ രാജവക്കുന്നതാണ് തമിഴന്റെ പാരമ്പര്യം എന്നു അവന്‍ അടിക്കടി പറയും ". എന്നാല്‍ വരുന്നവര്‍ അവന്റെ സംസ്കാരം ഉള്‍ക്കൊണ്ട്‌ ഭാഷ പഠിച്ചു അവനെപോലെ ആകുന്നതിനാല്‍ ആണ് അത് എന്നു അവന്‍ മറക്കുന്നു . എന്താണ് ശ്രീലങ്കയിലും , മലേഷ്യയിലും , സിങ്ങപൂരും , സൌത്ത് അഫ്രികയിലും എല്ലാം നടന്നത് . അവിടെ ജോലി ചെയ്യാന്‍ പ്രവാസി ആയി പോയ ഇവന്‍ അവിടെ അവന്റെ രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചു . അത് ശരിയല്ല എന്ന സത്യ സന്ധമായ നിലപാട് എടുത്ത രാജീവ്‌ ഗാന്ധിയെ ഇവന്‍ മനുഷ്യ ബോംബു വച്ച് കൊന്നില്ലേ. ഒര്മയിരിക്കേണ്ട ഒരു കാര്യം ഉണ്ട് അതായിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യ ബോംബു . ഇന്നു അത് പ്രയോഗിക്കുന്ന പാകിസ്ഥാന്‍ കാരനെ നീ മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആണോ തീവ്ര വാദി എന്നു വിളിക്കുന്നത്‌ . അപ്പോള്‍ തമിഴനെ എന്ത് വിളിക്കണം.മലയാളി തമിഴനെ വെറുത്തത് അല്ല അവന്‍ മലയാളിയെ മറന്നതാണ് .വീരപ്പനെയും തമിഴ് പുലി പ്രഭാകരനെയും പൂജിക്കുന്നതാണ് അവന്റെ സംസ്ക്കാരം.രാജീവ്‌ ഗാന്ധിയെ കൊന്നവരെ വെറുതെ വിടണം എന്നാണ് അവന്‍ പറയുന്നത് . കഴിഞ്ഞ ദിവസം കൊല്ലപെട്ട സൗമ്യയുടെ ഘാതകന്‍ ഗോവിന്ധചാമിക്ക് വേണ്ടി പോലും അവന്‍ പത്രത്തില്‍ എഴുതി (www.dinamalar.com/News_Detail.asp?Id=348858&Print=1 ) ഈ ലിങ്ക് പൊയ് നോക്കി ഒന്ന് ഗൂഗിള്‍ ഉപയോഗിച്ച് തമിള്‍ to ഇംഗ്ലീഷ് ആക്കി നോക്ക്.അല്ലെങ്ങില്‍ ( http://berlytharangal.com/?p=8277 ) ഈ ലിങ്ക് നോക്കിയാലും കാര്യം മനസിലാക്കും . എന്നാലും ഒന്ന് മറക്കണ്ട മേല്പറഞ്ഞ രാജ്യങ്ങളില്‍ നടന്ന കലാപങ്ങളില്‍ എല്ലാം തമിഴന്‍ ദയനീയമായി പരാജയപെടുകയായിരുന്നു അതിനു കാരണം സത്യം മാത്രമേ ജയിക്കൂ എന്നാ ദൈവ നീതിയാണ് . അവനെ പോലെ ആണ് മലയാളി എന്നാല്‍ ഇന്നു ഗള്‍ഫ്‌ രാജ്യങ്ങള്‍ എല്ലാം കേരളം ആണെന്ന് പറയേണ്ടി വന്നേനെ . സ്വയം പ്രതിരോധിക്കാന്‍ മലയാളി ശ്രമിക്കുമ്പോള്‍ സര്‍വ ദേശീയതെയുടെയും സ്നേഹത്തിന്റെയും കാര്യം പറഞ്ഞാല്‍ വലിച്ചെറിയും ജനം നിന്റെ ആ ജല്‍പ്പനം . താങ്കളെ പോലുള്ളവരെ കൊലക്ക് കൂട്ട് നില്‍ക്കുന്ന കുലം കുത്തികള്‍ അയി ജനം വിധി എഴുതും .പച്ചക്ക് കിട്ടിയാല്‍ ജനം വലിച്ചു കീറും . പെരുംബാവൂരിലും എറണാകുളത്തും ചേര്‍ത്തലയിലും വീടുകള്‍ ഉള്ള എന്റെ സുഹൃത്തുക്കള്‍ എത്ര ഭീതിയോടു കൂടിയാണ് വീടിലേക്ക്‌ വിളിച്ചു കാര്യങ്ങള്‍ അനോഷിക്കുന്നത് എന്നു ഞാന്‍ കണ്ടതാണ് . മറ്റൊരു സുഹൃത്ത്‌ അവന്റെ അച്ഛനെയും അമ്മയെയും മുല്ലപെരിയരിലും ഉയരം കൂടിയ അടിമാലി എന്നാ സ്ഥലത്തേക്ക് മാറി താമസിപ്പിച്ചു .കാര്യങ്ങള്‍ നിങ്ങള്‍ കരുതുന്നത് പോലെ തമാശ കലര്ത്തവുന്ന ഒന്നല്ല .മറ്റുള്ളവര്‍ ജീവനുവേണ്ടി നെട്ടോട്ടം ഓടുമ്പോള്‍ ലോകത്തിന്റെ സുരക്ഷിതമായ കോണില്‍ ഇരുന്നു നമ്മള്‍ ആരും അവരെ അവഹേളിക്കരുത് .ഞാനും രജനി കാന്ത് അടക്കമുള്ള തമിഴ് നടന്മാരുടെ സിനിമകള്‍ കണ്ടു ആവേശം കൊണ്ട ഒരുത്തന്‍ ആണ് എന്നാല്‍ എന്നു എന്റെ തീരുമാനം മുല്ലപെരിയാര്‍ എന്ന പ്രശ്നം പരിഹരിക്കപെടുന്ന വരെ ഒരു തമിഴ് ചിത്രമോ , ഉല്പന്നങ്ങലോ , സേവനമോ വേണ്ടാന്ന് വയ്ക്കുക എന്നതാണ് അത് എന്റെ സ്വാതന്ത്ര്യം ആണ് ആര്‍ക്കു വേണമെങ്കിലും വിമര്‍ശിക്കാം പക്ഷെ ഞാന്‍ ചെവിക്കൊള്ളില്ല . അത് പോലെ ഇനിയും തമിഴനെ സ്നേഹിക്കുന്ന നിങ്ങളുടെ നിലപാട് നിങ്ങളുടെ സ്വാതന്ത്ര്യം ആണ് അതിനെ ഞാന്‍ വിമര്‍ശിക്കും ചെവിക്കൊള്ളണമോ വേണ്ടയോ എന്നത് നിങ്ങള്ക്ക് വിടുന്നു .

Friday, November 25, 2011

തമിഴന് ഒരു തുറന്ന കത്ത്.!


പ്രിയപ്പെട്ട തമിഴ് സഹോദരങ്ങളെ ( എന്‍ അന്പ് തമിഴ് സഹോദരങ്ങളെ ).

മുല്ലപെരിയാര്‍ എന്ന് താങ്കള്‍ കേട്ടിട്ട് ഉണ്ടാകുമല്ലോ . അത് കേരളത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ താങ്കള്‍ ഞെട്ടരുത് . കാരണം താങ്കളുടെ കലൈജെരും,സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തതിനും ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ സംസാരിക്കാനും ഒക്കെ ആയി കഷ്ട്ടപെട്ടു ജയിലില്‍ കഴിയുന്ന ,മൂന്നു കെട്ടി തമിഴ് പെണ്ണുങ്ങളുടെ ഇടയിലെ സാവിത്രിയും സര്‍വോപരി കവിയും ആയി വാഴുന്ന മകള്‍ കനിമൊഴി അവളുടെ ബോയ്‌ ഫ്രണ്ട് രാജാ, പിന്നെ സിനിമയില്‍ നിങ്ങളെ മേനി കാട്ടി മയക്കി നിങ്ങളുടെ അമ്മയും അതിലുപരി നിങ്ങളുടെ കണ്ണിലുണ്ണിയും തേങ്ങയും ഒക്കെ ആയ മലയാളി MGR അവര്‍കളുടെ SETUP ജയലളിത അമ്മച്ചിയും(ഇങ്ങനെയുള്ളവരെ നിങ്ങള്‍ അമ്മ എന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ വേറെ പേരില്‍ ആണ് വിളിക്കുക ) , പിന്നെ കത്തിക്കാന്‍ പോലും കൊള്ളാത്ത നിങ്ങളുടെ സ്വന്തം വയ്ക്കോല്‍ അണ്ണാച്ചിയും ഒക്കെ നിങ്ങളെ പറഞ്ഞു മനസിലാക്കിയിരിക്കുന്നത് മുല്ലപെരിയാര്‍ എന്നാല്‍ തമിഴ് നാട്ടിലെ ഒരു ഡാം ആണെന്നയിരിക്കും . എന്നാല്‍ അങ്ങനെ അല്ല ഇതു കേരളത്തില്‍ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡാം ആണ് . 125 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുണ്ണാമ്പ് പോലുള്ള പശ വച്ച് ഉണ്ടാക്കിയ ഒരു സാധനം ആണ് ഈ ഡാം . 50 വര്ഷം മാത്രം ആയുസ് പറഞ്ഞ ഡാം എപ്പോള്‍ 125 തികഞ്ഞു നില്‍ക്കുകയാണ് . നിങ്ങളുടെ SETUP അമ്മച്ചി പറഞ്ഞത് ഡാം പുതിയത് പോലെ ഉള്ളതാണ് എന്നാണ് . (അത് അമ്മച്ചിയുടെ ആഗ്രഹം പറഞ്ഞതാണ്‌ അമ്മച്ചിക്കും വയസായെങ്കിലും ഇപ്പോഴും സിനിമയില്‍ ഒരു കൈ നോക്കാന്‍ താല്പര്യം ഉണ്ടാകും നിങ്ങള്‍ അത് സാദിച്ചു കൊടുക്കുക) . എന്നാല്‍ അങ്ങനെയല്ല ഡാമിന്റെ കാര്യം വളരെ കഷ്ട്ടമാണ് നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ നിങ്ങളുടെ വീടിലെ വാട്ടര്‍ ടാങ്കില്‍ ഒരു ചോര്‍ച്ച ഉണ്ടായാല്‍ നിങ്ങള്‍ എത്ര ടെന്‍ഷന്‍ ആകും , ചോര്‍ച്ച വലുതാകാതെ അടക്കാന്‍ നോക്കും ഉള്ളില്‍ സിമന്റ്‌ പൂശും എന്നിട്ടും ചോര്‍ച്ച പൂര്‍ണമായും നീക്കാന്‍ നമുക്ക് കഴിയില്ല അപ്പോള്‍ നമ്മള്‍ സാവധാനം പുതിയ ടാങ്ക് പണിയും . കോണ്ക്രീറ്റ് കൊണ്ട് പണിത ടാങ്കിന്റെ കാര്യം ആണ് ഞാന്‍ പറഞ്ഞത്‌ അതും മാക്സിമം 1000 ലിറ്റര്‍ വെള്ളം കൊള്ളുന്നത്‌ അതിന്റെ ആയുസ് പത്തു വര്‍ഷത്തില്‍ താഴെ ആണ് . അപ്പോള്‍ വെറും ചുണ്ണാമ്പില്‍ പണിത ഡാമിന്റെ കാര്യം ഒന്ന് ഓര്‍ത്തു നോക്കിക്കേ ചിന്തിക്കാന്‍ താങ്കള്‍ക്ക് ദൈവം ബുദ്ധി തരാത്ത കൊണ്ടാണ് ഓര്‍ക്കാന്‍ പറഞ്ഞത് ഓര്‍ക്കാന്‍ ബുദ്ധി വേണ്ടല്ലോ .ചുണ്ണാമ്പില്‍ സിമന്റ്‌ വച്ച് എത്ര കാലം ചോര്‍ച്ച അടക്കാന്‍ പറ്റും .?. പിന്നെ സ്നേഹത്തോടെ പറയട്ടെ മുല്ലപെരിയാര്‍ പ്രശ്നം നിങ്ങളുടെ വെള്ളം കുടി മുട്ടിക്കാന്‍ ആണെന്ന് നിങ്ങള്‍ പറയുമ്പോള്‍ ഇവിടെ തന്നെ ജോലി എടുക്കുന്ന നിങ്ങളുടെ തമിഴന്‍ പോലും നിങ്ങളെ കളിയാക്കും കാരണം വര്‍ഷത്തില്‍ ആറു മാസം മഴയും അമ്പതോളം നദികളും ഉള്ള ഞങ്ങള്‍ക്ക് ഈ മുല്ലപെരിയരിലെ വെള്ളം വച്ച് ഒരു പുല്ലും ചെയ്യാനില്ല എന്ന് താങ്കള്‍ മനസിലാക്കിയാല്‍ നല്ലത് .ചരിത്ര പരമായി പറഞ്ഞാല്‍ പണ്ട് ഇവിടം ഭരിച്ച സായിപ്പു തമിഴന്‍ മാര്‍ കുളിക്കുനില്ല എന്ന് കണ്ടാണ്‌ ഈ കരാര്‍ ഉണ്ടാകിയത് എന്ന് കരുതുന്നു 999 വര്ഷം തമിഴന് കുളിക്കാന്‍ വെള്ളം കൊടുക്കാം എന്ന് ഞങ്ങളുടെ ഏതോ ശശി മഹാരാജാവ് പറഞ്ഞു അത്രെ ,പക്ഷെ 125 കൊല്ലം ആയിട്ടും താങ്കള്‍ ഇപ്പോഴും കുളിക്കാതെ ഇരിക്കുന്നതിനാല്‍ ഇപ്പോള്‍ സായിപ്പു പോലും ശശി ആയി .

