Tuesday, November 22, 2011

കുരുമുളകില്‍ നിന്ന് ആറ്റം ബോംബ്‌ കര്‍ഷകര്‍ക് പ്രതീഷ നാളം.?


ആത്മഹത്യ ചെയ്യാന്‍ ഒരു നില്‍ക്കുന്ന കര്‍ഷകരെ ഒരു നിമിഷം ഈ പോസ്റ്റ്‌ വായിക്കു നിങ്ങള്‍ ഇനി മുതല്‍ വെറും കൃഷിക്കാരല്ല . അബ്ദുല്‍ കലാമിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷ ആയി മാറേണ്ട ശാസ്ത്രഞ്ജര്‍ ആണ് . വെറും ശാസ്ത്രഞ്ജന്‍ അല്ല ആണവ ശാസ്ത്രഞ്ജന്‍ ഇത്രയും കാലം നിങ്ങള്‍ നടത്തിയ അദ്വാനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഫലമുണ്ടായിരിക്കുന്നു നാളെ അത് നിങ്ങളുടതാണ് ..

എന്താ പേടിച്ചു പോയോ പേടിക്കണ്ട രണ്ടു മൂന്നു വര്ഷം ആയി ഗുജറാത് പോലീസ് നടത്തിയ ഗവേഷണങ്ങള്‍ കഴിഞ്ഞ ദിവസം കോടതി കയ്യോടെ കണ്ടെത്തി വെളിപ്പെടുത്തിയതോടെയാണ് എത്രയും കാലം നമ്മുടെ കര്‍ഷകര്‍ കബളിപ്പിക്കപെടുകയാണ് എന്ന് മനസിലായത് . കാര്യം മനസിലായോ മനസിലാ ആക്കി തരാം . ഗുജറാത് പോലീസിന്റെ കണ്ടുപിടുത്ത പ്രകാരം ഒരു ബോംബുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ താഴെ പറയുന്നവയാണ് .

നല്ലവണ്ണം ഉണക്കിയ കുരുമുളക് = 4 കിലോ
പൊതിച്ച തേങ്ങ കണ്ണുള്ളത് = 10 എണ്ണം
കരിക്ക് = 1 കുല
ഏത്തക്കുല പഴുത്തത് =1
മാരക ആയുധം = 1 ( കരിക്ക് വെട്ടുന്ന വെട്ടുകത്തി മതിയാകും )
കാര്‍ = 1 ( ചുവന്ന കളര്‍ )
ആളുകള്‍ = 4

ഗുജറാത് ഭീകര വിരുദ്ധ സ്ക്വാഡിന്റെ കണ്ടുപിടുത്ത പ്രകാരം കുരുമുളകില്‍ നിന്നാണ് ബോംബുണ്ടാക്കാന്‍ ആവശ്യമുള്ള വെടിമരുന്നു നിര്‍മിക്കുന്നത് . അങ്ങനെ നന്നായി ഉണക്കിയ കുരുമുളക് പൊതിച്ച തേങ്ങയുടെ കണ്ണില്‍കൂടി കുത്തിനിറച്ചു ആവശ്യത്തിനു നീളമുള്ള തിരിയും ഇട്ടാണ് ലഷ്കരി തോയ്ബ പോലുള്ള ഭീകര സംഘടനകള്‍ അതി വിസ്പോടന ശേഷി ഉള്ള ബോംബുകള്‍ ഉണ്ടാക്കുന്നത് .കര്‍ഷകര്‍ക്ക് ഇതില്‍പരം എന്ത് വേണം കൂടാതെ ഇന്നു ഭീകരര്‍ ഉപയോഗിക്കുന്ന ഏറ്റവും അപകടകാരിയ മാരക ആയുധമാണ് കരിക്ക് വെട്ടാന്‍ ഉപയോഗിക്കുന്ന വെട്ടുകത്തി . മേല്‍ പറഞ്ഞ സാധന സമഗ്രികളുമായ് ആരെ കണ്ടാലും ഒരു നിമിഷം വയ്കാതെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം അല്ലെങ്ങില്‍ സാധാരണ നമ്മള്‍ പുറത്തു പോകുമ്പോള്‍ കയ്യില്‍ കരുതാറുള്ള എ കെ ഫോര്ടി സെവന്‍ തോക്ക് എടുത്തു അവരെ വെടിവച്ചു കൊല്ലണം . നിങ്ങക്കയിരിക്കും ഇത്തവണത്തെ പരമവീര ചക്രം .