ഇനി വെള്ളത്തിന്റെ കാര്യം പറയാം നിങ്ങളുടെ വയ്ക്കോല്‍ അണ്ണാച്ചി കേരളത്തിന്‌ പച്ചക്കറി തരില്ല , അരി തരില്ല എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിഷമിപ്പിച്ചു . മേല്പ്പരഞ്ഞതൊക്കെ ഞങ്ങള്‍ക്ക് വേണ്ടാതായത്‌ കൊണ്ട് ഞങ്ങള്‍ ഒന്നും പറയുന്നില്ല . എങ്കിലും പറയട്ടെ നിങ്ങളുടെ കേരളത്തിനോടും കര്‍ണാടകയോടും ചേര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ആണ് കൂടുതല്‍ കൃഷി എല്ലാം നടക്കുന്നത് .ഈ കൃഷി ചെയ്യുന്ന സാധനങ്ങള്‍ കേരളത്തിലേക്ക് അയക്കുന്നത് സേവനം ഒന്നുമല്ലല്ലോ . ഞങ്ങള്‍ അതിനു പണം തരുന്നുണ്ട് ,മാത്രം അല്ല കൃഷി ചെയ്യാന്‍ ഫ്രീ ആയി വെള്ളവും . ഞങ്ങള്‍ തരുന്ന പണം കൊണ്ടാണ് നിങ്ങള്‍ അവിടെ സിനിമ പിടിക്കുന്നതും രാഷ്ട്രീയം കളിക്കുന്നതും എല്ലാം , മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും അധികം ലോറികള്‍ ഉള്ളത് നിങ്ങളുടെ നാട്ടില്‍ ആണ് അവരൊക്കെ ജീവിക്കുന്നത് ഈ പണം കൊണ്ടാണ് . പിന്നെ ഗള്‍ഫ്‌ , യൂറോപ്പ് , അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ പച്ചക്കറി എല്ലാം കയറ്റുമതി ചെയ്യുന്നത് ഞങ്ങളുടെ കൊച്ചി വഴിയാണ് . പിന്നെ കേരളത്തിലെ ഒരാളും തമിഴ് നാട്ടില്‍ പോയി വിമാനം പിടിക്കണ്ട കാര്യം ഇല്ല എന്നാല്‍ നിങ്ങളുടെ , കന്യകുമാരിക്കാര്‍ , കമ്പം തേനി വാസികള്‍ , നീലഗിരി ജില്ലകര്‍ എല്ലാം കേരള എയര്‍ പോര്‍ട്സ് ആണ് ഉപയോഗിക്കുന്നത്, പിന്നെ ഈ പറയുന്ന ജില്ലക്കാര്‍ക്ക് എല്ലാം മീന്‍ എത്തിച്ചു കൊടുക്കുന്നത് കേരളത്തിലെ തീരങ്ങളില്‍ നിന്നാണ് . അപ്പോള്‍ പറഞ്ഞത് മനസ്സിലായോ , ഞങ്ങള്‍ക്ക് പച്ചക്കറി മാത്രമേ ഇല്ലാത്ത പ്രശ്നം ഉള്ളു . പൈസ ആവശ്യത്തിനു കയ്യില്‍ ഉണ്ട് അത് കൊണ്ട് കുറച്ചു അധികം കൊടുത്തിട്ട് വേറെ എവിടുന്നെങ്ങിലും വാങ്ങും. പക്ഷെ നിങ്ങള്‍ക്കോ പച്ചക്കറികള്‍ എല്ലാം അവിടെ ഇരുന്നു ചീയും , ലോറികള്‍ ഓടാതെ കുടുംബങ്ങള്‍ പട്ടിണി ആകും , പിന്നെ തമിഴന്‍ മാരുടെ ഗള്‍ഫ്‌ എന്നറിയപ്പെടുന്ന ഇവിടെ നിങ്ങള്ക്ക് പകരം വരാന്‍ ബംഗാളിയും ആന്ധ്രക്കാരനും ക്യു നില്‍ക്കുകയാണെന്നും താങ്കള്‍ മറക്കരുത് .
പിന്നെ ഇവിടിടെ സാവിത്രി ചമഞ്ഞും അവിടെ വന്നു തുണി പറിച്ചും അഭിനയിക്കുന്ന നടിമാര്‍ നിറയെ ഉണ്ട് . ഞങ്ങളുടെ നടന്മാരെ വേണ്ടാതെ നടിമാര്‍ക്ക് പിന്നാലെ നിങ്ങള്‍ പോകുന്നത് അവരുടെ എന്ത് കണ്ടിട്ടാണെന്ന് ഞങ്ങള്‍ക്കറിയാം . അവരെ ഒക്കെ നിങ്ങള്‍ ഞങ്ങളുടെ എതിരെ സമരത്തിന്‌ ഇറക്കും എന്ന് ഞങ്ങള്‍ക്കറിയാം . സത്യം പറയട്ടെ അവരോടൊന്നും ഞങ്ങള്‍ക്ക് തീരെ മതിപ്പില്ല നിങ്ങള്‍ക്കെല്ലാം അവര് വലിയ സൌന്ദര്യ ധാമങ്ങള്‍ ആയിരിക്കും , ഇവിടെ വല്ല അമ്പലത്തിന്റെ മുന്‍പിലെ രാവിലെയോ , ഞായറാഴ്ച വല്ല പള്ളിയുടോ മുന്‍പിലോ വന്നു തെണ്ടുന്ന നിന്റെ നാട്ടിലെ പിച്ചക്കാരോട് ചോദിച്ചു നോക്ക് അപ്പോള്‍ മനസിലാകും കേരളത്തിലെ പെണ്ണുങ്ങളുടെ സൌദര്യം എന്താണെന്നു .അത് കൊണ്ട് അവിടെ വന്നു ആടുന്ന പെണ്ണുങ്ങളെ ഒക്കെ നിങ്ങള്‍ തന്നെ വല്ല സെറ്റപ്പ് ഒക്കെ ആക്കി വച്ചോ അവളുമാരെ ഒന്നും ഞങ്ങള്‍ക്ക് വേണ്ട.
മറ്റുള്ളവരെ അധികം ശല്യം ചെയ്യാതെ മാക്സിമം സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍ ആണ് പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് " കടിക്കാത്ത പട്ടിയുടെ വായില്‍ കൊലിട്ടു കുത്തരുത് എന്ന് " നിങ്ങള്‍ ഇപ്പോ അതാണ് ചെയ്യുന്നത് . എല്ലാത്തിനോടും വള വള എന്ന് പ്രതികരിക്കുന്ന നിങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം . ഒരു ഉറപ്പു മാത്രമേ ഞങ്ങള്‍ തരുന്നുള്ളൂ . നിന്നെ പോലെ പുറകില്‍ നിന്നോ , ഒളിച്ചു നിന്നോ , ശരീരത്തില്‍ ബോംബു വച്ച് കെട്ടിയോ, നിലത്തു ബോംബു പാകിയോ ഞങ്ങള്‍ ആക്രമിക്കില്ല , ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പ്രതിരോധം തീര്‍ക്കും അത്ര തന്നെ .

ഒത്തിരി സ്നേഹത്തോടെ ( റൊമ്പ പാശത്തോടെ ).
മരണം കത്ത് കിടക്കുന്ന ഒരു മലയാളി .
നോട്ട് : തമിഴ് അറിയാവുന്ന ആരെങ്കിലും ഇതൊന്നു തര്‍ജിമ ചെയ്തു കൊടുക്കുക .

Thursday, November 24, 2011

ഇതു പോലൊരു സര്‍ദാര്‍ജി നമുക്കും വേണം .?


കേന്ദ്ര കൃഷി മന്ത്രിയും ചെറുപ്പത്തിന്റെ തിളപ്പില്‍ മദാമ് സോണിയക്കെതിരെ സമരം ചെയ്തു പ്രധാനമന്ത്രി സ്ഥാനം നഷ്ട്ടപെടുത്തി ബുദ്ധി മോസം കാണിച്ച ശരത് പവാറിനെ ഒരു സര്‍ദാര്‍ജി ഇന്നുച്ചയ്ക്ക് കരനകുട്ടി നോക്കി ഒന്ന് പൊട്ടിച്ചു .. ലോകം കീഴ്മേല്‍ മരിച്ചു നടന്ന പവാറിന്റെ എല്ലാ പവറും പോയി . ലോകം അങ്ങേരുടെ മുന്‍പില്‍ വട്ടം കറങ്ങി. എന്നിട്ടും കലിപ്പ് തീരാതെ കത്തി ഉയര്‍ത്തി കാണിച്ചു മര്യാദക്ക് ഭരിക്കതിനെ കുറിച്ചും അഴിമതി വിലക്കയറ്റം എന്നിവ കൊണ്ട് പൊരുതി മുട്ടുന്ന കഷ്ട്ടപടിനെ കുറിച്ചും ആക്രോശിച്ചു . നല്ലത് പറയട്ടെ ഈ ഒരു കാര്യം വന്നപ്പോള്‍ പേടിച്ചിട്ടാണോ അതോ അടുത്തത് നമുക്കണോ എന്നോര്‍ത് ബി ജെ പി ക്കാരന്‍ വരെ അതിനതിരെ ശക്തമായി പ്രതികരിച്ചു.

എല്ലാം കണ്ടപ്പോള്‍ കൊതി വന്നു വവരമില്ലാതെ തമിഴറെ പോലെ ചോര തിളച്ചു പറയുന്നതൊന്നും അല്ല . ഭാഷയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന തമിഴനും , തലേകെട്ടിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന സര്‍ദാരിജിമാരും ഒക്കെ തങ്ങള്‍ക്കെതിരെ വിരല്‍ ഉയര്തുന്നവനെ കൂളായി നേരിടുന്ന കാണുബോള്‍ ഇങ്ങളെ ഒരാളെങ്ങിലും നമുക്കുണ്ടയിരുന്നെങ്ങില്‍ എന്ന് ചിന്തിച്ചു പോയ്‌ . തമിഴന് ഇതു വരെ കാര്യം പിടികിട്ടിയിട്ടില്ല . അവനു മുല്ലപെരിയാര്‍ എന്ന് കേട്ടാല്‍ "തണ്ണി പ്രച്ചനെ ". ആണ് . നമ്മള്‍ മലയാളികള്‍ അവടെ നാട്ടില്‍ പോയി പുഴ നമ്മുടെ മണ്ണിലേക്ക് തിരിച്ചു വിട്ടു അവരുടെ വെള്ളം കുടി മുട്ടിച്ചു പോലും . അതും പോരഞ്ഞിട്ട് നമ്മള്‍ ഇനി അവിടെ പുതിയ ഡാം പണിയാന്‍ പോകുന്നവത്രെ ഇപ്പോള്‍ അവിടെ ഒരു ഡാം ഉണ്ടോന്നൊന്നും പല തമിഴനും അറിയില്ല . അവര്‍ക്ക് മുല്ലപെരിയാര്‍ എന്നാല്‍ കേരളം തണ്ണി തരമാട്ടെ എന്ന് പറഞ്ഞു പടിപിച്ചു വച്ചിരിക്കുകയാണ് അവിടുത്തെ രാഷ്ട്രീയ ക്കാരും സിനിമക്കാരും . തമിഴ് പത്രവും ചാനലും സിനിമയും അല്ലാതെ മറ്റൊന്നും വായിക്കാനും കാണാനും കൂട്ടാക്കാത്ത തമിഴനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക അത്ര എളുപ്പവും അല്ല. എല്ലാ തമിഴനും കരുതുന്നത് അവന്‍ സമരം ചെയ്താല്‍ മലയാളി തെണ്ടി പോകും എന്നാണ് . പച്ചകറി കിട്ടില്ല ,അരി കിട്ടില്ല , പണിയെടുക്കാന്‍ ആളെ കിട്ടില്ല , നമ്മുടെ മക്കള്‍ക്ക്‌ പഠിക്കാന്‍ കോളേജ് കിട്ടില്ല എന്നൊക്കെയാണ് . അതാണ് നാം ആദ്യം തിരുത്തേണ്ടത് അതോടെ മുല്ലപെരിയാര്‍ എല്ലാം നമുക്ക് നേരിടാം.

ഒരു ഇരുപതു കൊല്ലം മുമ്പ് തമിഴാന്‍ എന്നാല്‍ കേരളത്തില്‍ ഒരു ടൂറിസ്റ്റ് പോലെ ആയിരുന്നു . എവിടെ കൃഷിപ്പണികളും , കെട്ടിടം പണികളും , എല്ലാം നടത്തിയിരുന്നത് എല്ലാം മലയാളികള്‍ തന്നെ ആയിരുന്നു . വല്ല പാണ്ടി കലവും വില്‍ക്കാന്‍ വരുന്ന വകയില്‍ മാത്രമായിരുന്നു തമിഴന്‍ വന്നിരുന്നത് . എന്നാല്‍ എന്ന് കേരളത്തിന്റെ സമസ്തമേഖലയിലും തമിഴന്‍ പിടി മുറുക്കിയിരിക്കുകയാണ് , അവനില്ലാതെ നമുക്ക് ജീവിക്കാന്‍ ആവാതെ വന്നിരിക്കുന്നു , ഈ തമിള്‍ ആശ്രയത്തില്‍ നിന്നും സ്വയം പര്യാപതതയിലേക്ക് എന്ന് മലയാളി മാറുന്നുവോ അന്ന് നമ്മള്‍ രക്ഷപെടും . കുറച്ചു പച്ചക്കറി സ്വയം കൃഷി ചെയ്യുക , നെല്ല് പരമാവതി കൃഷി ചെയ്യുക , ബാക്കി വേണ്ടത് തമിള്‍ നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തുക , കുട്ടികള്‍ ഒക്കെ എവിടെ തന്നെ പഠിക്കുക ഇപ്പോള്‍ പരമാവതി കോളേജ് ഇവിടെ ഉണ്ടല്ലോ , കുടുംബശ്രീ പോലെ പരമാവതി യുവതി യുവാക്കളുടെ സ്വയാശ്രയ സംഘങ്ങള്‍ രൂപീകരിക്കണം അവര്‍ ചെയ്യട്ടെ നാട്ടിലെ പരമാവതി പണികള്‍ അങ്ങനെ ആദ്യം ഈ തമിള്‍ അടിമത്തത്തില്‍ നിന്ന് നമുക്ക് രക്ഷപെടാം അപ്പോള്‍ മുല്ലപെരിയാര്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ കുറച്ചു കൂടി ക്രിയത്ത്മകമായ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കാകും

സര്‍ദാര്‍ജിമാരെ പോലെ മന്ത്രിമാരുടെ കരണത്ത് അടിക്കണമെന്നും തമിഴനെ പോലെ സ്വയം ചുരുങ്ങി ലോകത്ത് മുഴുവന്‍ പ്രശ്നം ഉണ്ടാക്കി ലോകത്ത് മുഴുവനില്‍ നിന്നും അടി വാങ്ങണം എന്നും പറയുന്നില്ല , പക്ഷെ സ്വയം പ്രതിരോധിക്കാന്‍ പഠിക്കണം , 125 കൊല്ലം പഴക്കമുള്ള ഡാം പുതിയത് പോലെ ഉറപ്പുള്ളതാണ് എന്ന് ജയലളിത പറയുമ്പോള്‍ അതിലും ഉറച്ച മറുപടി കൊടുക്കാന്‍ നമുക്കാകണം. പച്ചക്കറി വണ്ടികള്‍ കേരളത്തിലോട്ടു വിടില്ല എന്ന് വയ്ക്കോ പറയുമ്പോള്‍ നമുക്ക് പച്ചക്കറി നമ്മുടെ കയ്യില്‍ ഉണ്ട് തമിഴ്റെ പച്ചക്കറി വണ്ടിയില്‍ ഇരുന്നു ചീയാതെ സൂക്ഷിക്കാന്‍ പറയണം.നമ്മുടെ പിള്ളേരെ പഠിപ്പിക്കില്ല എന്ന് പറയുമ്പോള്‍ ഒരു കുഴപ്പവും ഇല്ല ഇവിടെ കോളേജ് ഉണ്ട് എന്ന് പറയണം. പിന്നെ ആകെ പ്രശ്നമുള്ളത് കുറെ സിനിമാക്കാര്‍ക്കും , ചില കോര്‍പ്പറേറ്റ് കമ്പനി ആളുകള്‍ക്കും ആണ് . വന്‍കിട കമ്പനികളെ പിണക്കാന്‍ ഒന്നും തമിഴാന് കഴിയില്ല പിന്നെ സിനിമാക്കാര്‍ ,പോകാന്‍ പറ, ഒന്നിനും കൊല്ലത്തവര്‍ വേണേല്‍ കേരളത്തില്‍ സിനിമ പിടിക്കട്ടെ , അല്ലാതെ പണ്ട് പ്രൈമറി സ്കൂള്‍ പിള്ളേര്‍ ഹെഡ് മാസ്റെരിന്റെ അടുത്ത് പരാതി പറയുന്ന പോലെ ഓടി മന്‍മോഹന്റെ അടുത്തോട്ട് ചെന്നിട്ടു കാര്യം ഇല്ല . അങ്ങേര്‍ക്കു തമിഴനെ പേടിയാണ് .
അത് കൊണ്ട് തമിള്‍ ബഹിഷ്കരത്തിലൂടെ ആരംഭിച്ചു , പിറവം തിരഞ്ഞെടുപ്പ് ബഹിഷ്കരത്തില്‍ കൂടി വളര്‍ന്നു മുല്ലപെരിയാര്‍ പ്രശ്നത്തിന് പരാഹാരം കാണാന്‍ ശ്രമിക്കാം , അല്ലെങ്കില്‍ സര്‍ദാര്‍ജി റിയല്‍ ലൈഫിലും ,രജനികാന്ത് സിനിമയിലും കാണിക്കുന്ന കസര്‍ത്ത് കണ്ടു നമുക്ക് കൈ അടിക്കാം ഒരു ഉളുപ്പും ഇല്ലാതെ .

Tuesday, November 22, 2011

മുല്ലപെരിയാരിനായി പിറവത്ത് പകരം വീട്ടാം .




പ്രിയപെട്ടവരെ വീണ്ടും മുല്ലപെരിയരിനെ കുറച്ചു എഴുതേണ്ടി വരുന്നു . മറ്റൊന്നും കൊണ്ടല്ല .ഈ നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ഉള്ള സങ്കടം കൊണ്ടാണ് . നഷനഷ്ട്ടത്തിന്റെ കണക്കുകള്‍ ആര് പറഞ്ഞുതന്നതനെങ്ങിലും അതിന്റെ പത്തില്‍ ഒന്ന് പോലും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് എന്നാ തിരിച്ചറിവാണ് ഇതിനു പ്രേരിപിക്കുന്നത് .ഈ നാടിനെ രക്ഷിക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ കാര്‍ക്ക് കഴിയില്ല .
വിള്ളല്‍ വീണ Damilekku പഠനയാത്ര നടത്തി , സെമിനാര്‍ കൂടി പായസ വിതരണം നടത്താന്‍ മാത്രമേ ഇവന്മാര്‍ക്ക് കഴിയു . ജനങ്ങളുടെ കണ്ണീര്‍ വോട്ടാക്കി മാറ്റാന്‍ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ . കഴിവ് ഇല്ലഞ്ഞിട്ടല്ല താല്പര്യം ഇല്ലാത്തത് കൊണ്ടാണ് . രാഷ്ട്രീയം വേണ്ട എന്നല്ല രാഷ്ട്രീയമായി മാത്രമേ മുല്ലപെരിയാരിനെ രക്ഷിക്കാന്‍ ആകു . പക്ഷെ അതിനു പ്രസ്താവനകള്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല . ഓരോ തവണ കുലുങ്ങുമ്പോഴും ബലഹീനമായ് എന്നറിയാന്‍ ഇവന്മാരുടെ വാക്കുകളോ , പഠന യാത്രയോ ആവശ്യമില്ല നമുക്ക് നടപടികള്‍ ആണ് ആവശ്യം .പക്ഷെ നടപടികള്‍ എടുക്കാന്‍ ഇവന്മാര്‍ തയ്യാറാകിലാ കാരണം മുല്ലപെരിയാര്‍ കര്‍ഷക ആത്മഹത്യയോ , പോലീസ് വെടിവെപ്പോ പോലെ വോട്ടു ബാങ്കിനെ ബാധിക്കുന്ന പ്രശ്നം അല്ല .അപ്പോള്‍ ആണ് പിറവത്തിന്റെ പ്രസക്തി .

പിറവം തിരഞ്ഞെടുപ്പ് ജനങ്ങളെ രക്ഷിക്കാന്‍ ദൈവം തന്ന അവസരം ആയി കരുതാം . വലതിനു പകരം ഇടതിനോ ഇടതിന് പകരം വലതനോ ഇവര്‍ രണ്ടു പേര്‍ക്കും പകരം BJP ക്കോ വോട്ട് ചെയ്യാന്‍ അല്ല ഞാന്‍ പറഞ്ഞത് . അന്ന് പിറവത് ഹര്‍ത്താല്‍ പോലെ ആയിരിക്കണം . കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കണം ഒരുത്തനും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് . ഒരു വോട്ടു പോലും യന്ത്രത്തില്‍ വീഴരുത് . തമിഴന്‍ ജാതി രാഷ്ട്രീയവും , ഭാഷ രാഷ്ട്രീയവും കളിച്ചു വര്‍ഗ വെറി ഉണര്‍ത്തി ആത്മഹത്യ തൊഴിലാളികളെ കൊണ്ട് കാര്യം നേടുന്ന കണ്ടു പേടിക്കണ്ട . ബുദ്ധിയുടെ കാര്യത്തില്‍ മലയാളിയുടെ ഏഴു അയലത് ഇവന്‍ വരില്ല എന്ന് കാണിച്ചു കൊടുക്കണം , തമിഴ്നാട്‌ അല്ല ഇന്ത്യ ആണ് രാജ്യം എന്ന് തമിഴാന് തോന്നില്ല അതിനു വയ്ക്കോലും കച്ചിയും ഒന്നും സമ്മതിക്കില്ല ലോക രാജ്യങ്ങളുടെ ഇടയില്‍ ഇവന്റെ തോന്നിവാസത്തിനു കണക്കു പറഞ്ഞു മടുത്തില്ലേ. അത് കൊണ്ട് പിറവത് നമുക്ക് പകരം വീട്ടാം എന്ന് മുതല്‍ ആരംഭിക്കട്ടെ പ്രവര്‍ത്തനങ്ങള്‍ , വര്‍ഷങ്ങളായി ജനതിപത്യതിന്റെ കാവല്‍ ഭടന്മാര്‍ ആക്കാന്‍ മാറി മാറി ഒടുക്കത്തെ കുത്ത് കുത്തിയില്ലേ എന്ത് നേടി . ഒരു ചുക്കും കിട്ടിയില്ല മരണത്തിന്റെ താഴ്വരയില്‍ ഇരുന്നു സോഷ്യല്‍ സൈറ്റില്‍ ഗ്രൂപ്പ്‌ ഉണ്ടാക്കി കളിച്ചാല്‍ മാത്രം ഒന്നും നേടില്ല . വോട്ടു ചെയ്യാതെ ആരും ലോകത്ത് സമരം ചെയ്തിട്ടില്ല അങ്ങനെ ചെയ്യ് .രാജ്യം നടുങ്ങട്ടെ അപ്പോള്‍ മാത്രെമേ ഇവന്‍ ഒക്കെ ചൂട് ഉണ്ടാകു .. അല്ലെങ്ങില്‍ ഡാം തകരുന്ന വരെ ഇവന്മാര്‍ പഠനം നടത്തും , നമ്മള്‍ വീഡിയോ കണ്ടും ,സിനിമ കണ്ടും രോഷം പ്രകടിപിച്ചിട്ടു കാര്യം ഇല്ല .പിന്നെ ഒരു കാര്യം കൂടി ഈ ഡാം ഇരിക്കുന്നത് തമിഴ്നാട്ടില്‍ ഒന്നും അല്ല നമ്മുടെ കേരളത്തില്‍ ആണ് മലയാളികള്‍ തിങ്ങി താമസിക്കുന്ന സ്ഥലത്താണ് . വിപ്ലവം പുഴുങ്ങിയും നേരിട്ടും ഭക്ഷിക്കുന്ന മലയാളിക്ക് നാണമില്ലേ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ തമിഴന്റെ കാല് പിടിക്കാന്‍ ... ഒരു നൂറു പേരില്ലേ പോയി ഡാം ഇങ്ങു പിടിച്ചെടുക്കാന്‍ .. ആദ്യം ജലനിരപ്പ്‌ താഴ്ത്തട്ടെ .എന്നിട്ട് തുടങ്ങട്ടെ പുതിയ ഡാമിന്റെ പണി . ഈ ത്യാഗം ചെയ്തവരെ ആരും കൈ വിടില്ല ഒരു കോടതിയും അവരുടെ രോമത്തില്‍ പോലും തൊടില്ല .ഇടുക്കി ഡാം തകര്‍ന്നു കഴിഞ്ഞാല്‍ ഇതെല്ലാം വാര്‍ത്തകളില്‍ കാണാം എന്ന് ഒരുത്തനും കരുതണ്ട ഇവിടെ കറന്റ്‌ പോലും ഉണ്ടാകില്ല എന്നോര്‍ക്കുക നമ്മള്‍ ഡാമിന് ബോംബു വച്ച് എന്ന് തമിഴന്‍ വാര്‍ത്തകളില്‍ അലറുമ്പോള്‍ ഉറ്റവരുടെ ശരീരങ്ങള്‍ അറബി കടലില്‍ തേടി നടക്കാന്‍ ആകും മലയാളിയുടെ വിധി .അത് കൊണ്ട് ഈ അവസരം ഉപയോഗിക്കു ,
ഞാന്‍ ഇവിടുത്തെ സകല രാഷ്ട്രീയകരുടെയും തന്തക്കു വിളിക്കുന്നു .ഇടതും വലതും എല്ലാം നപുംസകങ്ങള്‍ ആണെന്ന് പറയുന്നു .ഇവന്മാരൊക്കെ പിതൃ ശൂന്യരോ ബഹു പ്രിതുക്കളുടെ മക്കളോ ആണെന്ന് പറയുന്നു .യുവജനസങ്കടനകള്‍ സമൂഹ്യദ്രോഹികളുടെയും വേശ്യ സന്തതികളുടെയും കൂട്ടമാണെന്ന് പറയുന്നു .തമിഴനെ കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന വരിയുടക്കപെട്ട രാഷ്ട്രീയ കന്നുകാലികല്‍കെതിരെ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്യുന്നു.ഈ വരുന്ന പിറവം ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ചങ്കുറപ്പുള്ള തന്തക്കു പിറന്നവര്‍ ഉണ്ടോ ഇവിടെ ..ബ്ലോഗ്ഗര്‍ ബെര്‍ലി പറഞ്ഞ പോലെ (http://berlytharangal.com/?p=8303 ) പറഞ്ഞപോലെ ലൈക്‌ അടിച്ചും ,കമന്റ്‌ അടിച്ചും ഡാമിന് ഉറപ്പു കൂട്ടാന്‍ ഞാനില്ല ..അറബികള്‍ എന്ന് നാം അവഞ്ജയോടെ വിളിക്കുന്ന സാമൂഹ്ഹം പോലും ഓണ്‍ലൈനില്‍ സങ്കടിച്ചു വിപ്ലവം നടത്തി വിജയിക്കുന്നു ..നമുകെന്തു കൊണ്ട് പറ്റുന്നില്ല . എല്ലാ നടന്മാരുടെയും നാടിനു വേണ്ടവരുടെയും വേണ്ടതവരുടെയും പേരില്‍ ആയിരം ഗ്രൂപ്പുകള്‍ ഇല്ലെ മലയാളിക്ക് എല്ലാത്തിന്റെയും പേര് സേവ് മുല്ലപെരിയാര്‍ എന്ന് ആക്കട്ടെ അങ്ങനെ എല്ലാവരും ഏതെങ്കിലും വഴിയായി മുല്ലപെരിയരുമായ് ബന്ധപെടട്ടെ . ഇപ്പോള്‍ നാട്ടില്‍ ഉള്ള യുവാക്കള്‍ എല്ലാം ക്രമീകരിക്കട്ടെ കൃത്യമായ ദിവസം നോക്കി സാധിക്കുന്ന എല്ലാ പ്രവാസികളും നാട്ടില്‍ വരട്ടെ. ഇതൊക്കെ നടക്കുമോ എന്നാണോ ചിന്തിക്കുന്നെ നടക്കും നടത്തുക ഏറ്റവും കുറഞ്ഞത്‌ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും .

കുരുമുളകില്‍ നിന്ന് ആറ്റം ബോംബ്‌ കര്‍ഷകര്‍ക് പ്രതീഷ നാളം.?