പ്രിയപെട്ടവരെ ഞാന്‍ മേല്‍പറഞ്ഞത്‌ വെറും ഒരു തമാശ അല്ല . വ്യാജ ഏറ്റു മുട്ടലില്‍ കൊല്ലപെട്ട പ്രാനെഷ് കുമാറിന്റെ കുടുംബത്തെ വേദനിപ്പിക്കാനും അല്ല . ഇന്നലെ സത്യം പുറത്തു കൊണ്ട് വന്നപ്പോള്‍ പ്രാനെഷ് കുമാറിന്റെ അച്ഛന്‍ വെളിപെടുത്തിയ നടുക്കുന്ന സത്യം ആണ് .അത് ഇന്‍റര്‍നെറ്റില്‍ നിന്നും കിട്ടിയത് ചുവടെ ചേര്‍ക്കുന്നു .
********************************************************************************************
2004 ജൂണ്‍ 15.പുലര്‍ച്ച നാലിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ

വധിക്കാന്‍ നഗരത്തിലെത്തിയ നാല് ലശ്കറെ ത്വയ്യിബ തീവ്രവാദികളെ

പൊലീസ് കമാന്‍ഡോകള്‍ വെടിവെച്ചുകൊന്നു.
.

അന്ന് മലയാളികളുടെ തീവ്രവാദ ബന്ധത്തെ കുറിച്് മാധ്യമ പ്രവര്‍ത്തകര്‍

ആവേശ്വജ്ജ്വല കഥകളെഴുതി.... ഇന്ന് സത്യം തെളിയക്കപ്പെട്ടിരിക്കുന്നു...

അന്ന് കള്ളകഥകളെഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും തെറ്റ്

തിരുത്തുമോ...

'തേങ്ങ ബോംബ്, കുരുമുളക് വെടിമരുന്ന്

ഒരിക്കല്‍ ഒരു ചാനലിന്റെ വാര്‍ത്താ പരിപാടിയില്‍ ഞാനും മുകുന്ദന്‍ സി.

മേനോനും കൂടി പങ്കെടുക്കുമ്പോള്‍ വന്‍സാരയെ(ഗുജറാത് പോലീസ് )

ടെലിഫോണ്‍ ലൈനില്‍ കിട്ടി. അപ്പോള്‍ അയാള്‍

പറയുകയാണ്: 'ദാനേദാര്‍ ബാരിത്' അഥവാ, ധാന്യം പോലിരിക്കുന്ന

വെടിമരുന്ന് കൊല്ലപ്പെട്ട ജാവേദിന്റെ കാറില്‍നിന്ന് കിട്ടിയിരുന്നെന്ന്. ദാ ആ
കാണുന്ന കുരുമുളക് ചെടിയില്‍നിന്ന് പറിച്ച നാല്

കിലോ കുരുമുളക് ഉണക്കിയെടുത്ത് ഇവിടെവെച്ചിരുന്നു. അങ്ങനെ എന്റെ

പറമ്പില്‍നിന്ന് പറിച്ച കുരുമുളക് ഉണങ്ങിയതിനെയാണ് അയാള്‍

വെടിമരുന്നാക്കിയത്. കുരുമുളക് ഉണങ്ങിയത്

കറുത്തല്യോ ഇരിക്കുന്നേ? ബോംബുണ്ടാക്കാന്‍വേണ്ടി വെടിമരുന്ന് ചെറുതാക്കി

ഉരുട്ടിയതെന്നാണ് കുരുമുളകിനെ അയാള്‍ വിശേഷിപ്പിച്ചത്.