ആത്മഹത്യ ചെയ്യാന്‍ ഒരു നില്‍ക്കുന്ന കര്‍ഷകരെ ഒരു നിമിഷം ഈ പോസ്റ്റ്‌ വായിക്കു നിങ്ങള്‍ ഇനി മുതല്‍ വെറും കൃഷിക്കാരല്ല . അബ്ദുല്‍ കലാമിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷ ആയി മാറേണ്ട ശാസ്ത്രഞ്ജര്‍ ആണ് . വെറും ശാസ്ത്രഞ്ജന്‍ അല്ല ആണവ ശാസ്ത്രഞ്ജന്‍ ഇത്രയും കാലം നിങ്ങള്‍ നടത്തിയ അദ്വാനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഫലമുണ്ടായിരിക്കുന്നു നാളെ അത് നിങ്ങളുടതാണ് ..

എന്താ പേടിച്ചു പോയോ പേടിക്കണ്ട രണ്ടു മൂന്നു വര്ഷം ആയി ഗുജറാത് പോലീസ് നടത്തിയ ഗവേഷണങ്ങള്‍ കഴിഞ്ഞ ദിവസം കോടതി കയ്യോടെ കണ്ടെത്തി വെളിപ്പെടുത്തിയതോടെയാണ് എത്രയും കാലം നമ്മുടെ കര്‍ഷകര്‍ കബളിപ്പിക്കപെടുകയാണ് എന്ന് മനസിലായത് . കാര്യം മനസിലായോ മനസിലാ ആക്കി തരാം . ഗുജറാത് പോലീസിന്റെ കണ്ടുപിടുത്ത പ്രകാരം ഒരു ബോംബുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ താഴെ പറയുന്നവയാണ് .

നല്ലവണ്ണം ഉണക്കിയ കുരുമുളക് = 4 കിലോ
പൊതിച്ച തേങ്ങ കണ്ണുള്ളത് = 10 എണ്ണം
കരിക്ക് = 1 കുല
ഏത്തക്കുല പഴുത്തത് =1
മാരക ആയുധം = 1 ( കരിക്ക് വെട്ടുന്ന വെട്ടുകത്തി മതിയാകും )
കാര്‍ = 1 ( ചുവന്ന കളര്‍ )
ആളുകള്‍ = 4

ഗുജറാത് ഭീകര വിരുദ്ധ സ്ക്വാഡിന്റെ കണ്ടുപിടുത്ത പ്രകാരം കുരുമുളകില്‍ നിന്നാണ് ബോംബുണ്ടാക്കാന്‍ ആവശ്യമുള്ള വെടിമരുന്നു നിര്‍മിക്കുന്നത് . അങ്ങനെ നന്നായി ഉണക്കിയ കുരുമുളക് പൊതിച്ച തേങ്ങയുടെ കണ്ണില്‍കൂടി കുത്തിനിറച്ചു ആവശ്യത്തിനു നീളമുള്ള തിരിയും ഇട്ടാണ് ലഷ്കരി തോയ്ബ പോലുള്ള ഭീകര സംഘടനകള്‍ അതി വിസ്പോടന ശേഷി ഉള്ള ബോംബുകള്‍ ഉണ്ടാക്കുന്നത് .കര്‍ഷകര്‍ക്ക് ഇതില്‍പരം എന്ത് വേണം കൂടാതെ ഇന്നു ഭീകരര്‍ ഉപയോഗിക്കുന്ന ഏറ്റവും അപകടകാരിയ മാരക ആയുധമാണ് കരിക്ക് വെട്ടാന്‍ ഉപയോഗിക്കുന്ന വെട്ടുകത്തി . മേല്‍ പറഞ്ഞ സാധന സമഗ്രികളുമായ് ആരെ കണ്ടാലും ഒരു നിമിഷം വയ്കാതെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം അല്ലെങ്ങില്‍ സാധാരണ നമ്മള്‍ പുറത്തു പോകുമ്പോള്‍ കയ്യില്‍ കരുതാറുള്ള എ കെ ഫോര്ടി സെവന്‍ തോക്ക് എടുത്തു അവരെ വെടിവച്ചു കൊല്ലണം . നിങ്ങക്കയിരിക്കും ഇത്തവണത്തെ പരമവീര ചക്രം .

പ്രിയപെട്ടവരെ ഞാന്‍ മേല്‍പറഞ്ഞത്‌ വെറും ഒരു തമാശ അല്ല . വ്യാജ ഏറ്റു മുട്ടലില്‍ കൊല്ലപെട്ട പ്രാനെഷ് കുമാറിന്റെ കുടുംബത്തെ വേദനിപ്പിക്കാനും അല്ല . ഇന്നലെ സത്യം പുറത്തു കൊണ്ട് വന്നപ്പോള്‍ പ്രാനെഷ് കുമാറിന്റെ അച്ഛന്‍ വെളിപെടുത്തിയ നടുക്കുന്ന സത്യം ആണ് .അത് ഇന്‍റര്‍നെറ്റില്‍ നിന്നും കിട്ടിയത് ചുവടെ ചേര്‍ക്കുന്നു .
********************************************************************************************
2004 ജൂണ്‍ 15.പുലര്‍ച്ച നാലിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ

വധിക്കാന്‍ നഗരത്തിലെത്തിയ നാല് ലശ്കറെ ത്വയ്യിബ തീവ്രവാദികളെ

പൊലീസ് കമാന്‍ഡോകള്‍ വെടിവെച്ചുകൊന്നു.
.

അന്ന് മലയാളികളുടെ തീവ്രവാദ ബന്ധത്തെ കുറിച്് മാധ്യമ പ്രവര്‍ത്തകര്‍

ആവേശ്വജ്ജ്വല കഥകളെഴുതി.... ഇന്ന് സത്യം തെളിയക്കപ്പെട്ടിരിക്കുന്നു...

അന്ന് കള്ളകഥകളെഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും തെറ്റ്

തിരുത്തുമോ...

'തേങ്ങ ബോംബ്, കുരുമുളക് വെടിമരുന്ന്

ഒരിക്കല്‍ ഒരു ചാനലിന്റെ വാര്‍ത്താ പരിപാടിയില്‍ ഞാനും മുകുന്ദന്‍ സി.

മേനോനും കൂടി പങ്കെടുക്കുമ്പോള്‍ വന്‍സാരയെ(ഗുജറാത് പോലീസ് )

ടെലിഫോണ്‍ ലൈനില്‍ കിട്ടി. അപ്പോള്‍ അയാള്‍

പറയുകയാണ്: 'ദാനേദാര്‍ ബാരിത്' അഥവാ, ധാന്യം പോലിരിക്കുന്ന

വെടിമരുന്ന് കൊല്ലപ്പെട്ട ജാവേദിന്റെ കാറില്‍നിന്ന് കിട്ടിയിരുന്നെന്ന്. ദാ ആ
കാണുന്ന കുരുമുളക് ചെടിയില്‍നിന്ന് പറിച്ച നാല്

കിലോ കുരുമുളക് ഉണക്കിയെടുത്ത് ഇവിടെവെച്ചിരുന്നു. അങ്ങനെ എന്റെ

പറമ്പില്‍നിന്ന് പറിച്ച കുരുമുളക് ഉണങ്ങിയതിനെയാണ് അയാള്‍

വെടിമരുന്നാക്കിയത്. കുരുമുളക് ഉണങ്ങിയത്

കറുത്തല്യോ ഇരിക്കുന്നേ? ബോംബുണ്ടാക്കാന്‍വേണ്ടി വെടിമരുന്ന് ചെറുതാക്കി

ഉരുട്ടിയതെന്നാണ് കുരുമുളകിനെ അയാള്‍ വിശേഷിപ്പിച്ചത്.

അതോടൊപ്പം ഇത്രയുള്ള നാളികേരം ബോംബ് ഉണ്ടാക്കാനുള്ള സാധനമാണെന്ന്

പറഞ്ഞ് വന്‍സാര എടുത്തുകാണിച്ചു. മിക്‌സിയില്‍ ഇട്ട് അരക്കാന്‍ ചെറിയ

തേങ്ങ നോക്കി ഇവിടത്തെ

പറമ്പില്‍നിന്ന് പ്രാണേഷ് പോകുംമുമ്പ് എടുത്തിരുന്നു. ചിരവകൊണ്ട് തേങ്ങാപ്പീര

ഉണ്ടാക്കാനൊന്നും അവര്‍ക്ക് അറിയില്ല. അതിനാലാണ് ചെറിയ തേങ്ങ നോക്കിയെടുത്തത്. ആ

തേങ്ങയെടുത്താണ്

ബോംബ് ഉണ്ടാക്കുന്ന സാധനമാണെന്ന് വന്‍സാര പറഞ്ഞത്.അതുപോലെ, മോഡിയെ കൊല്ലാന്‍

ചെന്നയാളുടെ വണ്ടിയുടെ ഡിക്കിയില്‍നിന്ന് ഒരു പഴുത്ത ഏത്തക്കൊല കിട്ടുമോ? ദാ, ഇവിടന്ന്

കിളച്ചുകൊണ്ടുപോയ നാലു കിലോ ഇഞ്ചിയും അതിലുണ്ടായിരുന്നു. 21 തേങ്ങ വേറെയും. പത്ത്

കരിക്ക് വരുന്ന ഒരു ചെന്തെങ്ങിന്റെ കുലയും എടുത്തിരുന്നു. അതില്‍നിന്നവര്‍ യാത്രക്കിടെ

വെട്ടിക്കുടിച്ചതിന്റെ ബാക്കിയും ഡിക്കിയില്‍നിന്ന് കണ്ടെത്തിയതാണ്. മാരകായുധമെന്ന്

വിശേഷിപ്പിച്ച മറ്റൊന്ന് ഇവിടെ ഉണ്ടായിരുന്നു, ഒരു വെട്ടിരുമ്പ്. തേങ്ങ വെട്ടിവെട്ടി വളഞ്ഞ ഒന്ന്.

അത്

നിനക്കങ്ങ് തന്നേക്കാമെന്ന് പറഞ്ഞ് മകന് കൊടുത്തുവിട്ടത് ഞാനാണ്. വഴിയില്‍ കരിക്ക്

വെട്ടിക്കുടിക്കുന്നതിന് സഹായകമാകുമല്ലോ. അതിനെയാണ് മോഡിയെ കൊല്ലാന്‍ കൊണ്ടുചെന്ന

മാരകായുധമാക്കിയത്! എന്തു ചെയ്യും നമ്മള്‍...'

-ഗോപിനാഥന്‍പിള്ള(പ്രനെഷിന്റെ പിതാവ് )

..

കേരളകൗമുദി ഡല്‍ഹിയിലെ പ്രത്യേക ലേഖകന്‍ മലയാളികളുടെ അന്താരാഷ്ട

ഭീകര ബന്ധങ്ങളെ കുറിച്ച് എഴുതിയ കഥകള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്...ആ

പ്രത്യേക ലേഖകന്‍ ഇന്നും പത്രപണി തുടരുകയാണ്....

********************************************************************************************************

അത് കൊണ്ട് ഗുജറാത്തിലും മറ്റും ജോലി ചെയ്യുന്ന മക്കളുടെ മാതാപിതാക്കള്‍ ശ്രെദ്ധിക്കുക നാട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ സ്നേഹത്തോടെ തേങ്ങ ,മാങ്ങാ, ചക്ക ,തുടങ്ങിയ സാധനങ്ങള്‍ കൊടുത്തു വിട്ടു അവരെ കൊലക്ക് കൊടുക്കരുത് നിങ്ങള്‍ ഭീകര വാദികളുടെ മാതാപിതാക്കള്‍ എന്നു മുദ്ര കുത്തപെടാനും ഇടയകാതിരിക്കട്ടെ .

Monday, November 21, 2011

മരമാക്രി മന്ത്രിക്ക് മരക്കുതിര മുന്‍ മന്ത്രി കൂട്ട്.


മലയാളികള്‍ എത്ര ഭാഗ്യവാന്മാര്‍ ആണ് തലയ്ക്കു മുകളില്‍ മുല്ലപെരിയാര്‍ ബോംബു പോലെ ഇരിക്കുമ്പോഴും അതിന്റെ ഭയാനകമായ ചിന്തകളെ മനസ്സില്‍ നിന്ന് അകറ്റാന്‍ നമ്മുടെ നേതാക്കള്‍ എത്ര ഭംഗിയായി ആണ് നമ്മോടു സംസാരിക്കുന്നതു . തമിഴ് ഹിന്ദി നേതാക്കള്‍ ഒക്കെ കണ്ടു പഠിക്കണം അവരൊക്കെ പറഞ്ഞു തുരുംബെടുത്ത വാക്കുകള്‍ പറഞ്ഞു ആളുകളെ ബോര്‍ അടിപ്പിക്കുമ്പോള്‍ നമുടെ നേതാക്കള്‍ എത്ര എത്ര പദസംബെന്ന്ര്‍ ആണ് എന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് പുളകം കൊള്ളുന്നു .
മലയാളത്തില്‍ അറിയപെടുന്ന കവിയും ഭാഷപണ്ടിതനും ആയിരുന്നു നമ്മുടെ സഖാവ് സുധാകരന്‍, മന്ത്രി ആയിരുന്ന കാലത്ത് മുഖം നോക്കാതെ ഉദ്യോഗസ്ഥരെയും മൂട് താങ്ങികളെയും അമ്പലം വിഴുങ്ങികളെയും തന്റെ ജിഹ്വ വിലാസം കൊണ്ട് തറ പറ്റിച്ച മഹാന്‍ ആണ് . ഇത്തവണ ഭാഷ സ്നേഹവും നിയന്ത്രണവും ഇല്ലാത്ത നാക്ക്‌ കൊണ്ട് കൂതറ വര്‍ത്തമാനങ്ങള്‍ പറഞ്ഞു മലയാളികളെ ബോര്‍ അടിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ ചീഫ് വിപ്പിനെയും സിനിമ മന്ത്രിയെയും കടത്തിവെട്ടി കേരള രാഷ്ട്രീയത്തിനു പുതിയ ഒരു വിശേഷണം സമ്മാനിച്ചു "മരമാക്രി" . കേരളത്തിലെ ഒമ്പത് മന്ത്രിമാര്‍ മരമാക്രികള്‍ ആണത്രേ , അതെന്താ സുധാകരന്‍ സഖാവെ മരമാക്രി എന്ന് ചോദിച്ചപ്പോള്‍ ആണ് അദ്ദേഹം തവള ശാസ്ത്രത്തില്‍ ഉള്ള തന്റെ അഗാധമായ പാണ്ടിത്യം വെളിവാക്കിയത് ചെറുപ്പ കാലത്ത് നാട്ടിലെ അറിയപ്പെടുന്ന ഒരു തവള പിടുത്തക്കാരന്‍ ആയിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ അറിവ് അനുസരിച്ച് വെറും മാക്രി ആണെങ്കില്‍ മാത്രമെ അതിന്റെ ഇറച്ചി നമുക്ക് കഴിക്കാന്‍ കഴിയുകയുള്ളൂ അത്രെ . അതിനു പോലും കൊള്ളാത്ത കൊണ്ടാണ് ഇവന്മാരെ മരമാക്രി എന്ന് വിളിക്കുന്നത്‌ . ഏതായാലും വെറുതെ ഇരിക്കുന്ന മലയാളികള്‍ക്ക് അതും ഒരു വിവാദം ആയി . പക്ഷെ ആളുകള്‍ പ്രതീഷിച്ചപോലെ പണ്ഡിത ശ്രെഷ്ട്ടന്മാരായ ജോര്‍ജ്, കൊച്ചു പിള്ള ഇവര്‍ ഒന്നും പ്രതികരിക്കതിരുന്നപ്പോള്‍ ആളുകള്‍ക്ക് കാര്യം പിടികിട്ടിയിരുന്നില്ല , പിന്നെയാണ് പിടികിട്ടിയത് ,സുധാകരന്‍ സഖാവ് ഒമ്പത് മന്ത്രിമാരെ അല്ലെ പറഞ്ഞത് അത് ആരൊക്കെ ആയിരിക്കും എന്ന് അവര്‍ പരസ്പരം തേടിക്കൊണ്ടിരിക്കുകയാണ് .
എന്തായാലും ഇന്നലെ സഖാവ് കൊടിയേരിയോടോപ്പം മുല്ലപെരിയറില്‍ സാഹസിക പഠന യാത്ര നടത്തിയപ്പോള്‍ ആണ് നമ്മുടെ മിസ്റ്റര്‍ ക്ലീന്‍ തിരുവഞ്ചൂര്‍ സാറിന് മനസിലായത് ആ ഒമ്പതില്‍ ഒന്ന് താന്‍ ആണ് എന്ന് . മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ വീണ്ടും വരുന്നവനും പോകുന്നവനും ഒക്കെ കേറി നിരങ്ങുന്നത് കണ്ടിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത കൊണ്ടായിരിക്കണം പരിയടനത്തില്‍ ഉടനീളം തിരുവഞ്ചൂര്‍ മ്ലാനന്‍ ആയിരുന്നു . എങ്ങനെ ഒരു പകരം വീട്ടും എന്ന് ആലോചിച്ചപോഴാണ് വെറും ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ ആയ വനിതാ നേതാവിന്റെ പാണ്ടിത്യം കണ്ടു നടുങ്ങി പോയത് . പ്രതിപക്ഷ ഉപനേതാവായ സഖാവ് കോടിയേരിയെ നോക്കിക്കൊണ്ട്‌ പെണ്സിംഹം പ്രതിപക്ഷ ഉപരോധ നേതാവ് എന്ന് സംബോധന ചെയ്തപ്പോള്‍ സത്യം പറഞ്ഞാല്‍ മനപ്പൂര്‍വം പറഞ്ഞത് ആണോ എന്ന് കരുതി പോയി. ഏതായാലും പെണ്സിംഹതിന്റെ വാക്ക് ചാതുരിയില്‍ പ്രചോദനം ഉള്‍ക്കൊണ്ട്‌ രാത്രി ഉറക്കം ഇല്ലാതെ ഭാഷ ഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ചു മറുപടിയുമായി എത്തി. ഞങ്ങള്‍ മരമാക്രികള്‍ ആണെങ്ങില്‍ നിങ്ങള്‍ മരക്കുതിരകള്‍ ആണ് പോലും . കഴിഞ്ഞ അഞ്ചു വര്‍ഷം കൊഞാനന്മാരുടെ കൂട്ടായ്മ ആണ് പോലും കേരളം ഭരിച്ചത് .കൊഞ്ഞാണന്‍ എന്നാ വാക്കിന്റെ പകര്‍പ്പവകാശം നമ്മുടെ വി എസ് സഖാവിനു ആയതിനാല്‍ അതിനു നാളെ തിരുവഞ്ചൂര്‍ അണ്ണന്‍ കോടതി കയറേണ്ടി വരുമോ എന്ന് കണ്ടറിയണം . എന്തായാലും അഞ്ചു വര്‍ഷം കേരളം ഭരിച്ച മരക്കുതിരകള്‍ക്ക് ഞങ്ങളെ മരമാക്രികള്‍ എന്ന് വിളിക്കാന്‍ അവകാശമില്ല എന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത് അല്ലാതെ ഞങ്ങള്‍ മരമാക്രി അല്ല എന്ന് പറഞ്ഞിട്ടില്ല എന്തൊരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌ ഭരണക്കാരും പ്രതിപക്ഷക്കാരും കൂടി മുല്ലപെരിയാരിനു പോയപ്പോള്‍ പാവം ജനം വിചാരിച്ചു ഇപ്പൊ ഉലത്തികളയും എന്ന് പക്ഷെ ഉലത്തപെടുന്നത് വീണ്ടും വീണ്ടും പാവം ജനമാണ് .. ഇങ്ങനെ പോയാല്‍ കൊമെടി സ്റ്റാര്‍ ജഡ്ജ് ജഗദീഷിനെ കേരള മുഖ്യന്‍ ആക്കി കുറെ മിമിക്രിക്കാരെ മന്ത്രിമാര്‍ ആക്കിയാല്‍ പോരെ .( അപമാനം ആയി തോന്നിയാല്‍ മിമിക്രി അണ്ണന്‍ മാര്‍ ക്ഷമിക്കുക ) . കുറേ തമാശയും കുറ്റം പറച്ചിലും തെറിവിളിയും ഒക്കെ ആയി നമുക്ക് അങ്ങ് കൂടാം.. എങ്ങനെ ..!

മാലിന്യത്തിനു കൈവിലങ്ങ്!



വെറും
ശുംബന്മാര്‍ എന്ന് ആളുകള്‍ വിളിക്കുന്ന കേട്ടിട്ടാണോ എന്നറിയില്ല ഇപ്പോ തുടരെ തുടരെ ജനപ്രിയകളുമായി കേരള ഹൈകോടതി അതിവേഗം ബഹുദൂരം മുന്നേറുകയാണ് . ഉമ്മന്‍ ചാണ്ടിയാണോ അതോ ഹൈകോടതി ആണോ കേരളം ഭരിക്കുന്നത്‌ എന്നൊന്നും ചോദിക്കരുത് . മുല്ലപെരിയാര്‍ പോലെ കേരളത്തിലെ കോടതി വിധിക്ക് എതിരെ മാത്രം വിധിച്ചു കളിക്കുന്ന സുപ്രീം കോടതി ആപ്പ് വച്ചില്ലങ്ങില്‍ കേരള ചരിത്രത്തില്‍ രേഖപെടുത്താവുന്ന ഒരു വിധി കേരള ഹൈകോടതി പ്രഖ്യാപിച്ചു മറ്റൊന്നും അല്ല ഇനി മുതല്‍ വീട്ടു മാലിന്യം വല്ല കൊണ്ടാസയിലോ ബെന്‍സിലോ വന്നു റോഡില്‍ ഇട്ടാല്‍ പോക്കും .. പോലീസ് പോക്കും .സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വേണ്ട പിഴയും ജെയിലിലെ ഒഴിവുകള്‍ അനുസരിച്ച് വേണ്ട ശിക്ഷ നടപടികളും സ്വീകരിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു .

ഏതായാലും കോടതി ഇങ്ങനെ ഒരു തീരുമാനം എടുക്കാനും അതിനു പ്രേരണ ആയി വര്തിക്കാനും കാരണ ഭൂതരയവര്‍ക്കും എല്ലാം നന്ദി പ്രകാശിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കാം . എന്തായിരുന്നു സ്ഥിതി കേരളത്തിലെ ഒരു പട്ടണത്തില്‍ പോലും മൂക്ക് പൊത്താതെ നടക്കാന്‍ പറ്റുമോ . കൂടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ പര്‍വത രൂപം കൊണ്ട് കിടക്കുന്ന കണ്ടാല്‍ ഇതാണോ നാളെ ലോക പോലീസ് ആകാന്‍ പോകുന്ന ഇന്ത്യ എന്ന് തോന്നും . ഇനി മാലിന്യങ്ങള്‍ കൊണ്ട് ഇടുന്നതോ . വല്ല തുറസായ സ്ഥലത്തും പിന്നെ ആ പഞ്ചായത്തില്‍ ഉള്ളവര്‍ പുതിയ പുതിയ പേരില്‍ വരുന്ന അസുഖങ്ങള്‍ വന്നു അഭിമാനത്തോടെ മോക്ഷം പ്രാപിക്കുന്നു . അത് കൊണ്ട് ഇനി മുതല്‍ ഹെല്‍മെറ്റ്‌ ഇടാതെ പോകുന്ന ബൈക്ക് യാത്രക്കാരെ ലാത്തി എറിഞ്ഞു വീഴ്ത്തുന്ന നമ്മുടെ ഏമാന്മാര്‍ മാലിന്യം റോഡില്‍ എറിഞ്ഞ്ട്ടു പോകുന്നവരെ ഓടിച്ചിട്ട്‌ പിടിക്കുമെന്നും ലാത്തി എറിഞ്ഞു വീഴ്ത്തും എന്ന് പ്രതീക്ഷിക്കാം .

എങ്കിലും ഒരു കാര്യം ചോദിക്കട്ടെ ഈ മാലിന്യം ഒക്കെ ഞങ്ങള്‍ ഇവിടെ കൊണ്ട് കളയും . ഹൈകോടതി അതിന്റെ കാര്യം മറന്നു പോയോ . ഇതു കൊണ്ട് പൊയ് ഭൂലോക വെയിസ്ടുകള്‍ നില്‍ക്കുകയും ഇരിക്കുകയും കുരക്കുകയും ചെയ്യുന്ന നിയമസഭ മന്ദിരത്തിന്റെ വാതില്ക്കാലോ മാറ്റി മന്ത്രി മന്ദിരങ്ങളുടെ തിരു മുറ്റത്തോ കൊണ്ട് പോയി ഇടാന്‍ പറ്റുമോ . അല്ല ഇതിനു എവിടെയെങ്കിലും ക്രമീകരങ്ങള്‍ സര്ക്കാര് ചെയ്തിട്ടുണ്ടോ , അതോ ചെയ്യുമോ . ഞാന്‍ അയല്‍ക്കരെന്റെ മുറ്റത്തും അവന്‍ എന്റെ മുറ്റത്തും കൊണ്ട് വന്നു ഇട്ടാല്‍ പ്രശ്നം തീരുമോ .അതോ എല്ലാവരും അവന്‍ അവന്റെ മുറ്റത്ത്‌ തന്നെ കുഴി വെട്ടി മൂടാണോ ..ഇനി അങ്ങനെ ചെയ്യാന്‍ നോക്കിയാല്‍ തന്നെ ഒരു വര്ഷം കഴിയുമ്പോള്‍ എല്ലാ വീടും ഒരു മാലിന്യ കൂമ്പാരം ആയി മാറില്ലേ. ആര്‍ക്കറിയാം ഇങ്ങനെ കൃത്യമായ ആസൂത്രണമോ മാലിന്യ സംസ്കരണ കേന്ദ്രങ്ങളോ ഇല്ലാത്ത ഈ നാട്ടില്‍ ഈ നിയമം കൊണ്ട് മാത്രം ഒന്നും ചെയ്യാന്‍ കഴിയില്ല സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു അതിനു വേണ്ട കേന്ദ്രങ്ങള്‍ സ്ഥപിചില്ലെങ്ങില്‍ . ഉടനെ കേള്‍ക്കാം " റോഡില്‍ മാലിന്യം എറിഞ്ഞ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി എറിഞ്ഞു വീഴ്ത്തി " അതിനപ്പുറം ഒന്നും സംഭവിക്കില്ല .

Sunday, November 20, 2011

മതവും മനോരോഗവും .


കുറച്ചു ദിവസമായി മനസ്സില്‍ കിടക്കുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കാന്‍ ആണ് . ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നത് എന്റെ സ്ഥിരം തറ കൊമെടി വിട്ടു കുറച്ചു സീരിയസ് ആയിട്ടുള്ള ഒരു കാര്യത്തിന് വേണ്ടിയാണു ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത് . അത് കൊണ്ട് ഈ പോസ്റ്റില്‍ എന്തെങ്കിലും ഇഷ്ട്ടപെടാതതോ വിഷമമുണ്ടാക്കുന്നതോ ആയ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ആദ്യം എന്നെ കല്ലെറിയട്ടെ.

കുറച്ചു ദിവസങ്ങള്‍ ആയി സോഷ്യല്‍ മീഡിയകളില്‍ എല്ലാം പല മതങ്ങളെയും അവഹേളിക്കുന്ന ചില പോസ്റ്റുകളും ചിത്രങ്ങളും കണ്ടു പല ആളുകളും അത് ഷെയര്‍ ചെയ്യുന്നു കമന്റ്‌ ഇടുന്നു അങ്ങനെ അതിന്റെ പതാക വാഹകര്‍ ആകുന്നു . സ്വാഭാവികം ആയും ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ അതതു മതത്തില്‍ പെട്ടവര്‍ക്കും മനുഷ്യ സ്നേഹം ഉള്ളവര്‍ക്കും രോഷവും പ്രതിഷേധവും ഉണ്ടാകും അതിന്റെ പ്രതികരണങ്ങള്‍ ആണ് ഇത്തരം സംഭവങ്ങള്‍ പെട്ടന്ന് പരക്കാന്‍ കാരണം. അതിനെതിരെ എല്ലാ സമൂഹങ്ങളും രംഗത്ത് വരുന്നത് ഒരു നല്ല ലക്ഷണം ആണ് .