അതോടൊപ്പം ഇത്രയുള്ള നാളികേരം ബോംബ് ഉണ്ടാക്കാനുള്ള സാധനമാണെന്ന്

പറഞ്ഞ് വന്‍സാര എടുത്തുകാണിച്ചു. മിക്‌സിയില്‍ ഇട്ട് അരക്കാന്‍ ചെറിയ

തേങ്ങ നോക്കി ഇവിടത്തെ

പറമ്പില്‍നിന്ന് പ്രാണേഷ് പോകുംമുമ്പ് എടുത്തിരുന്നു. ചിരവകൊണ്ട് തേങ്ങാപ്പീര

ഉണ്ടാക്കാനൊന്നും അവര്‍ക്ക് അറിയില്ല. അതിനാലാണ് ചെറിയ തേങ്ങ നോക്കിയെടുത്തത്. ആ

തേങ്ങയെടുത്താണ്

ബോംബ് ഉണ്ടാക്കുന്ന സാധനമാണെന്ന് വന്‍സാര പറഞ്ഞത്.അതുപോലെ, മോഡിയെ കൊല്ലാന്‍

ചെന്നയാളുടെ വണ്ടിയുടെ ഡിക്കിയില്‍നിന്ന് ഒരു പഴുത്ത ഏത്തക്കൊല കിട്ടുമോ? ദാ, ഇവിടന്ന്

കിളച്ചുകൊണ്ടുപോയ നാലു കിലോ ഇഞ്ചിയും അതിലുണ്ടായിരുന്നു. 21 തേങ്ങ വേറെയും. പത്ത്

കരിക്ക് വരുന്ന ഒരു ചെന്തെങ്ങിന്റെ കുലയും എടുത്തിരുന്നു. അതില്‍നിന്നവര്‍ യാത്രക്കിടെ

വെട്ടിക്കുടിച്ചതിന്റെ ബാക്കിയും ഡിക്കിയില്‍നിന്ന് കണ്ടെത്തിയതാണ്. മാരകായുധമെന്ന്

വിശേഷിപ്പിച്ച മറ്റൊന്ന് ഇവിടെ ഉണ്ടായിരുന്നു, ഒരു വെട്ടിരുമ്പ്. തേങ്ങ വെട്ടിവെട്ടി വളഞ്ഞ ഒന്ന്.

അത്

നിനക്കങ്ങ് തന്നേക്കാമെന്ന് പറഞ്ഞ് മകന് കൊടുത്തുവിട്ടത് ഞാനാണ്. വഴിയില്‍ കരിക്ക്

വെട്ടിക്കുടിക്കുന്നതിന് സഹായകമാകുമല്ലോ. അതിനെയാണ് മോഡിയെ കൊല്ലാന്‍ കൊണ്ടുചെന്ന

മാരകായുധമാക്കിയത്! എന്തു ചെയ്യും നമ്മള്‍...'

-ഗോപിനാഥന്‍പിള്ള(പ്രനെഷിന്റെ പിതാവ് )

..

കേരളകൗമുദി ഡല്‍ഹിയിലെ പ്രത്യേക ലേഖകന്‍ മലയാളികളുടെ അന്താരാഷ്ട

ഭീകര ബന്ധങ്ങളെ കുറിച്ച് എഴുതിയ കഥകള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്...ആ

പ്രത്യേക ലേഖകന്‍ ഇന്നും പത്രപണി തുടരുകയാണ്....

********************************************************************************************************

അത് കൊണ്ട് ഗുജറാത്തിലും മറ്റും ജോലി ചെയ്യുന്ന മക്കളുടെ മാതാപിതാക്കള്‍ ശ്രെദ്ധിക്കുക നാട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ സ്നേഹത്തോടെ തേങ്ങ ,മാങ്ങാ, ചക്ക ,തുടങ്ങിയ സാധനങ്ങള്‍ കൊടുത്തു വിട്ടു അവരെ കൊലക്ക് കൊടുക്കരുത് നിങ്ങള്‍ ഭീകര വാദികളുടെ മാതാപിതാക്കള്‍ എന്നു മുദ്ര കുത്തപെടാനും ഇടയകാതിരിക്കട്ടെ .

2 comments:

  1. അതെ കുരുമുളക് പൊടിച്ചു അവന്‍ മാരുടെ ആസനത്തില്‍ തേക്കണം ...

    ReplyDelete
  2. Bangalore Policinum inganokkey thonnumo entho...!!!

    ReplyDelete