ഞാന്‍ ഇതരം പോസ്റ്റുകള്‍ നോക്കിയപ്പോള്‍ എനിക്ക് മനസിലായത് ഇതിന്റെ നിര്‍മാണത്തിലും പ്രചാരത്തിലും പിന്നില്‍ കൂടുതലും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആണ് . മാത്രമല്ല ഹിന്ദുക്കളെ അപമാനിച്ചു നടത്തിയ ഒരു പോസ്റ്റില്‍ ജീസസ് കീ ജയ്‌ എന്നും കണ്ടു .മക്കയെ അപമാനിച്ചുള്ള ചിത്രങ്ങല്‍ കണ്ടാലും അത് ചെയ്തവര്‍ ഇന്നവര്‍ ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ് നടന്നത് . ഇതൊക്കെ ചെയ്തത് പാക്കിസ്ഥാന്‍ കാര്‍ ആണെന്ന് പറഞ്ഞു നമുക്ക് ഒഴിയാം എന്നാല്‍ പറയട്ടെ അവരൊന്നും ഇത്രത്തോളം അധപതിച്ചിട്ടില്ല . പാക്കിസ്ഥാന്‍ കാര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒക്കെ അവരുടെ മത പരമായ അറിവുകള്‍ വച്ച് മാത്രം ആണ് . ഒന്നാം ക്ലാസ്സു മുതല്‍ എല്ലാ മതങ്ങളെയും ജാതികളെയും പറ്റി പഠിപ്പിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ലോകത്ത് അധികമില്ല അത് കൊണ്ട് പാക്കിസ്ഥാന്‍ പോലുള്ള രാജ്യക്കാരുടെ പ്രതികരണങ്ങള്‍ കണ്ടു നമ്മുടെ രക്തം ചൂട് പിടിക്കണ്ട കാര്യമില്ല അതൊക്കെ അവരുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രശ്നം ആണ് . കണ്ണിന്റെ ഡോക്ടര്‍ കണ്ണിനെ പറ്റി മാത്രം പഠിച്ചിട്ടല്ല ഡോക്ടര്‍ ആകുന്നത്‌ അയാള്‍ മനുഷ ശരീരത്തെ പറ്റിയും മരുന്നുകളെ പറ്റിയും നീണ്ട പഠനം നടത്തിയതിനു ശേഷം ആണ് അയാള്‍ കണ്ണ് എന്ന് ഒരു അവയവത്തില്‍ മാസ്റ്റര്‍ ആകുന്നത്‌ . ഇതു പോലെയാണ് മതങ്ങളുടെ കാര്യവും എല്ലാ മതങ്ങളെയും അവ പങ്കു വയ്ക്കുന്ന മാനുഷിക മൂല്യങ്ങളെ പറ്റിയും പഠിക്കാതെ കേവലം ഒരു മതത്തിലെ ഏതാനും ചില ഭാഗങ്ങള്‍ ആരെങ്ങിലും വികലമായി പഠിപ്പിക്കുനത് ആണ് ഇത്തരക്കാരെ സൃഷ്ട്ടിക്കുന്നത് .
ഖുറാനോ , ബൈബിള്‍ ഭഗവത് ഗീത തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചാ ഏതെങ്കിലും ഒരുവന് ഇങ്ങനെ ഒക്കെ ചെയ്യാന്‍ കഴിയുമോ , മറ്റു മതക്കാരെ അപമാനിക്കണം എന്ന് ഇതില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ . മേല്‍ പറഞ്ഞ തരക്കാര്‍ ആരെങ്ങിലും അത്തരം ഒരു വാചകം കാട്ടി തന്നാല്‍ ഇനിയുള്ള കാലം നിങ്ങളുടെ പാദ സേവകര്‍ ആയി ജീവിക്കാം . സാധാരണ പറയുന്ന പോലെ ഇതൊക്കെ നിങ്ങളുടെ പൈതൃകത്തിന്റെ കുഴപ്പം ആണ് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . പകരം ഇതൊക്കെ സ്ഥാന ചലനം സംഭവിക്കുന്ന തലച്ചോറുകളുടെ കുഴപ്പമാണ് . തലയില്‍ ഇരിക്കണ്ട തലച്ചോര്‍ പ്രിഷ്ട്ടത്തില്‍ ആയിപോയതിന്റെ കുഴപ്പം . ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒന്ന് പോലെ വാഴുന്ന ഈ നാട്ടില്‍ തീ വിതച്ചാല്‍ ആദ്യം ചാമ്പല്‍ ആക്കപെടുക നീ പിറന്നു വീണ അസ്ഥിതം ആണെന്നുള്ള അറിവില്ലായ്മ . ഈ നാട്ടില്‍ വെറുപ്പ്‌ വിതച്ചിട്ട് മുഖം മൂടികള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളുടെ കബന്ധങ്ങള്‍ ആയിരിക്കും ഈ നാട്ടില്‍ ആദ്യം വീഴുക . എല്ലാ മതങ്ങള്‍ക്കും ഇത്ര മേല്‍ സ്വാതന്ത്ര്യം ഉള്ള ഈ നാട്ടില്‍ പുതുതായി നീ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നത് . സ്വന്തം രാജ്യം വിട്ടു പതിനാല് വര്ഷം വനവാസത്തിനു പോയി ത്യാഗം ചെയ്ത രാമന്റെ രാജ്യമോ , സ്നേഹത്തെ കുറിച്ച് മാത്രം പഠിപ്പിച്ചിട്ടും വിവരമില്ലാത്തവന്റെ ലോകം തെറ്റി ധരിക്കുന്ന പ്രവാചകന്‍ നബിയുടെ ലോകമോ , അതോ ഈ ലോകത്തിനു വേണ്ടി സ്വയം കുരിശു മരണം വരിച്ച യേശുവിന്റെ ലോകമോ . നിങ്ങള്ക്ക് തെറ്റി നിങ്ങള്‍ ഉണ്ടാക്കുന്നത് സാത്താന്റെ ലോകമാണ് ഇരുളും വ്യാധികളും നിറഞ്ഞ സാത്താന്റെ ലോകം നീ നിന്റെ മതത്തിന്റെ പേര് പറഞ്ഞു ഒരുവനെ കൊല്ലുമ്പോള്‍ , അപമാനിക്കുമ്പോള്‍ നിന്റെ ദൈവം അവനു സ്വര്‍ഗം കൊടുക്കും നിനക്ക് നരകവും ഇതു സത്യമാണ് പരമമായ സത്യം . അതല്ല മറ്റു മതങ്ങളെ, വിശ്വാസികളെ അപമാനിച്ചാല്‍ സ്വര്‍ഗം തരുന്ന ദൈവം ഉണ്ടെങ്കില്‍ ഞാന്‍ ആ മതത്തില്‍ ചേരാന്‍ തയ്യാറാണ് .

ഒരു കാര്യം കൂടി നിന്റെ മതത്തെ നിന്റെ രാഷ്ട്രീയവുമായ് കൂടി ചേര്‍ത്ത് മുതലെടുപ്പ് നടത്തുവാന്‍ ആരെയും അനുവദിക്കാതിരിക്കുക . രാഷ്ട്രീയ മായ അമ്പുകളെ മതമാകുന്ന പരിച വച്ച് തടയാതിരിക്കുക . ഒന്ന് മറക്കാതിരിക്കുക ഈ മതം ഒന്നും ദൈവം സ്ഥാപിച്ചതല്ല അത് കൊണ്ട് ദൈവത്തിന്നു മാത്രമാണ് ഇന്ന് മതം കൊണ്ട് മുതലെടുപ് നടത്താന്‍ കഴിയാതിരിക്കുന്നത് .

Saturday, November 19, 2011

പാഠം ഒന്ന് കര്‍ഷകന്‍


കര്‍ഷകനോ ആരാണത് ..അങ്ങനെയേ ചോദിക്കാവൂ കാരണം സൈലന്റ് വാലിയിലെ സിംഹവാലന്‍ കുരങ്ങിനെ പോലെ സംരക്ഷിക്കപെടെണ്ട ഒരു അപൂര്‍വ ഇനം ജീവിയാണ് അവന്‍ . ഇടുക്കിയിലോ കോട്ടയതോ,പാലക്കാടോ ഒക്കെ ഉള്ള വല്ല മലമൂടിലോ വയനാട് പോലെയുള്ള ചില അപരിഷ്കൃത മേഖലയിലോ ആണ് ഇവ കാണപെടുന്നത് . ബാക്കിയുള്ള മനുഷ്യര്‍ എല്ലാരും വല്ല അറബിയുടെയോ സായിപ്പിന്റെയോ കാല് തിരുമിയോ അല്ലെങ്ങില്‍ മണി ചെയിന്‍ , തെക്ക് , ആട് , മാഞ്ചിയം , ഫ്ലാറ്റ് അങ്ങനെ അന്തസുള്ള പണി എടുത്തു ജീവിക്കുമ്പോള്‍ . വെറും ഇരുമ്പ് കൊണ്ടുണ്ടാക്കിയ തൂമ്പയും പിക്കാസും ഒക്കെ എടുത്തു മണ്ണില്‍ കിളച്ചു സമയം കളയുന്ന എമ്പോക്കികള്‍ . അല്ല ഞാന്‍ അറിയാം മേലഞ്ഞിട്ടു ചോദിക്കുവ ഇവര്‍ക്കെന്താ തലയില്‍ ആള്‍താമസം ഇല്ലേ . എപ്പോ മഴ വരും എപ്പോ വെയില്‍ വരും എന്ന് നിശ്ചയമില്ലാത്ത നാട്ടില്‍ ചുമ്മാ അതും ഇതും ഒക്കെ കൃഷി ചെയ്തു നശിച്ചു കുത്തുപാള എടുക്കുമ്പോള്‍ ഈ നാട് ഭരിക്കുന്നത്‌ ഇടതനോ വലതാണോ എന്ന് നോക്കാതെ പൊയ് അങ്ങ് ആത്മഹത്യ ചെയ്യും . ഭരിക്കാന്‍ ഉള്ള പാടൊന്നും ഇവന്‍ മാര്‍ക്ക് അറിയണ്ടല്ലോ .

പിന്നെ കൃഷി ചെയ്യണം എന്ന് നിര്‍ബന്ധം ഉള്ളവന്‍ വല്ല രബ്ബരോ കഞ്ചാവോ കൃഷി ചെയ്യട്ടെ . അതാകുമ്പോള്‍ ഇച്ചിരി വില കുറഞ്ഞാലും നല്ല ഡിമാണ്ട് ആണ് . വെറുതെ ഇരിക്കുമ്പോള്‍ രണ്ടും വലിചോണ്ടിരിക്കാം . വെറുതെ പച്ചക്കറിയും തേങ്ങയും ഒന്ന് കൃഷി ചെയ്തു സമയം കളയല്ലേ. അതൊക്കെ നമ്മുടെ മുല്ലപെരിയറില്‍ നിന്നും ഫ്രീ ആയി വെള്ളം എടുത്തു നല്ല എന്ടോസള്‍ഫാന്‍ ഒക്കെ വിതറി മനോഹരമായി ഡെയിലി എങ്ങു കൊണ്ട് തരുന്നുണ്ട് . അത് കൊണ്ട് നിങ്ങള്‍ മേനെക്കെടണ്ട . പിന്നെ ദൈവത്തെ ഓര്‍ത്തു നെല്‍ കൃഷി ചെയ്യല്ലേ എന്ത് നേട്ടമാണ് അതില്‍ ഉള്ളത് താങ്ങ് വില പോലും കിട്ടില്ല അത് കൊണ്ട് നെല്‍ വയലൊക്കെ നികത്തി നല്ല എമണ്ടന്‍ ഫ്ലാറ്റ് വയ്ക്കാം ചില്ലറ എത്ര തടയും എന്നറിയാമോ അത് കൊണ്ട് നിങ്ങളുടെ അവശ്യം വരുമ്പോള്‍ ഞങ്ങള്‍ പറയാം ഇപ്പോ നിങ്ങളുടെ കണ്ണീര്‍ മതി ഞങ്ങള്‍ക്ക് ഓരോ അഞ്ചു വര്ഷം കൂടുമ്പോഴും ഞങ്ങള്‍ അത് വിറ്റ് വോട്ടാക്കി മാറ്റി കൊള്ളാം . പിന്നെ നിങ്ങള്‍ ദയവു ചെയ്തു സഹകരണ ബാങ്കില്‍ നിന്നും മറ്റും ലോണ്‍ എടുത്തു ഞങ്ങളുടെ സര്‍ക്കാരിന്റെ പണം മുടിക്കരുത് , ലോണ്‍ എടുക്കുന്നതോ പോട്ടെ പലിശയും തരില്ല അതും പോരാഞ്ഞു കടം എഴുതി തള്ളാന്‍ പറഞ്ഞു കണ്ടു ഓണക്ക പതിരിമാരെയോ ഊച്ചാളി നേതാക്കളെയോ കൂടി സമരം ചെയ്തു ഞങ്ങളുടെ നേതാക്കന്മാരുടെ പ്രതിച്ചായ തകര്‍ക്കരുത് . പിന്നെ ആര്ക്കെങ്ങിലും കടം എഴുതിത്തള്ളണം എന്നുണ്ടെങ്കില്‍ വല്ല വിഷമോ, കയറോ വാങ്ങി ആത്മഹത്യ ചെയ്തേക്കണം പിന്നെ ഒരു കാര്യം മറക്കരുത് മരിക്കുന്നതിനു മുമ്പ് അടുത്തുള്ള വല്ല സ്റ്റുഡിയോ യിലോ മറ്റോ പൊയ് നല്ല ഒരു ഫോടോ എടുത്തു വയ്ക്കണം ആ ഫോടോ കാണിച്ചു വേണം ഞങ്ങള്‍ക്ക് വോട്ട് പിടിക്കാന്‍ .

അത് കൊണ്ട് നിങ്ങളോ ഇങ്ങനെ ആയി ഇനി നിങ്ങളുടെ മക്കളെ എങ്കിലും വല്ല ലിഫ്റ്റ്‌ ടെക്നോളജിയോ , ഫയര്‍ ആന്‍ഡ്‌ സെഫ്റിയോ അതുമല്ലെങ്ങില്‍ മൂന്നാറില്‍ വിട്ട് കാറ്റെരിന്ഗോ പഠിപ്പികണം അവര്‍ വല്ല അറബിയുടെ വീട്ടില്‍ അടുക്കലപണി ചെയ്തോ അടിവസ്ത്രം കഴുകിയോ ജീവിക്കട്ടെ. അറബികളും , തമിഴന്മാരും ,ബംഗാളികളും ഒക്കെ നാട് വിട്ട് നമ്മുടെ നാട്ടിലേക്കു വരുബോ നമുക്ക് നമ്മുടെ സ്ത്രീജനങ്ങളെ വീട്ടില്‍ തനിച്ചാക്കി വല്ല വിദേശത്തും പൊയ് നാലു കാശ് ഉണ്ടാക്കാം . അതങ്ങനെ ആണല്ലോ സ്വന്തം നാട്ടില്‍ അദ്വാനിക്കാത്ത ലോകത്തെ ഏക ജനത. പാരമ്പര്യവും പൈതൃകവും മറന്നു അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്നവന്‍ .. ഒരിക്കലും പെയ്യാത്ത മഴയും കാത്തു ..

Friday, November 18, 2011

മുല്ല പെരിയാറും ഒരു ക്രൂരന്‍ മലയാളിയും ...?


പ്രിയപെട്ടവരെ ഐശ്വര്യ റായ് , സന്തോഷ്‌ പണ്ഡിറ്റ്‌ തുടങ്ങിയ തിളങ്ങുന്നതും വിളങ്ങുന്നതും ആയ വിഷയങ്ങള്‍ ഉള്ളപ്പോള്‍ നിങ്ങള്‍ക്കും എനിക്കും താല്പര്യമില്ലാത്ത ഈ കൂതറ മുല്ലപെരിയാര്‍ വിഷയവും പൊക്കി പിടിച്ചു കൊണ്ട് വന്ന എന്നോട് നിങ്ങള്‍ ക്ഷമിക്കുമല്ലോ . കൂടാതെ നിങ്ങള്‍ താമസിക്കുന്നത് ഇടുക്കി ജില്ലയ്യിലോ അതിന്റെ താഴോട്ടുള്ള ഏതെങ്കിലും തെക്കന്‍ ജില്ലകളിലോ ആണെങ്ങില്‍ ഈ ബ്ലോഗ്‌ വായിച്ചു തീരുന്നത് വരെ നിങ്ങള്‍ ജീവിച്ചിരുന്നാല്‍ അത് നിങ്ങളുടെ ഭാഗ്യം.

ഇന്നും ഇടുക്കിയില്‍ ഭൂമി കുലുങ്ങി പക്ഷെ ആരും കാത്തിരുന്നത് പോലെ മുല്ലപെരിയാര്‍ ഡാമിന് ഒരു ചുക്കും സംഭവിച്ചില്ല ഒന്നോ രണ്ടോ ചെറിയ വിടവുകള്‍ അതൊക്കെ വലിയ കാര്യമാണോ മൊത്തം എത്ര വിടവായി എന്ന് ചോദിക്കരുത് എണ്ണിയാല്‍ തീരാന്‍ രണ്ടു ദിവസം എടുക്കും എണ്ണാന്‍ അങ്ങോട്ട്‌ ചെന്നാല്‍ ഞായറാഴ്ച പലിശ വാങ്ങാന്‍ വരുന്ന അണ്ണനെ പോലെ അണ്ണന്മാര്‍ കണ്ണുരുട്ടി പേടിപ്പിക്കും .അത് കൊണ്ട് ഇനിയും ഭൂമി കുലുങ്ങാന്‍ പ്രാര്‍ത്ഥിക്കുക വിടവുകളുടെ എണ്ണം കൂടട്ടെ അവസാനം മുല്ലപെരിയാര്‍ ഡാം ഒരു അരിപ്പ പോലെ ആക്കും മുഴുവന്‍ വെള്ളവും ഒലിച്ചു ഡാം കാലിയാകും അപ്പൊ അണ്ണന്മാര്‍ എന്ത് ചെയ്യും എന്ന് നമുക്ക് കാണാം.

ഇനി ഡാം അങ്ങ് തകര്‍ന്നു എന്ന് തന്നെ ഇരിക്കട്ടെ . എന്തായിരിക്കും സംഭവിക്കുക .ഇടുക്കി , എറണാകുളം , കോട്ടയം , ആലപ്പുഴ എന്നീ ഒന്നിനും കൊല്ലത്ത ജില്ലകള്‍ മുഴുവനായും വെള്ളത്തിനടിയിലാകും . ഇടുക്കിക്കാര്‍ ആണെങ്ങില്‍ നല്ലൊരു വെള്ളപൊക്കം കണ്ടിട്ടില്ല , എറണാകുളം ജില്ലക്കാര്‍ ആണെങ്ങില്‍ ശുദ്ധ ജലം കിട്ടാന്‍ പാട് പെടുകയുമാണ് , ഇപ്പോഴേ പകുതി വെള്ളത്തിലായ ആലപ്പുഴാ നിവാസികള്‍ക്ക് ഇതൊന്നും ഒരു പ്രശ്നം ആകില്ല . പിന്നെ ഉള്ളത് കോട്ടയം ആണ് , അതോര്‍ത്തു ആരും പേടിക്കണ്ട അവിടെ ഞങ്ങള്‍ അച്ചായന്മാര്‍ വെള്ളം കുപ്പിയിലാക്കി വിറ്റോ കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ചോ കാശ് ഉണ്ടാക്കും കട്ടായം . പിന്നെ അതോടു കൂടി കേരളം വെള്ളതിനാല്‍ രണ്ടു ആയി വിഭജിക്കും .അതോടു കൂടി തെക്ക് വടക്ക് പാതയുടെ നടു ഭാഗം വെള്ളത്തില്‍ ആകും അവിടെ നമുക്ക് ലോകത്തിലെ ഏറ്റവും നീളം കൂടിയ ജലപാത നിര്‍മിക്കാം അതിന്റെ പഠനം ഇപ്പോഴേ ജോസഫ്‌ അങ്കിള്‍ തുടങ്ങികഴിഞ്ഞു .
പിന്നെ രാഷ്ട്രീയവും സാമൂഹികവുമായ നേട്ടങ്ങള്‍ ഒരു പാടുണ്ട് കോട്ടയം ഇടുക്കി എന്ന ജില്ലകള്‍ അവയുടെ സ്ഥാനം ലക്ഷ ദീപിനടുതെക്ക് മാറുന്നതോട് കൂടി
കേരള കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിയുടെ പണി തീര്‍ന്നു കിട്ടും , എറണാകുളത്തെ ക്രിസ്താനികള്‍ മാറി മാറി കുത്തുന്ന കൊണ്ട് രാഷ്ട്രീയ നേട്ടം പ്രവചിക്കാന്‍ കഴിയില്ല . പുന്നപ്ര വയലാര്‍ ഒക്കെ ഒരു തീരുമാനം ആകും . തിരുവനന്ഹ്ടപുരം ,കൊല്ലം ,പത്തനം തിട്ട എന്നിവിടങ്ങളിലെ പിള്ള ,തള്ള,നായര് , തീയര് ഇവരൊക്കെ രക്ഷ പെട്ടാല്‍ പെട്ട് അത്ര തന്നെ.

പിന്നെ ഇടക്കിടെ ഡാം പണിയണം അണ്ണന്മാരെ കാച്ചികളയും എന്നൊക്കെ ചില വിവര ധോഷികള്‍ പറയുന്ന കേട്ടു ഒന്ന് ചിന്തിച്ചേ ആര്‍ക്കാ നഷ്ട്ടം നമുക്ക് തന്നെ കാരണം പാണ്ടി എന്ന് വിളിക്കുന്ന കേട്ടാല്‍ അപ്പോള്‍ തന്നെ അണ്ണന്മാര്‍ കേരളത്തിലേക്കുള്ള സകല റോഡും തടയും അതോടു കൂടി കേരളത്തിലേക്ക് വരണ്ട എന്ടോസള്‍ഫാന്‍ തളിച്ച പച്ചകറികള്‍ എല്ലാം മുടങ്ങും . നമുക്ക് സമയം ഇല്ലാത്ത കൊണ്ടും കാര്‍ഷിക വൃത്തി പ്രാകൃത ജോലി ആയതു കൊണ്ടും, പുഷ്പ കൃഷിയും അലങ്ങാര തോട്ടവും കഴിച്ചു സ്ഥലം ഒഴിവില്ലാത്ത കൊണ്ടും നമ്മുടെ പറമ്പില്‍ ഒരു പച്ചകറി ഇല്ലാത്ത കൊണ്ട് നമ്മള്‍ പെട്ട് പോകും തീര്‍ച്ച , അത് മാത്രം ആണോ കാര്യം പച്ചകറി പോകട്ടെ വല്ല മീനും കൂടി അഡ്ജസ്റ്റ് ചെയ്യാം പക്ഷെ തമിള്‍ നാട്ടില്‍ നിന്നും ഒരു പൂ പോലും വന്നില്ലെങ്ങില്‍ നമ്മള്‍ എന്ത് ചെയ്യും . വല്ല അമ്പലത്തിലും പുഷ്പാഞ്ജലി കഴിക്കാന്‍ പറ്റുമോ ,കല്യാണം നടക്കുമോ , ഓണം നടക്കുമോ ഒന്നുമില്ല , അത് പോലെ നമ്മുടെ നാട്ടിലെ അണ്ണന്‍ മാരുടെ കാര്യമോ അവര്‍ കൂടി സമരത്തില്‍ പങ്കെടുത്താല്‍ കെട്ടിടം പണിക്കു ആളെ കിട്ടുമോ ,ടെലിഫോണ്‍ പോസ്റ്റിന്റെ കുഴികള്‍ ഈ കൂതറ മലയാളികളുടെ അമ്മാവന്‍ വന്നു ചെയ്യുമോ . പലിശക്ക് നമുക്ക് ആരും പണം തരും. ഏതൊക്കെ ക്ഷമിക്കാം സമരം കൊണ്ട് ഒരു മലയാള സിനിമ പോലും കാണാതെ വിഷമിചിരിക്കുമ്പോള്‍ ആകെ ആശ്വാസം ആയ അണ്ണന്മാരുടെ പടം വന്നില്ലെങ്ങില്‍ എന്ത് ചെയ്യും.

അത് കൊണ്ട് ദയവു ചെയ്തു ഇതെല്ലാം മറന്നിരിക്കുന്ന നേതാക്കളെ ഓര്‍മിപ്പിച്ചു ഡാമിന്റെ പണിയും ആയി മുന്‍പോട്ടു പോകരുത് , ഡാം പൊട്ടുമ്പോള്‍ പൊട്ടട്ടെ ചാകുന്നവന്‍ ചാവട്ടെ അതോടു കൂടി അണ്ണന്മാരുടെ അഹങ്കാരം തീരുമല്ലോ മൊത്തം വെള്ളവും നമുക്കെടുക്കാം . എങ്കിലും ഒന്ന് ചോദിക്കട്ടെ "വെറും ഒരു ശതമാനത്തില്‍ താഴെ മാത്രം അപകട സാധ്യത ഉള്ള കൂടം കുളം ആണവ നിലയത്തിനെതിരെ അബ്ദുല്‍ കലാം പറഞിട്ട് പോലും സമരം ചെയ്യുന്ന തമിഴ് മക്കളെ .. അപ്പോള്‍ നൂറു ശതമാനം അപകട സാധ്യത ഉള്ള മുല്ലപെരിയറില്‍ പുതിയ ഡാം വേണ്ട എന്ന് നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ വെറും മലയാളികള്‍ ആയതു കൊണ്ടാണോ "

Thursday, November 17, 2011

കേരള സദാചാര പോലീസില്‍ ആയിരം ഒഴിവുകള്‍ ?


കേരളത്തിന്റെ ക്രമസമാധാന നില തൃപ്തികരമായി കാത്തു സൂക്ഷിക്കുന്നതില്‍ സദാചാര പോലീസ് കാണിക്കുന്ന അതീവ ജാഗ്രത നിങ്ങള്‍ക്കറിയാമല്ലോ . ആയതിനാല്‍ കേരള സര്‍കാരിന്റെ സ്പെഷ്യല്‍ ഉത്തരവ് പ്രകാരം എമ്പ്ലോയെമെന്റ്റ് എക്സ്ചേഞ്ച് വഴി ഉടനെ സദാചാര പോലീസിലേക്ക് ആളെ എടുക്കുന്ന വിവരം സസന്തോഷം അറിയുക്കുന്നു ആയതിനാല്‍ താഴെ പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ സ്വയം സാക്ഷ്യപെടുത്തിയ യോഗ്യതകളുമായ് അടുത്തുള്ള പോലീസ് ഓഫീസില്‍ ബന്ധപെടുക
  1. സ്കൂള്‍ തലത്തില്‍ എങ്കിലും ഒന്ന് രണ്ടു അടിപിടി , കല്ലേറ് തുടങ്ങിയവയില്‍ പ്രാഗത്ഭ്യം തെളിയിച്ചിരിക്കണം . കത്തികുത്ത് പെണ്ണ് കേസ് ഏവ ഉണ്ടെങ്കില്‍ മുന്ഗണന ഉണ്ടായിരിക്കും .
  2. നിങ്ങള്‍ ഒരു ബിരുദ ധാരിയോ , ഏതെങ്കിലും ജോലി ചെയ്യുന്ന ആള്‍ ആണെങ്ങില്‍ ഈ ജോലിക്ക് നിങ്ങള്‍ അര്‍ഹനല്ല . എങ്കിലും പാര്‍ട്ട്‌ ടൈം ആയി ജോലി ചെയ്യാന്‍ അപേഷിക്ക്വുന്നതാണ് .
  3. നിങ്ങളുടെ കണ്ണുകള്‍ ഇപ്പോഴും സംശയത്തോടെ മറ്റുള്ളവരെ നോക്കുന്നവ ആയിരിക്കണം . സ്വന്തം അമ്മയും പെങ്ങളും പോലും നിങ്ങളുടെ കണ്ണില്‍ സംശയിക്കപെടണ്ടാവര്‍ ആയിരിക്കണം .
  4. മലയാള ഭാഷയില്‍ സര്‍വ സാധാരണമായ തെറികള്‍ക്ക്‌ പുറമേ നിങ്ങള്‍ ഗവേഷണത്തിലൂടെ ഏതെങ്കിലും പുതിയവ കണ്ടു പിടിച്ചിട്ടുങ്ങില്‍ . അടുത്തുള്ള കൊട്ടേഷന്‍ പാര്‍ട്ടി നേതാവിന്റെ കയ്യില്‍ നിന്നോ അല്ലെങ്ങില്‍ സംസ്ഥാന ചീഫ് വിപ്പ് , സംസാരിക, സിനിമ മന്ത്രി എന്നിവരുടെ അടുത്ത് നിന്ന് സാക്ഷ്യപെടുത്തിയ സെര്ടിഫികെട്റ്റ് വാങ്ങേണ്ടതാണ് .
  5. നാടന്‍ കലകള്‍ ആയ ഇരുട്ടടി , ബസിലോ സിനിമ ഹാളിലോ സ്ത്രീകളെ തോണ്ടല്‍ , നാടന്‍ വാറ്റ് തുടങ്ങിയവയില്‍ പ്രാഗത്ഭ്യം തെളിയിച്ചര്‍ക്ക് പത്തു ശതമാനം ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നു .
  6. കമിതാക്കള്‍ എന്ന ധാരണയില്‍ ഏതെങ്കിലും അമ്മ മകന്‍ , അച്ഛന്‍ മകള്‍ , ഭാര്യ ഭര്‍ത്താവു , സഹോദരന്‍ സഹോദരി എന്നിവരെ ഒറ്റെക്കോ കൂട്ടം ചേര്‍ന്നോ കൈകാര്യം ചെയ്തിട്ട് ഉണ്ടെങ്കില്‍ നിങ്ങള്ക്ക് നേരിട്ടുള്ള നിയമനം നല്‍കുന്നതായിരിക്കും .
  7. ഭാര്യ ഭര്‍ത്താക്കന്മാര്‍ അല്ലെങ്ങില്‍ സത്യമായ് പ്രണയിക്കുന്നവര്‍ എന്ന ധാരണയില്‍ ഏതെങ്കിലും പെണ്‍ വാണിഭ സങ്കങ്ങളെ നേരിട്ടോ അല്ലാതെയോ സഹായിച്ചവര്‍ക്കും മേല്പറഞ്ഞ പരിഗണന ലഭിക്കുന്നതായിരിക്കും .
  8. വീടിനടുത്തുള്ള നിങ്ങള്‍ ആഗ്രഹിച്ച ഏതെങ്കിലും പെണ്‍ കുട്ടികള്‍ മറ്റാരെയെങ്ങിലും പ്രേമിക്കുകയോ അവരെ കാണാന്‍ വരുന്ന കമിതാക്കളെ ഓടിച്ചിട്ട് തല്ലി കൊല്ലുകയും ചെയ്തിട്ടുണ്ടെകില്‍ നിങ്ങള്ക്ക് നേരെ വന്നു സബ് ഇന്‍സ്പെക്ടര്‍ ആയി ചാര്‍ജ് എടുക്കാവുന്നതാണ് .
  9. പ്രവാസികള്‍ ആയി മറ്റേതെങ്കിലും രാജ്യത്തു ജോലി നോക്കുന്ന സമയത്ത് തികച്ചും പ്രകൃതിയുടെ ആവശ്യ പ്രകാരം നൈറ്റ്‌ ക്ലബ്ബുകള്‍ , മറ്റു അനുബന്ധ നിഷ്കളങ്ക സെറ്റ് അപ്പുകള്‍ എന്നിവയും അതെ സമയം തന്നെ നാട്ടിലെ ഭാര്യ കുടുംബം എന്നിവയുമായി തികച്ചും ആതാമാര്തമായ ബന്ധം സൂക്ഷിക്കുകയും ചെയ്ത മഹത് വ്യക്തികള്‍ പ്രവാസി കാര്യാ മന്ത്രാലയം വഴി അപെഷിക്കാവുന്നതാണ് .
  10. ഇതിനൊക്കെ പുറമേ നാട്ടുകാരോ വീട്ടുകാരോ നിങ്ങളെ ഒന്നിനും കൊല്ലത്തവര്‍ സാമൂഹ്യ ദ്രോഹികള്‍ , അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിവില്ലാത്തവര്‍ തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ട് പതിവായി മൂടുന്നെങ്ങില്‍ ഉറപ്പിക്കുക ഈ ജോലി നിങ്ങള്‍ക്കുള്ളതാണ് .

നോട്ട് : എല്ലാവര്ക്കും അവരവരുടെ പഞ്ചായത്തില്‍ തന്നെ കഴിവ് തെളിയിക്കാന്‍ അവസരം കൊടുക്കുന്നതായിരിക്കും . ബസ്‌ സ്റ്റാന്റുകള്‍ , റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ചു പ്രവര്തിക്കുവര്‍ക്ക് മുന്ഗണന ഉണ്ടായിരിക്കും .



Wednesday, November 16, 2011

ഐശ്വര്യയുടെ ത്യാഗം. ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളുടെ അഭിനന്ദന പ്രവാഹം .


അങ്ങനെ ചാനലുകാരെയും ,പത്രക്കാരെയും,റേഡിയോ നിലയങ്ങളെയും കബളിപ്പിച്ചു .ഒട്ടനവധി വാതു വയ്പ്പുകരുടെ കോടികള്‍ വെള്ളത്തിലാക്കി അത് സംഭവിച്ചു . സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഒരു കുഞ്ഞു പിറന്നു ഇതു വരെ ഇവിടെ പിറന്നുവീണ എന്റെയും നിങ്ങളുടെയും അമ്മമാരുടെ പ്രസവങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യമല്ല അത് കേവലം ഐശ്വര്യ റായി എന്നാ ധീര വീര ദേശാഭിമാനിയുടെ ചരിത്ര ( ചാരിത്രം അല്ല) പ്രസവത്തിനു വഴിയൊരുക്കാന്‍ വേണ്ടി നടന്ന യാന്ത്രിക പ്രഖ്‌രിയഖ്‌അല്‍ മാത്രമാണ് .

ഓരോ ജന്മത്തിനും ഭൂമിയില്‍ ഓരോ കടമയുണ്ട് . സ്വാതന്ത്രത്തിനു ശേഷം ഇന്ത്യയില്‍ ജനിച്ചു വീണ ഓരോ പൌരനും ദൈവത്തിന്റെ ഒരു വലിയ പദ്ധതിയുടെ ഭാഗമാകുവാന്‍ ഉള്ള പ്രക്രിയയിയില്‍ ആയിരുന്നു . അതില്‍ നിന്നും തിരഞ്ഞെടുക്കപെട്ട ഒരാളായിരുന്നു അമിതാബ് ബച്ചന്‍ . യേശു ക്രിസ്തുവിന്റെ ജനനം ഭൂമിയില്‍ ട്വീറ്റ് ചെയ്ത ആട്ടിടയന്‍ മാരെ പോലെ ഐശ്വര്യ റയുടെ പെണ്‍കുഞ്ഞിന്റെ ജനനം ട്വീറ്റ് ചെയ്യാന്‍ വേണ്ടി കോടിക്കണക്കിനു ഫോലോവേര്സിനെ കൊടുത്തു സിനിമയിലൂടെ , ടിവി ചാനലുകളിലൂടെ ബച്ചനെ ദൈവം എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പേ മുതല്‍ ഒരുക്കുകയായിരുന്നു . രേഖ എന്നാ സ്വപ്ന സുന്ദരി അടക്കം ലക്ഷക്കണക്കിനു പെണ്‍ കുട്ടികള്‍ പുറകെ നടന്നെങ്ങിലും പിറക്കേണ്ട മകന്‍ അഭിഷേക് ആകണം എന്നാ ദൈവത്തിന്റെ ഐഡിയ ആണ് ജയ ബച്ചന് നറുക്ക് വീഴാന്‍ കാരണം . സമയം ഒക്കെയും മറുവശത്ത് ഐശ്വര്യ എന്നാ അഭിനവ സീത ദേവിയെ ഒരുക്കുന്ന തിരക്കിലായിരുന്നു സര്‍വേശ്വരന്‍ ലോക സുന്ദരിമാരുടെ എണ്ണമറ്റ നിരയിലേക്ക് സൌത്ത് ഇന്ത്യയുടെ പൂച്ച നടത്തവുമായി ഐശ്വര്യ കുതിച്ചു കയറിയപ്പോള്‍ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ ഉത്സവപ്രതീതി ആയിരുന്ന്നു . പക്ഷെ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല . വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേയ്ക്കു ഐശ്വര്യ നടന്നു കയറിയപ്പോള്‍ പല മസില്‍മാന്‍ മാരെയും മാറ്റി വച്ച് ജഗതീശ്വരന്‍ ആദ്യ നായകന്‍ ആകാന്‍ വേണ്ടി മലയാളത്തില്‍ ഒരു നടനെ സൂപ്പര്‍ സ്റ്റാര്‍ ആക്കി വളര്‍ത്തി വച്ചിരുന്നു . അവിടെ നിന്നും ആദ്യപാദങ്ങള്‍ പഠിച്ചിറങ്ങിയ ഐശ്വര്യക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല . ഇതിനിടെ അഭിഷേകിനെ വെല്ലുന്ന ലൂക്കും മസിലും ഒക്കെ ഉള്ള ചിലര്‍ വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കൊന്നും ബച്ചനെ പോലെ ട്വീറ്റ് ചെയ്യാന്‍ കഴിവുള്ള ഒരു അച്ഛന്‍ ഇല്ലാത്ത കൊണ്ട് ഐശ്വര്യ അഭിഷേകിലേക്ക് നടന്നടുക്കുകയായിരുന്നു .

ഏതായാലും ഇന്ന് മുതല്‍ ഇന്ത്യയിലെ കലണ്ടര്‍ മാറുകയാണ് ലോക കലണ്ടര്‍ ആയ BC , AD ഇതു മാറി എന്ന് മുതല്‍ BD (ബിഫോര്‍ ഡെലിവറി ) എന്നും AD ( ആഫ്റെര്‍ ഡെലിവറി ) എന്നും അറിയപ്പെടും. ഇനി മുതല്‍ ഇന്ത്യയില്‍ അക്ഷയ ത്രിദീയ എന്നാ ദിനം ഉണ്ടാകില്ല പകരം ഐശ്വര്യ തൃദീയ എന്ന ദിനം കൊണ്ടടുന്നതയിരിക്കും . ഈ ദിവസത്തില്‍ കല്യാണം കഴിക്കുന്നവര്‍ക്കും , കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്കും കേന്ദ്ര ഗവണ്മെന്റ് ഐശ്വര്യ നിധിയില്‍ നിന്നും സമ്മാനങ്ങള്‍ കൊടുക്കുന്നതായിരിക്കും . ഒന്നോ രണ്ടോ ദിവസം മാറി പോയാലും സാരമില്ല അവര്‍ക്ക് സംസ്ഥാന ഗോവോര്‍ന്മേന്റ്റ് വക പ്രോത്സാഹന സമ്മാനം കൊടുക്കുന്നതായിരിക്കും . എല്ലാ ജില്ലകളിലും ഐശ്വര്യ ദേവിയുടെ പേരില്‍ അമ്പലം , പവപെട്ടവര്‍ക്ക് രണ്ടു രൂപ നിരക്കില്‍ മേക് അപ്പ്‌ കിറ്റ് . ഐശ്വര്യ ലോട്ടറി , തുടങ്ങിയവ മന്‍മോഹന്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ആണ് . കൂടാതെ എല്ലാ വര്‍ഷവും ഈ ദിവസം ലോക പ്രസവ ദിനം ആയി ആചരിക്കാന്‍ ആണ് വനിതാ ശിശു ക്ഷേമ വകുപ്പിന്റെ തീരുമാനം അത് പോലെ ഇന്നേ ദിവസം പ്രസവിച്ച എല്ലാ അമ്മമാരുടെയും അമ്മായി അപ്പന്മാര്‍ക്കു ഒരു ആകാശ് ലാപ്ടോപ്പും സൌജന്യമായി ഒരു ട്വിറ്റെര്‍ മെമ്പര്‍ ഷിപ്പും കൊടുക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് തീരുമാനം എടുത്തു .പ്രസവം എടുത്ത മുഖ്യ ഡോക്ടര്‍ മാര്‍ക്ക് ഭരത് രത്ന , സഹ ഡോക്ടര്‍ മാര്‍ക്ക് പരമ വീര ചക്ര സഹകരിച്ച നേഴ്സുമാര്‍ക്ക് പത്മ , തുടങ്ങിയ അവാര്‍ഡുകള്‍ കൊടുക്കാന്‍ സാംസ്‌കാരിക വകുപ്പും തത്വത്തില്‍ തീരുമാനം എടുത്തിട്ടുണ്ട് .
ഇതിനെല്ലാം പുറമേ ഐക്യ രാഷ്ട്ര സങ്കടനയുടെ ഒരു അടിയന്തര യോഗം ചേര്‍ന്ന് ഇന്ത്യക്കും ഇന്ത്യക്ക് വേണ്ടി ത്യാഗം സഹിച്ച ഐശ്വര്യക്കും സ്പെഷ്യല്‍ അഭിനന്ദനം അറിയിച്ചു . ജി എട്ട് , പി പത്തു തുടങ്ങിയ ഉച്ചകോടികള്‍ ഉടനടി ചേരാന്‍ രാഷ്ട്രത്തലവന്മാര്‍ ആസ്ഥാനമായ ഹെഗിലേക്ക് പുറപെട്ടു . ഇങ്ങനെ ലോകമെല്ലാം സന്തോഷം കൊണ്ട് ലടു പൊട്ടിക്കുമ്പോള്‍ . ഈ ബ്ലോഗ്‌ വായിക്കുന്ന മാന്യ വായനക്കാര്‍ നിങ്ങളുടെ വിശ്വാസം അനുസരിച്ച് . കുര്‍ബാന , വഴിപാടുകള്‍ , പ്രാര്‍ത്ഥനകള്‍ ഇവ നടത്തി ഐശ്വര്യ റായിക്കും അവരുടെ കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിക്കണം ഇന്ന് സ്നേഹത്തോടെ ഓര്‍മിപ്പിക്കട്ടെ .